Wednesday, March 23, 2011

മഴത്തുള്ളികള്‍ ...

നേരമേറെയായിട്ടും ഉറക്കമെന്ന അനുഗ്രഹം എന്നെ തേടിയെത്തിയില്ല , എന്തിനു ഒന്നു അടുത്ത് കൂടെ പോലും പോകുന്നില്ല… സത്യത്തില്‍‍ ഇന്നെനിക്കു ഉറങ്ങാന്‍ ഒട്ടും താല്പര്യമില്ല...ഞാന്‍ ഉറക്കത്തെ ചെറുതായൊന്നു വിരട്ടി നിര്‍ത്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ ‍ പറയാം...
എങ്ങനെ ഉറങ്ങും നിങ്ങളാണെങ്കില്‍ ഉറങ്ങുമോ ?
ഇല്ല…ഉറങ്ങില്ല ...എനിക്കറിയാം….
ഏതു കാമുകനാണ്, ഏതു കാമുകിക്കാണ് ഉറങ്ങാന്‍ കഴിയുക, അതും നാളെ കാണണം, നേരത്തെ വരണം, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് കൂടെ പറഞ്ഞ സ്ഥിതിക്ക് ...

ഒരു പൂവന്‍ കോഴിയെ കിട്ടിയിരുന്നെങ്കില്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു കൂവിച്ചു നേരം വെളുത്തെന്നു സൂര്യനെ പറഞ്ഞു പറ്റിക്കാമായിരുന്നു, ടൈം പീസെടുത്ത്‌ മുകളിലോട്ടും താഴോട്ടും കുലുക്കി നോക്കി ...ഒന്നും സംഭവിച്ചില്ല വലിയ സൂചിയ്ക്കും ചെറിയ സൂചിയ്ക്കും ഒരു കുലുക്കവുമില്ല ...ടിക്ക്.. ടിക്ക് ശബ്ദം കേള്‍പ്പിച്ചു കൊണ്ട് സെക്കന്റു ‌സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു.... പോരാത്തതിന് നല്ല മഴയും...

മഴ...അതെന്നും മനുഷ്യനും ഭൂമിക്കും അനുഗ്രഹമാണ്.. വരണ്ട ഹൃദയങ്ങള്‍ക്കും ഭൂമിയ്ക്കും അത് കുളിര്‍മയേകും... ഇന്ന് അവളും എന്റെയുള്ളില്‍‍ ഒരു മഴ പെയ്യിച്ചിരിക്കുന്നു സ്നേഹത്തിന്റെ കുളിര്‍മയുള്ള നൈര്‍മല്യമുള്ള മഴ ....മനസിനു എന്ത് സുഖം...മഴ നഞ്ഞ പോലെ തന്നെ ... "സ്നേഹത്തിനു മഴ നനഞ്ഞ പ്രതീതി നല്‍കാന്‍ കഴിയുമെന്ന് ഇന്നാണ് എനിക്ക് ബോധ്യമായത്" ...

മഴയ്ക്ക്‌ മുന്‍പേ ആ റോസാ പൂവ് പിച്ചി വെച്ചത് കാര്യമായി ... അതെടുത്തു ഒന്ന് കൂടെ ഭംഗി നോക്കി അത് പോലെ തന്നെ തിരികെ വച്ചു.. നാളെ ഏതു ഡ്രസ്സ്‌ ഇടണം? മൊത്തത്തില്‍‍ ഒരു കണ്‍ഫ്യൂഷന്‍‍....

അനിയത്തി ചോതിച്ച പത്തു രൂപ കൊടുത്താലും കുഴപ്പമില്ലായിരുന്നു ആ ചുവന്ന ഷര്ട്ടങ്ങ്‌ കഴുകിച്ചാല്‍ മതിയായിരുന്നു …അനിയത്തി ഉണ്ടായിട്ടെന്തുകാര്യം ഷര്‍ട്ട്‌ അലക്കണമെങ്കില്‍‍ അവള്‍ക്കും കൊടുക്കണം പത്തിന്‍റെ ഒരു നോട്ടു... കുറച്ചു നാള് കൂടി കഴിയുമ്പോള്‍‍ എനിക്ക് "ഫ്രീ" ആയിട്ടു അലക്കിത്തരാന്‍ ആളു വരുമെടീ കൊരങ്ങീയെന്നു മനസിലോര്‍ത്ത് ചിരിച്ചു....

കൊച്ചുവെളുപ്പാന്‍ കാലത്ത് തുടങ്ങിയ കുളിയാണ്...എല്ലാവര്‍ക്കും അതിശയം ഇവനിതെന്തു പറ്റി? അതും ഇത്ര രാവിലെ...

മൂളിപ്പാട്ടൊക്കെ പാടി ഉള്ളതില്‍‍ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു മുടിയൊക്കെ ചീകി... സ്പ്രേയും പൂശി , ബുക്കും വാരി പോക്കറ്റില്‍ തിരുകി ( ഇനി വായിനോട്ടമോക്കെ അവസാനിപ്പിച്ച്‌ നേരെ ചൊവ്വേ ക്ലാസ്സിലല്‍ ചെല്ലണം അല്ലെങ്കില്‍ അവളെന്തു വിചാരിക്കും … അത്തരം ഒരു നല്ല ചിന്ത മനസിലേയ്ക്ക് കയറി വന്നു... ) ഭക്ഷണം പോലും കഴിക്കാതെ , സമയം കളയാതെ വീട്ടില്‍‍ നിന്നുമിറങ്ങി നടന്നു...

തലേന്ന് രാത്രിയില്‍ അനിയത്തി പൊന്നു പോലെ പരിപാലിച്ചു പോന്ന തോട്ടത്തില്‍‍ നിന്നും മോഷ്ട്ടിച്ച ചുവന്ന റോസാ പൂവ് ഭദ്രമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍‍ കേറ്റി.

സാധാരണ ബസ്സുകള്‍ വരി വരിയായി വരാറുണ്ടെങ്കിലും ഇന്ന് ഒരെണ്ണവും കാണുന്നില്ല ..പണ്ടാരം ഇനി നടന്നു പോയാലോ എന്ന് പോലും ചിന്തിച്ചു...
എത്രയും വേഗം അവിടെ എത്തിയാല്‍‍ മതിയായിരുന്നു.... മനസു മുഴുവന്‍ അവളായിരുന്നു, അവള്‍ പെയ്യിച്ച മഴയും മനസിലേറ്റി ബസ്സും കാത്തു നിന്നു…ബസ്സില്‍ കയറിയപ്പോഴും പിഞ്ചു കുഞ്ഞിനെ സൂക്ഷിക്കുന്ന പോലെ പോക്കെറ്റില്‍‍ കൈ കൊണ്ട് ഒരു വലയം തീര്‍ത്തിരുന്നു..... ആരുടെയെങ്കിലും ദേഹത്ത് ഒന്ന് മുട്ടിയാല്‍...തീര്‍ന്നു...പൂവ് ചപ്ലാച്ചി ആയി പോവും...

നേരം കുറെയായി അവള്‍ക്കുള്ള കാത്തു നില്‍പ്പ് തുടങ്ങിയിട്ട്....

രണ്ടു മഴതുള്ളികള്‍ കവിളത്ത് വീണു കിന്നാരം പറഞ്ഞു... ആഹാ ഇന്നും മഴ പെയ്യാനുള്ള പുറപ്പാടാണോ?
മഴയേ നീ ചതിക്കല്ലേ…. കയ്യില്‍ കുടയില്ല, മഴ പെയ്താല്‍ ചിലപ്പോളവള്‍ വരാതെയുമിരിക്കാം ... അവള്‍ തന്ന മഴ നെഞ്ജിലുണ്ട്‌ അത് കൊളമാക്കല്ലേ മുകളിലോട്ടു നോക്കി പറഞ്ഞു ...ഇനി വേറെ ഒരു മഴയുടെയും ആവശ്യമില്ല...
പിടിച്ചു കെട്ടിയ പോലെ മഴത്തുള്ളികള്‍‍ നിന്നു....മനസ്സില്‍‍ അപ്പോഴും അവള്‍ പെയ്യുന്നുണ്ടായിരുന്നു ..പൂവ് വാടിയോ? പോക്കെറ്റില്‍‍ തപ്പി നോക്കി ..ഇല്ല.... നല്ല മണം...

തൊലഞ്ഞു...എല്ലാം പോയി ...ആരും കാണാതെ ഇവിടെ വരെ വന്ന പാട് എനിക്കും ദൈവത്തിനും മാത്രമറിയാം അപ്പോഴാണ്‌ ദാണ്ടേ തിരക്കി പിടിച്ചു ഒരുത്തന്‍റെ വരവ് ‍....ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല അവന്‍ അവന്‍റെ വഴിക്ക് പോകട്ട്....

അളിയാ നീ ഇങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്...
എന്നതാടാ നീ കാര്യം പറ.....ഞാന്‍ പിന്നെ അങ്ങോട്ട്‌ വരാടാ..നീ ഇപ്പൊ പൊയ്ക്കോ...
അതല്ല ടാ..നീ വാ..നമുക്കൊരിടം വരെ പോകണം....
ഇപ്പൊ പറ്റില്ല...നീ ചെല്ല് ഞാന്‍ വന്നേയ്ക്കാം...
അതല്ല ടാ നീ വാ ...എല്ലാവരും പോകുന്നുണ്ട്...
എന്താ കാര്യം ? എവിടെ പോകാനാ...നീ ചെല്ല് ഒരു പതിനഞ്ചു മിനിട്ട് കൂടെ കഴിഞ്ഞു ഞാന്‍ വന്നേയ്ക്കാം...
ഉം .. ശരി...അവന്‍ നടന്നകലുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

ഇത് വരെ അവള് വന്നില്ലല്ലോ , എന്ത് പറ്റി ...എന്നെ പറ്റിച്ചോ ? ദൈവമേ ഇന്ന് ഏപ്രില്‍ ഫസ്റ്റ് എങ്ങാനും ആണോ ? അല്ലേലും ഈ പെണ്‍പിള്ളേരൊക്കെ ഇങ്ങനാ...പറഞ്ഞു പറ്റിക്കാന്‍ ബഹു മിടുക്കികളാ...മണ്ടന്മാരായ നമ്മള്‍ പൂവും കൊണ്ട് ഇങ്ങനെ വന്നു നില്‍ക്കുകയും ചെയ്യും.....

ഞാനല്ലല്ലോ അവളല്ലേ തുടങ്ങിയത്..... വഴിയെ എത്രയോ പിള്ളേര് പോകുന്നു എന്തിനാ എന്നെ തിരഞ്ഞു നോക്കുന്നത്..എന്തിനാ എന്നെ നോക്കി കൊഞ്ഞണം കുത്തുന്നത് ..അവിടത്തന്നെ നിന്നു കുറെ നേരം കൂടി....മനസിലെ മഴ പെയ്തോഴിഞ്ഞോ എന്നൊരു തോന്നല്‍‍...മാനത്തു കാര്‍മേഘങ്ങള്‍ ‍ ഇരുണ്ടു കൂടുന്നു അടുത്ത മഴയ്ക്കായി....
വരി വരിയായി എല്ലാവരും നടക്കുന്നുണ്ട്...ഞാനും വരിയുടെ ഇടയില്‍ കേറി നടന്നു .എന്നതാ അളിയാ കാര്യം...എങ്ങോട്ട് പോകുന്നു ?ഒരു മരണം....

റോഡിന്‍റെ സൈഡില്‍ കൂടെ ഇടവഴി വളഞ്ഞു നേരെ നടന്നു...അവളുടെ വീടിന്‍റെ അടുത്ത് കൂടെയാണല്ലോ പോകുന്നത്.... ഒന്ന് നോക്കിയേക്കാം പറ്റിയാല്‍ ഒന്ന് കണ്ണുരുട്ടുകയും ചെയ്യാം എന്നെ പറഞ്ഞു പറ്റിച്ചതിനു നിനക്ക് പണി തരുന്നുണ്ട് മോളെ എന്നൊരു മുന്നറിയിപ്പും കൊടുക്കണം...മനസിലെ മഴത്തുള്ളികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു....

അടുത്ത വളവു വളഞ്ഞു കയറിയത് നേരെ അവളുടെ വീടിന്‍റെ ഗേറ്റിന്റെ അകത്തേയ്ക്ക് തന്നെ ആയിരുന്നു....
വിറയ്ക്കുന്ന കാലുകളോടെ അങ്ങോട്ട്‌ കയറുമ്പോഴും പൂവ് പോക്കെറ്റില്‍‍ ഭദ്രമായിരുന്നൂ...
പുറത്തു മഴ വല്ലാതെ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു... ആരോടോ വാശി തീര്‍ക്കുന്ന പോലെ

വലിച്ചു കെട്ടിയ ടാര്‍പ്പയ്ക്കടിയിലെ നീല കസേരയില്‍‍ മിഴിനീരിറ്റിച്ചിരിക്കുമ്പോഴും എന്‍റെയുള്ളില്‍ "പെരുമഴ" പെയ്യുക തന്നെയായിരുന്നു.. :(
 
 

Wednesday, March 23, 2011

മഴത്തുള്ളികള്‍ ...

നേരമേറെയായിട്ടും ഉറക്കമെന്ന അനുഗ്രഹം എന്നെ തേടിയെത്തിയില്ല , എന്തിനു ഒന്നു അടുത്ത് കൂടെ പോലും പോകുന്നില്ല… സത്യത്തില്‍‍ ഇന്നെനിക്കു ഉറങ്ങാന്‍ ഒട്ടും താല്പര്യമില്ല...ഞാന്‍ ഉറക്കത്തെ ചെറുതായൊന്നു വിരട്ടി നിര്‍ത്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ ‍ പറയാം...
എങ്ങനെ ഉറങ്ങും നിങ്ങളാണെങ്കില്‍ ഉറങ്ങുമോ ?
ഇല്ല…ഉറങ്ങില്ല ...എനിക്കറിയാം….
ഏതു കാമുകനാണ്, ഏതു കാമുകിക്കാണ് ഉറങ്ങാന്‍ കഴിയുക, അതും നാളെ കാണണം, നേരത്തെ വരണം, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് കൂടെ പറഞ്ഞ സ്ഥിതിക്ക് ...

ഒരു പൂവന്‍ കോഴിയെ കിട്ടിയിരുന്നെങ്കില്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു കൂവിച്ചു നേരം വെളുത്തെന്നു സൂര്യനെ പറഞ്ഞു പറ്റിക്കാമായിരുന്നു, ടൈം പീസെടുത്ത്‌ മുകളിലോട്ടും താഴോട്ടും കുലുക്കി നോക്കി ...ഒന്നും സംഭവിച്ചില്ല വലിയ സൂചിയ്ക്കും ചെറിയ സൂചിയ്ക്കും ഒരു കുലുക്കവുമില്ല ...ടിക്ക്.. ടിക്ക് ശബ്ദം കേള്‍പ്പിച്ചു കൊണ്ട് സെക്കന്റു ‌സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു.... പോരാത്തതിന് നല്ല മഴയും...

മഴ...അതെന്നും മനുഷ്യനും ഭൂമിക്കും അനുഗ്രഹമാണ്.. വരണ്ട ഹൃദയങ്ങള്‍ക്കും ഭൂമിയ്ക്കും അത് കുളിര്‍മയേകും... ഇന്ന് അവളും എന്റെയുള്ളില്‍‍ ഒരു മഴ പെയ്യിച്ചിരിക്കുന്നു സ്നേഹത്തിന്റെ കുളിര്‍മയുള്ള നൈര്‍മല്യമുള്ള മഴ ....മനസിനു എന്ത് സുഖം...മഴ നഞ്ഞ പോലെ തന്നെ ... "സ്നേഹത്തിനു മഴ നനഞ്ഞ പ്രതീതി നല്‍കാന്‍ കഴിയുമെന്ന് ഇന്നാണ് എനിക്ക് ബോധ്യമായത്" ...

മഴയ്ക്ക്‌ മുന്‍പേ ആ റോസാ പൂവ് പിച്ചി വെച്ചത് കാര്യമായി ... അതെടുത്തു ഒന്ന് കൂടെ ഭംഗി നോക്കി അത് പോലെ തന്നെ തിരികെ വച്ചു.. നാളെ ഏതു ഡ്രസ്സ്‌ ഇടണം? മൊത്തത്തില്‍‍ ഒരു കണ്‍ഫ്യൂഷന്‍‍....

അനിയത്തി ചോതിച്ച പത്തു രൂപ കൊടുത്താലും കുഴപ്പമില്ലായിരുന്നു ആ ചുവന്ന ഷര്ട്ടങ്ങ്‌ കഴുകിച്ചാല്‍ മതിയായിരുന്നു …അനിയത്തി ഉണ്ടായിട്ടെന്തുകാര്യം ഷര്‍ട്ട്‌ അലക്കണമെങ്കില്‍‍ അവള്‍ക്കും കൊടുക്കണം പത്തിന്‍റെ ഒരു നോട്ടു... കുറച്ചു നാള് കൂടി കഴിയുമ്പോള്‍‍ എനിക്ക് "ഫ്രീ" ആയിട്ടു അലക്കിത്തരാന്‍ ആളു വരുമെടീ കൊരങ്ങീയെന്നു മനസിലോര്‍ത്ത് ചിരിച്ചു....

കൊച്ചുവെളുപ്പാന്‍ കാലത്ത് തുടങ്ങിയ കുളിയാണ്...എല്ലാവര്‍ക്കും അതിശയം ഇവനിതെന്തു പറ്റി? അതും ഇത്ര രാവിലെ...

മൂളിപ്പാട്ടൊക്കെ പാടി ഉള്ളതില്‍‍ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു മുടിയൊക്കെ ചീകി... സ്പ്രേയും പൂശി , ബുക്കും വാരി പോക്കറ്റില്‍ തിരുകി ( ഇനി വായിനോട്ടമോക്കെ അവസാനിപ്പിച്ച്‌ നേരെ ചൊവ്വേ ക്ലാസ്സിലല്‍ ചെല്ലണം അല്ലെങ്കില്‍ അവളെന്തു വിചാരിക്കും … അത്തരം ഒരു നല്ല ചിന്ത മനസിലേയ്ക്ക് കയറി വന്നു... ) ഭക്ഷണം പോലും കഴിക്കാതെ , സമയം കളയാതെ വീട്ടില്‍‍ നിന്നുമിറങ്ങി നടന്നു...

തലേന്ന് രാത്രിയില്‍ അനിയത്തി പൊന്നു പോലെ പരിപാലിച്ചു പോന്ന തോട്ടത്തില്‍‍ നിന്നും മോഷ്ട്ടിച്ച ചുവന്ന റോസാ പൂവ് ഭദ്രമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍‍ കേറ്റി.

സാധാരണ ബസ്സുകള്‍ വരി വരിയായി വരാറുണ്ടെങ്കിലും ഇന്ന് ഒരെണ്ണവും കാണുന്നില്ല ..പണ്ടാരം ഇനി നടന്നു പോയാലോ എന്ന് പോലും ചിന്തിച്ചു...
എത്രയും വേഗം അവിടെ എത്തിയാല്‍‍ മതിയായിരുന്നു.... മനസു മുഴുവന്‍ അവളായിരുന്നു, അവള്‍ പെയ്യിച്ച മഴയും മനസിലേറ്റി ബസ്സും കാത്തു നിന്നു…ബസ്സില്‍ കയറിയപ്പോഴും പിഞ്ചു കുഞ്ഞിനെ സൂക്ഷിക്കുന്ന പോലെ പോക്കെറ്റില്‍‍ കൈ കൊണ്ട് ഒരു വലയം തീര്‍ത്തിരുന്നു..... ആരുടെയെങ്കിലും ദേഹത്ത് ഒന്ന് മുട്ടിയാല്‍...തീര്‍ന്നു...പൂവ് ചപ്ലാച്ചി ആയി പോവും...

നേരം കുറെയായി അവള്‍ക്കുള്ള കാത്തു നില്‍പ്പ് തുടങ്ങിയിട്ട്....

രണ്ടു മഴതുള്ളികള്‍ കവിളത്ത് വീണു കിന്നാരം പറഞ്ഞു... ആഹാ ഇന്നും മഴ പെയ്യാനുള്ള പുറപ്പാടാണോ?
മഴയേ നീ ചതിക്കല്ലേ…. കയ്യില്‍ കുടയില്ല, മഴ പെയ്താല്‍ ചിലപ്പോളവള്‍ വരാതെയുമിരിക്കാം ... അവള്‍ തന്ന മഴ നെഞ്ജിലുണ്ട്‌ അത് കൊളമാക്കല്ലേ മുകളിലോട്ടു നോക്കി പറഞ്ഞു ...ഇനി വേറെ ഒരു മഴയുടെയും ആവശ്യമില്ല...
പിടിച്ചു കെട്ടിയ പോലെ മഴത്തുള്ളികള്‍‍ നിന്നു....മനസ്സില്‍‍ അപ്പോഴും അവള്‍ പെയ്യുന്നുണ്ടായിരുന്നു ..പൂവ് വാടിയോ? പോക്കെറ്റില്‍‍ തപ്പി നോക്കി ..ഇല്ല.... നല്ല മണം...

തൊലഞ്ഞു...എല്ലാം പോയി ...ആരും കാണാതെ ഇവിടെ വരെ വന്ന പാട് എനിക്കും ദൈവത്തിനും മാത്രമറിയാം അപ്പോഴാണ്‌ ദാണ്ടേ തിരക്കി പിടിച്ചു ഒരുത്തന്‍റെ വരവ് ‍....ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല അവന്‍ അവന്‍റെ വഴിക്ക് പോകട്ട്....

അളിയാ നീ ഇങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്...
എന്നതാടാ നീ കാര്യം പറ.....ഞാന്‍ പിന്നെ അങ്ങോട്ട്‌ വരാടാ..നീ ഇപ്പൊ പൊയ്ക്കോ...
അതല്ല ടാ..നീ വാ..നമുക്കൊരിടം വരെ പോകണം....
ഇപ്പൊ പറ്റില്ല...നീ ചെല്ല് ഞാന്‍ വന്നേയ്ക്കാം...
അതല്ല ടാ നീ വാ ...എല്ലാവരും പോകുന്നുണ്ട്...
എന്താ കാര്യം ? എവിടെ പോകാനാ...നീ ചെല്ല് ഒരു പതിനഞ്ചു മിനിട്ട് കൂടെ കഴിഞ്ഞു ഞാന്‍ വന്നേയ്ക്കാം...
ഉം .. ശരി...അവന്‍ നടന്നകലുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

ഇത് വരെ അവള് വന്നില്ലല്ലോ , എന്ത് പറ്റി ...എന്നെ പറ്റിച്ചോ ? ദൈവമേ ഇന്ന് ഏപ്രില്‍ ഫസ്റ്റ് എങ്ങാനും ആണോ ? അല്ലേലും ഈ പെണ്‍പിള്ളേരൊക്കെ ഇങ്ങനാ...പറഞ്ഞു പറ്റിക്കാന്‍ ബഹു മിടുക്കികളാ...മണ്ടന്മാരായ നമ്മള്‍ പൂവും കൊണ്ട് ഇങ്ങനെ വന്നു നില്‍ക്കുകയും ചെയ്യും.....

ഞാനല്ലല്ലോ അവളല്ലേ തുടങ്ങിയത്..... വഴിയെ എത്രയോ പിള്ളേര് പോകുന്നു എന്തിനാ എന്നെ തിരഞ്ഞു നോക്കുന്നത്..എന്തിനാ എന്നെ നോക്കി കൊഞ്ഞണം കുത്തുന്നത് ..അവിടത്തന്നെ നിന്നു കുറെ നേരം കൂടി....മനസിലെ മഴ പെയ്തോഴിഞ്ഞോ എന്നൊരു തോന്നല്‍‍...മാനത്തു കാര്‍മേഘങ്ങള്‍ ‍ ഇരുണ്ടു കൂടുന്നു അടുത്ത മഴയ്ക്കായി....
വരി വരിയായി എല്ലാവരും നടക്കുന്നുണ്ട്...ഞാനും വരിയുടെ ഇടയില്‍ കേറി നടന്നു .എന്നതാ അളിയാ കാര്യം...എങ്ങോട്ട് പോകുന്നു ?ഒരു മരണം....

റോഡിന്‍റെ സൈഡില്‍ കൂടെ ഇടവഴി വളഞ്ഞു നേരെ നടന്നു...അവളുടെ വീടിന്‍റെ അടുത്ത് കൂടെയാണല്ലോ പോകുന്നത്.... ഒന്ന് നോക്കിയേക്കാം പറ്റിയാല്‍ ഒന്ന് കണ്ണുരുട്ടുകയും ചെയ്യാം എന്നെ പറഞ്ഞു പറ്റിച്ചതിനു നിനക്ക് പണി തരുന്നുണ്ട് മോളെ എന്നൊരു മുന്നറിയിപ്പും കൊടുക്കണം...മനസിലെ മഴത്തുള്ളികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു....

അടുത്ത വളവു വളഞ്ഞു കയറിയത് നേരെ അവളുടെ വീടിന്‍റെ ഗേറ്റിന്റെ അകത്തേയ്ക്ക് തന്നെ ആയിരുന്നു....
വിറയ്ക്കുന്ന കാലുകളോടെ അങ്ങോട്ട്‌ കയറുമ്പോഴും പൂവ് പോക്കെറ്റില്‍‍ ഭദ്രമായിരുന്നൂ...
പുറത്തു മഴ വല്ലാതെ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു... ആരോടോ വാശി തീര്‍ക്കുന്ന പോലെ

വലിച്ചു കെട്ടിയ ടാര്‍പ്പയ്ക്കടിയിലെ നീല കസേരയില്‍‍ മിഴിനീരിറ്റിച്ചിരിക്കുമ്പോഴും എന്‍റെയുള്ളില്‍ "പെരുമഴ" പെയ്യുക തന്നെയായിരുന്നു.. :(