Wednesday, July 27, 2011

ചക്രം

നട്ടെല്ല് നിവര്‍ന്നപ്പോള്‍
കാശ്കൈ വന്നപ്പോള്‍
അച്ഛനെ വെറുമെല്ലുവില.
പ്രണയിനിക്ക് നേരെ
പല്ലിറുമ്മിയപ്പോളമ്മയെ
വെറും പുല്ലുവില.

ദീക്ഷ വളര്‍ന്നപ്പോള്‍
വെള്ളമടിച്ചപ്പോള്‍
ദൈവത്തിന് രണ്ട് ചീത്ത വിളി.
നട്ടെല്ല് തളര്‍ന്നപ്പോള്‍
കിടപ്പിലായപ്പോള്‍
ഓര്‍മയിലെന്നും അച്ഛനമ്മ.

ഒടുവില്‍,
മീശ നരച്ചപ്പോള്‍
ഓര്‍മ കുറഞ്ഞപ്പോള്‍
നാവിലായെന്നും ദൈവ വചനം... 
 

" എ" ഫോര്‍ ആന്‍റ് ... "ബി" ഫോര്‍ ബോള്‍.

കല പില ശബ്ദം കേട്ട് കൊണ്ട് തന്നെയാണ് ഇന്നും ഉറക്കം ഉണര്‍ന്നത്.
മൂരി നിവര്‍ത്തി അവന്‍ ഒന്ന് ഞെളിഞ്ഞിരുന്നു. സൂര്യന്‍റെ മഞ്ഞ വെളിച്ചം അവന്‍റെ കണ്ണുകള്‍ക്ക്‌ പുളി മാങ്ങ കടിച്ചതു പോലെയുള്ള ഒരു പുളിപ്പ് സമ്മാനിച്ചു. പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കണ്ടത് കുറെപേര്‍ കൂടിനിന്ന്‌ സൊറ പറയുന്നു, മറ്റു ചിലര്‍ കൂട്ടം കൂടി ജോലിക്ക് പോകുന്നു.

വേലിക്കരുകിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങകളില്‍ പിടിവലി കൂടുന്ന കുട്ടികളെ നോക്കി അവന്‍ ചിരിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ ആരും പഠിക്കാന്‍ പോകുന്നില്ല എന്നുള്ളതായിരുന്നു അപ്പോഴത്തെ അവന്‍റെ ചിന്ത. വീട്ടുകാര്‍ക്ക് അതില്‍ മാത്രം ഒരു ശ്രധയുമില്ലാതതില്‍ അവനു നന്നേ വിഷമം തോന്നി.

കറുപ്പ് നിറമുള്ള ബാഗും അതില്‍ നിറയെ പലഹാരങ്ങളുമടങ്ങിയ ഒരു പെട്ടിയും, പുസ്തകങ്ങളും അവന്‍റെ സ്വപ്ങ്ങളായിരുന്നു. ഇടി മുഴക്കം പോലെ എവിടെ നിന്നോ അവന്‍ ഈണത്തില്‍ കേള്‍ക്കാറുണ്ട് " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍. ".

അപ്പോഴേയ്ക്കും മുതകത്ത് ആരോ തോണ്ടിയത് പോലെ തോന്നി .തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അടുത്ത് നില്‍ക്കുന്നു. ഒരു കവിള്‍ നിറയെ മധുരം നിറഞ്ഞ കഷായം കുടിപ്പിച്ചതിനു ശേഷം തലയില്‍ ഒന്ന് തടവിയിട്ട് അമ്മ നടന്നു പോയി . അമ്മയുടെ മുഖത്ത് എന്തോ ഒരു വിഷാദഭാവം.

മധുരമുള്ളത്കൊണ്ട് കഷായം കുടി അവനു സുഖമുള്ള ഒരു പരിപാടിയാണ്. മധുരമുള്ളത് എല്ലാം അവനു പ്രിയമാണ്. മധുരം കഴിക്കാന്‍ പറ്റാത്ത ജീവിതത്തെ കുറിച്ച് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു. അച്ഛന്‍ വന്നു കൈക്ക് പിടിച്ചു എഴുന്നേല്‍പ്പിച്ചു, വേഗം വാ ഒരിടം വരെ പോകണം. ഈ രാവിലെ തന്നെ എങ്ങോട്ട് എന്ന് അച്ഛനോട് മുട്ടിയുരുമ്മിക്കൊണ്ട് ചോദിച്ചു.
അതൊക്കെ ഉണ്ട് ഒരു കോളുണ്ട്‌ .

അച്ഛന്റെ കണ്ണുകളില്‍ സന്തോഷം. കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍, അവര്‍ക്കിടയില്‍ കൂടി അച്ഛന്‍ അവനെയും കൊണ്ട് നടന്നു പലരും അച്ഛന് മുത്തം കൊടുക്കുന്നു, അവനെയും മുത്തുന്നുണ്ട് ഓരോരോ ജീവിത രീതികള്‍ അവന്‍ മനസ്സില്‍ മന്ദഹസിച്ചു അച്ഛനെ കൂടെ മുന്നോട്ടു നടന്നു.

അവസരം കിട്ടിയപ്പോള്‍ അവന്‍ അച്ഛനോട് ചോദിച്ചു. എന്താണ് ഞങ്ങളെ പഠിക്കാന്‍ വിടാത്തത്‌ ??
നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു " ജീവിതം തന്നെയാണ് മകനേ ഏറ്റവും വലിയ പാഠശാല. നിന്‍റെ കണ്ണുകള്‍ തുറന്നു നീ കാണുക, അനുഭവങ്ങള്‍, വീഴ്ചകള്‍, നേട്ടങ്ങള്‍ എല്ലാം നീ ഓര്‍ത്തു വെയ്ക്കുക, ബുദ്ധിപരമായി ചിന്തിക്കുക എന്നാല്‍ നിന്‍റെ വിജയത്തിലേയ്ക്കുള്ള നിന്‍റെ വഴി വളര എളുപ്പമായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക നാം മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടത്തിന്‍റെ വില ഒരിക്കല്‍ നാം അനുഭവിച്ചേ തീരു.
അച്ഛന്റെ ഉപദേശങ്ങള്‍ അവന്‍ തല കുലുക്കി കേട്ടെങ്കിലും അവന്‍റെ മനസ്സില്‍ അപ്പോഴും " എ ഫോര്‍ ആന്‍റ് , ബി ഫോര്‍ ബോള്‍ " തന്നെ ആയിരുന്നു.

അച്ഛന്‍ പറഞ്ഞ വഴിയിലൂടെ കുറെ പേര്‍ പോയി തിരിച്ചു വന്നു. അവരുടെ കൈകളില്‍ മഴക്കാലത്തെയ്ക്കുള്ള ശേഖരങ്ങള്‍ ആയിരുന്നു. വിശാലമായ ആ മിനുസമുള്ള പ്രദേശത്ത് നിറയെ അവനു ഇഷ്ടമുള്ള മധുര പലഹാരം ആയിരുന്നു. പക്ഷെ അച്ഛന്‍ അവനെ തടഞ്ഞു. ഇന്ന് നിന്‍റെ പഠന ക്ലാസ് ആരംഭിക്കുന്നു . അവിടെ നില്‍ക്കുക എല്ലാം കണ്ടു പഠിക്കുക .അച്ഛന്റെ തീക്ഷ്ണമായ നോട്ടം ധിക്കരിക്കാന്‍ അവനാകുമായിരുന്നില്ല. അവന്‍ അവിടെ കറങ്ങിക്കറങ്ങി നിന്നു.

തലച്ചുമടായി കുറച്ചു പേര്‍ നീങ്ങുന്നു. അവരുടെ പാട്ട് കേള്‍ക്കാന്‍ നല്ല രസം. ഉന്തിയും തെളിയും മറിഞ്ഞു വീണും അവര്‍ മുന്നോട്ടു തന്നെ. അവന്‍ എല്ലാം കണ്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഒരു ഭൂമി കുലുക്കം. അവന്‍ പേടിച്ചു വിറച്ചു. വളരെ വേഗത്തില്‍ ഒരു ഭീമാകാരന്‍ മല അവരുടെ കൂട്ടത്തിന്‍റെ മുകളിലേക്ക് ആഞ്ഞ് പതിച്ചു. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു വാവിട്ടു കരഞ്ഞു അവന്‍റെ കണ്‍മുന്നില്‍ ഒരു കൂട്ടം ജീവനുകള്‍ ഇല്ലാതായിരിക്കുന്നു ." അച്ഛന്‍" അവന്‍ അലറിക്കരഞ്ഞു...

അവന്‍ കണ്ണുകള്‍ കഴിയുന്നത തുറന്നു മുകളിലേയ്ക്ക് നോക്കി . ഒരു മിന്നായം പോലെ അവന്‍ കണ്ടു , അപ്പോഴും അവന്‍റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല. അവന്‍റെ കാതുകളെയും
" എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍ " എന്ന ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങി . അതെ ഇതാണ് അവന്‍റെ സ്വപ്നങ്ങളുടെ, അവന്‍ കേള്‍ക്കുന്ന അശരീരിയുടെ ഉറവിടം.

അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു , കാതുകള്‍ പൊത്തി കുനിഞ്ഞിരുന്നു.
" അമ്മേ ഇവിടെ മൊത്തം ഉറുമ്പ് " ഇടി മുഴങ്ങുന്ന ഉച്ചത്തില്‍ ആ സ്വരം അവന്‍റെ കാതുകളില്‍ വന്നു പതിച്ചു... ;)

തങ്ങളെ വീട്ടു വാതിക്കല്‍ കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖമായിരുന്നു തളര്‍ന്നിരുന്ന അവന്‍റെ മനസ്സില്‍.
അപ്പോഴും കാതുകളില്‍ " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ആപ്പിള്‍ " എന്ന് മുഴങ്ങുന്നുണ്ടായിരുന്നു പക്ഷെ അതിന്റെ സ്വരം വെറുപ്പിന്‍റെ, പകയുടെ, വിദ്വേഷത്തിന്‍റെതായിരുന്നു... :(
 

Saturday, July 9, 2011

കറുത്ത നിറമുള്ള ചന്ദ്രന്‍

ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ആളെ കാണാന്‍ പോകുമ്പോള്‍ തന്നെ ഇങ്ങനെ വാരി വലിച്ചു കഴിക്കുന്നത് നല്ലതല്ല  എന്ന് മനസ്സില്‍ ഒരു ലജ്ജ തോന്നിയെങ്കിലും വിശപ്പിന്‍റെ  മുന്നില്‍ ആ ലജ്ജ തക്കാളി സോസ് പോലെ മാര്‍ദവമുള്ളതായി മാറി.

രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാലന്ജ് മണിക്കൂര്‍ യാത്രയാണ് ഒരേ ഇരിപ്പ് ഇരിക്കണം. മുന്നില്‍ നീണ്ടു കിടക്കുന്ന കറുത്ത റോഡിനു ഇരു വശവും തിളയ്ക്കുന്ന മരുഭൂമിയാണ്.  മരുഭൂമി കീറിമുറിച്ചു പോകുന്ന പാതയില്‍ അടുത്തടുത്ത്  കടകളോ മറ്റോ കാണില്ല.  ഇടയ്ക്ക് എങ്ങാനും പെട്രോള്‍ പമ്പ് ഉണ്ടെങ്കില്‍ നല്ലത്. കടയില്‍ നിന്നും ഒന്ന് രണ്ടു കുപ്പി വെള്ളവും വാങ്ങി കയ്യിലിരുന്ന സാന്ഡ് വിച്ചില്‍ ഒരു വട്ടം കൂടെ ആഞ്ഞു കടിച്ചു.

നീലിമയുള്ള  ആകാശം, കത്തുന്ന സൂര്യന്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വംശ നാശം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന  ഇടിഞ്ഞു പൊളിഞ്ഞ  ചെറു വീടുകള്‍,  നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന അങ്ങിങ്ങായില്‍ കാണുന്ന ഈന്തപ്പനകളും കുഞ്ഞു കുഞ്ഞു കുറ്റിച്ചെടികളും, നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വരെ ഞാന്‍ ഇവിടെയൊന്നും ഒരു കള്ളിമുള്‍ചെടിയും കണ്ടിട്ടില്ല. ചീറിപ്പായുന്ന കാറിന്‍റെ എ സിയിലെ തണുപ്പില്‍ ഇരുന്നു കൊണ്ട്  സൂര്യന്‍റെ  ഇക്കിളിപ്പെടുത്തുന്ന  ചൂട് കൊള്ളാന്‍ നല്ല സുഖം.



മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറിയപ്പോള്‍ സൌദിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കോടി സൌമ്യമായി പെരുമാറിയപ്പോള്‍ തന്നെ മനസിലായി സൌദിയല്ല എന്ന്. രോഗിയുടെ പേര് പറഞ്ഞപ്പോള്‍ റൂം നമ്പരും വഴിയും പറഞ്ഞു തന്ന അവള്‍ക്ക് ഒരു ശുക്രനും പറഞ്ഞു നടന്നപ്പോള്‍ നാട്ടിലെ ആശുപത്രികളിലെ മനം മയക്കുന്ന ടെട്ടോളിന്റെ മണം മനസ്സില്‍ നഷ്ടബോധത്തിനു തിരികൊളുത്തി.

ആഞ്ജിയോഗ്രാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ക്ഷീണിതനായി കിടക്കുന്ന സുഹൃത്തിന്‍റെ കണ്ണുകളില്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഞങ്ങളുടെ സാമീപ്യം അറിയിച്ചു. തൊട്ടടുത്ത  ബെഡ്ഡില്‍ കിടന്നു ടിവി കാണുന്ന മിസറിയും കൂട്ടുകാരനും ഉച്ചത്തില്‍ സംസാരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അവര്‍ നീക്കിയിട്ട്  തന്നു.

ഫുട്ബോള്‍ കളി കണ്ടു രസിച്ചു ബെഡില്‍ കിടക്കുന്ന കിടന്നു സംസാരിക്കുന്ന അയാളുടെ കാലിലെ മുഴുവന്‍ വിരലുകളും ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നഷ്ടമായിരിക്കുന്നതിന്‍റെ യാതൊരു വിധ നഷ്ടബോധവും അയാളില്‍ തെല്ലിട കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ദിവസവും വൈകുന്നേരം കൂട്ടുകാരരനുമായി അയാള്‍ ആശുപത്രി മുഴുവന്‍ കറങ്ങാന്‍ പോകാറുണ്ടത്രേ. വീല്‍ ചെയറില്‍ അയാളെ ഇരുത്തി അവിടെയല്ലാം കൊണ്ട് നടക്കുന്ന ആ താടിക്കാരന്‍ സുഹൃത്ത് അയാളുടെ ജീവിതത്തിലെ അമൂല്യമായ ഒരു സ്വത്താണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലായി.

ഡോക്ടറെക്കണ്ട്  കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു വന്നപ്പോള്‍ സന്തോഷവാനായിരുന്ന സുഹൃത്തിന്‍റെ കലങ്ങിയ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. കണ്ണില്‍ നേരത്തെ ഉണ്ടായ ആ തിളക്കം പൂര്‍ണ്ണമായും മങ്ങിയിരിക്കുന്നു. വേദന അന്ധകാരമാണെങ്കില്‍ ഒരു കറുത്തവാവിനെ ആണ് ആ കണ്ണുകളില്‍ എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. നെഞ്ജ് വേദന ഉള്ള ആളാണ്‌ അധികം വിഷമിക്കാന്‍ പാടുള്ളതല്ല. ഇത്ര ദിവസം ആയിട്ടും വീട്ടില്‍ ഭാര്യയോടോ വയ്യാതെ കിടക്കുന്ന ഉമ്മയോടെ അസുഖത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ല. ജിദ്ദയില്‍ ഉള്ള  ഒരു ബന്ധുക്കാരനോടും നാട്ടിലുള്ള  രണ്ടു ചേട്ടന്‍മാരോടുമാണ് മാത്രമാണ് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്,

എന്തുപറ്റിയെന്ന ചോദ്യത്തിന് വിഷമം അടക്കിപ്പിടിച്ചു അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ നിന്നും കറുത്ത നീരുറവ പൊട്ടി വീണിരുന്നു.

ഭാര്യവിളിച്ചിരുന്നു. അയല്‍പക്കത്തെ കുടുംബനാഥന് നെഞ്ച് വേദന.ആശുപത്രിയില്‍ അട്മിറ്റു ചെയ്തിരിക്കുകയാണ്. അവള്‍  ആശുപത്രിയില്‍ പോയിട്ട് വന്നിട്ട് വിളിച്ചതാണ്, അയാളുടെ മകള്‍ ആശുപത്രിയില്‍ അമ്മയുടെ കൂടെ ഇരിപ്പുണ്ടത്രെ വാടിത്തളര്‍ന്ന അവളെ കണ്ടപ്പോള്‍ അവള്‍ക്കു നല്ല സങ്കടം.അത് തീര്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്.  
എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ച് വേദന വരുന്നെന്നും  ഗ്യാസിന്‍റെ പ്രശ്നം ആണ് അല്ലാതെ ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്റ്റര്‍ പറഞ്ഞത് , പക്ഷേ  ഇന്ന് ആശുപത്രിയില്‍ പോയിട്ട് വന്നതിനു ശേഷം എന്തോ ഒരു പേടി പോലെ അത് കൊണ്ടാണ് നിങ്ങളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നിയത്.

ഒരു കുഞ്ഞു തേങ്ങല്‍ പോലും പുറത്തു വരാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. കൂടെ നല്ല പേടിയും. ഹൃദയമിടിപ്പ്‌ കൂടിയോ എന്നൊരു സംശയവും. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു നല്ല പോലെ മനസ്സില്‍ പ്രാര്‍ഥിച്ചു അവര്‍ പറഞ്ഞത് മുഴവും മൂളിക്കേട്ടു. എന്തെക്കയോ പറഞ്ഞു സമാധാനപ്പെടുത്തി.

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി, പ്രാര്‍ഥനകള്‍ ഭലം ചെയ്യും എന്നല്ലാതെ വേറെ എന്ത് പറയാന്‍. മനസിലെ ആവലാതികള്‍ മാറ്റി വെച്ച് കഴിയുന്നത്ര ആ കലങ്ങിയ മനസിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ഓരോ വിഷയങ്ങള്‍ സംസാരിച്ചു. നിങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ മനസിനു ഒരു പുതിയ ധൈര്യം കിട്ടിയെന്നും ഇപ്പോള്‍ കുഴ്പ്പമൊന്നുമില്ലെന്നും എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന അയാള്‍ക്ക്‌ കൂടെ ഉള്ള മിസറികളോട്  സംസാരിക്കാന്‍ അവരുടെ ഭാഷ അറിയില്ല എന്ന സങ്കടമേ ഇപ്പോള്‍ ഉള്ളു എന്നും പറഞ്ഞു.

ശുദ്ധ ഹൃദയനായ ആ സുഹൃത്ത് ഇപ്പോള്‍ നാട്ടിലാണ്, സുഖമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കട്ടെ.

നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാ?
(യാന്‍ബു  ഹോസ്പിറ്റലില്‍  നിന്നും മദീനയിലെയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക്ക് ഊരി മാറ്റി ആമ്പുലന്‍സിലെ  നഴ്സിനോട്  അദ്ദേഹം ചോദിച്ചത്, ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ് , നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാണ്?? !!! ) ... ;)

Monday, July 4, 2011

നൊമ്പരം...


മധുവിധു

പതനുരയുമാഴിതന്‍
ഇമകള്‍മൂടി ഞാന്‍
നിന്നധരത്തിന്‍ മധുരം
നുണഞ്ഞപ്പോള്‍...
നാണമാര്‍ന്ന തിരമാലകള്‍
നനഞ്ഞ മണ്ണിന്‍
നെഞ്ജിലെഴുതിയ വരികള്‍
തന്നിമകള്‍ മൂടി... ;)



Sunday, July 3, 2011

നഗ്ന പാദന്‍...


ഇതൊന്നും ആരും ചെയ്യാത്ത പണിയൊന്നും അല്ലല്ലോ നീയിതങ്ങോട്ടു പിടിയന്നേ എന്നിട്ട് ആ പപ്പേര്‍ ഒന്ന് വേഗം സാറിന്‍റെ മേശമെലെയ്ക്ക് കൊണ്ട് വെയ്ക്ക്.

പോക്കെറ്റില്‍ തിരുകി വെച്ച് കൊടുത്ത മുഷിഞ്ഞ നോട്ടില്‍ വിയര്‍പ്പു പറ്റിയിരിക്കുന്നത് മനസിലാക്കാതെ ആദ്യമായി കിട്ടുന്ന കൈക്കൂലി സന്തോഷത്തോടെ മൌനത്തോടെ തുറന്നു വെച്ച മനസുപോലെ തുറന്നിരുന്ന പോക്കറ്റിലേയ്ക്ക് അവന്‍ സ്വീകരിക്കുകയായിരുന്നു.

അകത്തെ മേശപ്പുറത്തിരിക്കുന്ന പേപ്പര്‍  നീക്കാന്‍ വേണ്ടി വരാന്തയിലെ തൂണിന്റെ മറവില്‍ ഒരു പപ്പേര്‍ നീക്കം നടന്നത് അവര്‍ രണ്ടു പെരുമല്ലാതെ വേറെ ആരും അറിഞ്ഞില്ല.

പാര്‍ട്ടി ശുപാര്‍ശ ഉണ്ടായിരുന്നത് കൊണ്ട് മാത്രം കിട്ടിയ ജോലിയാണ്,കിട്ടുന്നതില്‍ കുറച്ചൊക്കെ പാര്‍ട്ടി സംഭാവന ബക്കറ്റിലേയ്ക്കും പോകണം എന്ന് നേരത്തെ പരഞ്ഞുറപ്പിച്ചിരുന്നു, എന്തായാലും വേണ്ടില്ല ആദ്യമായി കിട്ടിയ കൈക്കൂലി പോക്കെറ്റില്‍ ഇരുന്നു വിങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ സന്തോഷം ഒരു ചെറു പുഞ്ചിരിയായി ചുണ്ടില്‍ പടര്‍ന്നപ്പോള്‍ പതുക്കെ കൈ കൊണ്ട് അവന്‍ അത്  തുടച്ചു മാറ്റി.

എല്ലാം നമുക്ക് ശരിയാക്കാം എന്ന് മാത്രം അയാളോട് പറഞ്ഞു...അവന്‍ അകത്തു പോയി ആ പേപ്പര്‍ എടുത്തു സാറിന്‍റെ മേശമേല്‍ കൊണ്ടു വെച്ചു.

ആദ്യ കൈക്കൂലി പോക്കറ്റില്‍ കേറിയ നേരം മുതല്‍ മനസ്സില്‍ എന്തോ ഒരു ഏനക്കേട് പോലെ...
പൈസ പോക്കറ്റില്‍ തിരുകി തിരിച്ചു പോകുമ്പോള്‍ അയാളുടെ തുരുമ്പിച്ച സൈക്കളിന്‍റെ പുറകിലിരിക്കുന്ന ചാക്ക് കെട്ടുകള്‍ അയാളുടെ ദാരിദ്ര്യം വിളിച്ചു പറഞ്ഞിരുന്നു ...
അതൊന്നും നോക്കിയാല്‍ നമ്മുടെ കാര്യം നടക്കില്ല അവന്‍ മനസാക്ഷിയെ ന്യായീകരിച്ചു.

ആദ്യ കൈക്കൂലിയില്‍ തന്നെ അവന്‍റെ ജീവിത ശൈലിയില്‍ വന്ന മാറ്റത്തില്‍ അവന്‍ സന്തോഷം കൊണ്ടു...തെറുപ്പു ബീഡിയില്‍ നിന്നും സിഗരറ്റിലേയ്ക്കുള്ള അവന്‍റെ മാറ്റം വളരെ വേഗമായിരുന്നു...ആസ്വദിച്ചു വലിച്ച പുകയിലെ വിയര്‍പ്പു ചുവ അവന്‍ അത്ര കാര്യമാക്കിയില്ല.

പഴയ ചെരുപ്പ് അവന്റെ കാലില്‍ കിടന്നു ടിക്ക് ടിക്ക് ശബ്ദമുണ്ടാക്കി... അതൊന്നു മാറണം..
തേഞ്ഞു തേഞ്ഞു ബ്ലെയ്ട് പരുവമായിരിക്കുന്നു....തൊട്ടടുത്ത കടയില്‍ കയറി പുത്തന്‍ ചെരുപ്പുമായി തിരിച്ചിറങ്ങിയപ്പോള്‍ നാണക്കേട്‌ കൊണ്ടവന്‍ പഴയ ചെരുപ്പ് അപ്പുറത്തെ അടഞ്ഞു കിടക്കുന്ന തട്ടുകടയുടെ മുകളിലൂടെ ആ ചവറുകൂനയിലേയ്ക്ക് വലിച്ചെറിഞ്ഞു.

കാലുകളിലെ പതുപതുപ്പ് അവന്‍ ആസ്വദിച്ചു...കാലുകളിലൂടെ ആ സുഖം ഇരച്ചു കയറി  മനസ്സില്‍ കുളിര്‍മ നല്‍കി.

മുന്നിലൂടെ പോയ ലോറിക്കാരന്‍ കുറച്ചകലെ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചപ്പോഴാണ് മനസിലായത് തന്‍റെ വീടിന്റെ അടുത്തുള്ള ഗോപിയാണെന്ന് ...
ജോലി കിട്ടിയപ്പോള്‍ അവനെ ശ്രദ്ധിക്കാനും ആളുകള്‍ ഉണ്ടായി എന്നോര്‍ത്ത് അവന്‍ സന്തോഷത്തോടെ ഓടി ലോറിക്കരികില്‍ വന്നു...
ഓടുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നിട്ടും കുറച്ചു വെള്ളം അവന്‍റെ ചെരുപ്പില്‍ ആയി ...ചാറ്റ മഴയുള്ള സമയമായതിനാല്‍ റോഡിനു കുളിച്ചു നില്‍ക്കുന്ന ആനയെ പോലെ നല്ല കറുപ്പ് നിറം.

നീ വീട്ടിലെയ്ക്കല്ലേ ?? കേറിക്കോ ഗോപിയേട്ടന്‍   വണ്ടി ഒന്ന് മൂപ്പിച്ചു പതുക്കെ മുന്നോട്ടെടുത്തു...
അതെയെന്നു പറഞ്ഞു വേഗം കമ്പിയില്‍ പിടിച്ചു തൂങ്ങി ലോറിയിലെയ്ക്കു കയറാന്‍ കാലു പൊക്കി വെച്ചതും പുത്തന്‍ ചെരുപ്പ് തെന്നി കാല്‍ മുട്ട്  എവിടെയോ ഇടിച്ചു ഒരു നിലവിളിയോടെ അവന്‍ താഴേയ്ക്ക് വീണു...
അതിനകം തന്നെ ഗോപിയേട്ടന്‍ വണ്ടി  മുന്നോട്ടെടുത്തിരുന്നു ...നീങ്ങിവരുന്ന ലോറിയുടെ ടയറുകള്‍ അവന്‍റെ കണ്ണില്‍ ഇരുട്ട്ട് പടര്‍ത്തി.

പുറകു വശത്ത് മുഷിഞ്ഞ ചാക്കുകെട്ടുമായി പോകുന്ന സൈക്കളിന്റെ ടയറുകള്‍ അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു... ആരോ തെള്ളി മാറ്റിയത് പോലെ അവന്‍ റോഡിന്‍റെ സൈടിലേയ്ക്ക്  ഉരുണ്ടു നീങ്ങി ....കാലില്‍ നിന്നും പുത്തന്‍ ചേരുന്നു മാറി കിടക്കുന്നു...പോക്കെറ്റില്‍ കിടന്ന ബാക്കി പൈസ വീണ്ടും നെഞ്ചത്ത് കുത്തുന്നത് പോലെ തോന്നി.... ഗോപിയേട്ടന്‍ വന്നു പിടിച്ചെഴുന്നെല്‍പ്പിച്ചു വണ്ടിയില്‍ കേറ്റിയിരുത്തി കുടിക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ അവന്‍റെ കാലുകളില്‍ ചെരുപ്പ് ഉണ്ടായിരുന്നില്ല...

ബീഡിപ്പുക ഊതി വിട്ടു  കഷണ്ടിത്തല തടവി ആ വയസന്‍  കഥ പറയുമ്പോള്‍ ഞാന്‍ ആ പാദങ്ങളിലെയ്ക്കു നോക്കി ...  ചെരുപ്പിടാതെ നടന്നിട്ടും അവ വൃത്തിയുള്ളതായിരുന്നു ..... ;)




 

Wednesday, July 27, 2011

ചക്രം

നട്ടെല്ല് നിവര്‍ന്നപ്പോള്‍
കാശ്കൈ വന്നപ്പോള്‍
അച്ഛനെ വെറുമെല്ലുവില.
പ്രണയിനിക്ക് നേരെ
പല്ലിറുമ്മിയപ്പോളമ്മയെ
വെറും പുല്ലുവില.

ദീക്ഷ വളര്‍ന്നപ്പോള്‍
വെള്ളമടിച്ചപ്പോള്‍
ദൈവത്തിന് രണ്ട് ചീത്ത വിളി.
നട്ടെല്ല് തളര്‍ന്നപ്പോള്‍
കിടപ്പിലായപ്പോള്‍
ഓര്‍മയിലെന്നും അച്ഛനമ്മ.

ഒടുവില്‍,
മീശ നരച്ചപ്പോള്‍
ഓര്‍മ കുറഞ്ഞപ്പോള്‍
നാവിലായെന്നും ദൈവ വചനം... 
 

" എ" ഫോര്‍ ആന്‍റ് ... "ബി" ഫോര്‍ ബോള്‍.

കല പില ശബ്ദം കേട്ട് കൊണ്ട് തന്നെയാണ് ഇന്നും ഉറക്കം ഉണര്‍ന്നത്.
മൂരി നിവര്‍ത്തി അവന്‍ ഒന്ന് ഞെളിഞ്ഞിരുന്നു. സൂര്യന്‍റെ മഞ്ഞ വെളിച്ചം അവന്‍റെ കണ്ണുകള്‍ക്ക്‌ പുളി മാങ്ങ കടിച്ചതു പോലെയുള്ള ഒരു പുളിപ്പ് സമ്മാനിച്ചു. പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കണ്ടത് കുറെപേര്‍ കൂടിനിന്ന്‌ സൊറ പറയുന്നു, മറ്റു ചിലര്‍ കൂട്ടം കൂടി ജോലിക്ക് പോകുന്നു.

വേലിക്കരുകിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങകളില്‍ പിടിവലി കൂടുന്ന കുട്ടികളെ നോക്കി അവന്‍ ചിരിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ ആരും പഠിക്കാന്‍ പോകുന്നില്ല എന്നുള്ളതായിരുന്നു അപ്പോഴത്തെ അവന്‍റെ ചിന്ത. വീട്ടുകാര്‍ക്ക് അതില്‍ മാത്രം ഒരു ശ്രധയുമില്ലാതതില്‍ അവനു നന്നേ വിഷമം തോന്നി.

കറുപ്പ് നിറമുള്ള ബാഗും അതില്‍ നിറയെ പലഹാരങ്ങളുമടങ്ങിയ ഒരു പെട്ടിയും, പുസ്തകങ്ങളും അവന്‍റെ സ്വപ്ങ്ങളായിരുന്നു. ഇടി മുഴക്കം പോലെ എവിടെ നിന്നോ അവന്‍ ഈണത്തില്‍ കേള്‍ക്കാറുണ്ട് " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍. ".

അപ്പോഴേയ്ക്കും മുതകത്ത് ആരോ തോണ്ടിയത് പോലെ തോന്നി .തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അടുത്ത് നില്‍ക്കുന്നു. ഒരു കവിള്‍ നിറയെ മധുരം നിറഞ്ഞ കഷായം കുടിപ്പിച്ചതിനു ശേഷം തലയില്‍ ഒന്ന് തടവിയിട്ട് അമ്മ നടന്നു പോയി . അമ്മയുടെ മുഖത്ത് എന്തോ ഒരു വിഷാദഭാവം.

മധുരമുള്ളത്കൊണ്ട് കഷായം കുടി അവനു സുഖമുള്ള ഒരു പരിപാടിയാണ്. മധുരമുള്ളത് എല്ലാം അവനു പ്രിയമാണ്. മധുരം കഴിക്കാന്‍ പറ്റാത്ത ജീവിതത്തെ കുറിച്ച് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു. അച്ഛന്‍ വന്നു കൈക്ക് പിടിച്ചു എഴുന്നേല്‍പ്പിച്ചു, വേഗം വാ ഒരിടം വരെ പോകണം. ഈ രാവിലെ തന്നെ എങ്ങോട്ട് എന്ന് അച്ഛനോട് മുട്ടിയുരുമ്മിക്കൊണ്ട് ചോദിച്ചു.
അതൊക്കെ ഉണ്ട് ഒരു കോളുണ്ട്‌ .

അച്ഛന്റെ കണ്ണുകളില്‍ സന്തോഷം. കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍, അവര്‍ക്കിടയില്‍ കൂടി അച്ഛന്‍ അവനെയും കൊണ്ട് നടന്നു പലരും അച്ഛന് മുത്തം കൊടുക്കുന്നു, അവനെയും മുത്തുന്നുണ്ട് ഓരോരോ ജീവിത രീതികള്‍ അവന്‍ മനസ്സില്‍ മന്ദഹസിച്ചു അച്ഛനെ കൂടെ മുന്നോട്ടു നടന്നു.

അവസരം കിട്ടിയപ്പോള്‍ അവന്‍ അച്ഛനോട് ചോദിച്ചു. എന്താണ് ഞങ്ങളെ പഠിക്കാന്‍ വിടാത്തത്‌ ??
നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു " ജീവിതം തന്നെയാണ് മകനേ ഏറ്റവും വലിയ പാഠശാല. നിന്‍റെ കണ്ണുകള്‍ തുറന്നു നീ കാണുക, അനുഭവങ്ങള്‍, വീഴ്ചകള്‍, നേട്ടങ്ങള്‍ എല്ലാം നീ ഓര്‍ത്തു വെയ്ക്കുക, ബുദ്ധിപരമായി ചിന്തിക്കുക എന്നാല്‍ നിന്‍റെ വിജയത്തിലേയ്ക്കുള്ള നിന്‍റെ വഴി വളര എളുപ്പമായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക നാം മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടത്തിന്‍റെ വില ഒരിക്കല്‍ നാം അനുഭവിച്ചേ തീരു.
അച്ഛന്റെ ഉപദേശങ്ങള്‍ അവന്‍ തല കുലുക്കി കേട്ടെങ്കിലും അവന്‍റെ മനസ്സില്‍ അപ്പോഴും " എ ഫോര്‍ ആന്‍റ് , ബി ഫോര്‍ ബോള്‍ " തന്നെ ആയിരുന്നു.

അച്ഛന്‍ പറഞ്ഞ വഴിയിലൂടെ കുറെ പേര്‍ പോയി തിരിച്ചു വന്നു. അവരുടെ കൈകളില്‍ മഴക്കാലത്തെയ്ക്കുള്ള ശേഖരങ്ങള്‍ ആയിരുന്നു. വിശാലമായ ആ മിനുസമുള്ള പ്രദേശത്ത് നിറയെ അവനു ഇഷ്ടമുള്ള മധുര പലഹാരം ആയിരുന്നു. പക്ഷെ അച്ഛന്‍ അവനെ തടഞ്ഞു. ഇന്ന് നിന്‍റെ പഠന ക്ലാസ് ആരംഭിക്കുന്നു . അവിടെ നില്‍ക്കുക എല്ലാം കണ്ടു പഠിക്കുക .അച്ഛന്റെ തീക്ഷ്ണമായ നോട്ടം ധിക്കരിക്കാന്‍ അവനാകുമായിരുന്നില്ല. അവന്‍ അവിടെ കറങ്ങിക്കറങ്ങി നിന്നു.

തലച്ചുമടായി കുറച്ചു പേര്‍ നീങ്ങുന്നു. അവരുടെ പാട്ട് കേള്‍ക്കാന്‍ നല്ല രസം. ഉന്തിയും തെളിയും മറിഞ്ഞു വീണും അവര്‍ മുന്നോട്ടു തന്നെ. അവന്‍ എല്ലാം കണ്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഒരു ഭൂമി കുലുക്കം. അവന്‍ പേടിച്ചു വിറച്ചു. വളരെ വേഗത്തില്‍ ഒരു ഭീമാകാരന്‍ മല അവരുടെ കൂട്ടത്തിന്‍റെ മുകളിലേക്ക് ആഞ്ഞ് പതിച്ചു. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു വാവിട്ടു കരഞ്ഞു അവന്‍റെ കണ്‍മുന്നില്‍ ഒരു കൂട്ടം ജീവനുകള്‍ ഇല്ലാതായിരിക്കുന്നു ." അച്ഛന്‍" അവന്‍ അലറിക്കരഞ്ഞു...

അവന്‍ കണ്ണുകള്‍ കഴിയുന്നത തുറന്നു മുകളിലേയ്ക്ക് നോക്കി . ഒരു മിന്നായം പോലെ അവന്‍ കണ്ടു , അപ്പോഴും അവന്‍റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല. അവന്‍റെ കാതുകളെയും
" എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍ " എന്ന ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങി . അതെ ഇതാണ് അവന്‍റെ സ്വപ്നങ്ങളുടെ, അവന്‍ കേള്‍ക്കുന്ന അശരീരിയുടെ ഉറവിടം.

അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു , കാതുകള്‍ പൊത്തി കുനിഞ്ഞിരുന്നു.
" അമ്മേ ഇവിടെ മൊത്തം ഉറുമ്പ് " ഇടി മുഴങ്ങുന്ന ഉച്ചത്തില്‍ ആ സ്വരം അവന്‍റെ കാതുകളില്‍ വന്നു പതിച്ചു... ;)

തങ്ങളെ വീട്ടു വാതിക്കല്‍ കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖമായിരുന്നു തളര്‍ന്നിരുന്ന അവന്‍റെ മനസ്സില്‍.
അപ്പോഴും കാതുകളില്‍ " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ആപ്പിള്‍ " എന്ന് മുഴങ്ങുന്നുണ്ടായിരുന്നു പക്ഷെ അതിന്റെ സ്വരം വെറുപ്പിന്‍റെ, പകയുടെ, വിദ്വേഷത്തിന്‍റെതായിരുന്നു... :(
 

Saturday, July 9, 2011

കറുത്ത നിറമുള്ള ചന്ദ്രന്‍

ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ആളെ കാണാന്‍ പോകുമ്പോള്‍ തന്നെ ഇങ്ങനെ വാരി വലിച്ചു കഴിക്കുന്നത് നല്ലതല്ല  എന്ന് മനസ്സില്‍ ഒരു ലജ്ജ തോന്നിയെങ്കിലും വിശപ്പിന്‍റെ  മുന്നില്‍ ആ ലജ്ജ തക്കാളി സോസ് പോലെ മാര്‍ദവമുള്ളതായി മാറി.

രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാലന്ജ് മണിക്കൂര്‍ യാത്രയാണ് ഒരേ ഇരിപ്പ് ഇരിക്കണം. മുന്നില്‍ നീണ്ടു കിടക്കുന്ന കറുത്ത റോഡിനു ഇരു വശവും തിളയ്ക്കുന്ന മരുഭൂമിയാണ്.  മരുഭൂമി കീറിമുറിച്ചു പോകുന്ന പാതയില്‍ അടുത്തടുത്ത്  കടകളോ മറ്റോ കാണില്ല.  ഇടയ്ക്ക് എങ്ങാനും പെട്രോള്‍ പമ്പ് ഉണ്ടെങ്കില്‍ നല്ലത്. കടയില്‍ നിന്നും ഒന്ന് രണ്ടു കുപ്പി വെള്ളവും വാങ്ങി കയ്യിലിരുന്ന സാന്ഡ് വിച്ചില്‍ ഒരു വട്ടം കൂടെ ആഞ്ഞു കടിച്ചു.

നീലിമയുള്ള  ആകാശം, കത്തുന്ന സൂര്യന്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വംശ നാശം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന  ഇടിഞ്ഞു പൊളിഞ്ഞ  ചെറു വീടുകള്‍,  നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന അങ്ങിങ്ങായില്‍ കാണുന്ന ഈന്തപ്പനകളും കുഞ്ഞു കുഞ്ഞു കുറ്റിച്ചെടികളും, നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വരെ ഞാന്‍ ഇവിടെയൊന്നും ഒരു കള്ളിമുള്‍ചെടിയും കണ്ടിട്ടില്ല. ചീറിപ്പായുന്ന കാറിന്‍റെ എ സിയിലെ തണുപ്പില്‍ ഇരുന്നു കൊണ്ട്  സൂര്യന്‍റെ  ഇക്കിളിപ്പെടുത്തുന്ന  ചൂട് കൊള്ളാന്‍ നല്ല സുഖം.



മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറിയപ്പോള്‍ സൌദിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കോടി സൌമ്യമായി പെരുമാറിയപ്പോള്‍ തന്നെ മനസിലായി സൌദിയല്ല എന്ന്. രോഗിയുടെ പേര് പറഞ്ഞപ്പോള്‍ റൂം നമ്പരും വഴിയും പറഞ്ഞു തന്ന അവള്‍ക്ക് ഒരു ശുക്രനും പറഞ്ഞു നടന്നപ്പോള്‍ നാട്ടിലെ ആശുപത്രികളിലെ മനം മയക്കുന്ന ടെട്ടോളിന്റെ മണം മനസ്സില്‍ നഷ്ടബോധത്തിനു തിരികൊളുത്തി.

ആഞ്ജിയോഗ്രാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ക്ഷീണിതനായി കിടക്കുന്ന സുഹൃത്തിന്‍റെ കണ്ണുകളില്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഞങ്ങളുടെ സാമീപ്യം അറിയിച്ചു. തൊട്ടടുത്ത  ബെഡ്ഡില്‍ കിടന്നു ടിവി കാണുന്ന മിസറിയും കൂട്ടുകാരനും ഉച്ചത്തില്‍ സംസാരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അവര്‍ നീക്കിയിട്ട്  തന്നു.

ഫുട്ബോള്‍ കളി കണ്ടു രസിച്ചു ബെഡില്‍ കിടക്കുന്ന കിടന്നു സംസാരിക്കുന്ന അയാളുടെ കാലിലെ മുഴുവന്‍ വിരലുകളും ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നഷ്ടമായിരിക്കുന്നതിന്‍റെ യാതൊരു വിധ നഷ്ടബോധവും അയാളില്‍ തെല്ലിട കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ദിവസവും വൈകുന്നേരം കൂട്ടുകാരരനുമായി അയാള്‍ ആശുപത്രി മുഴുവന്‍ കറങ്ങാന്‍ പോകാറുണ്ടത്രേ. വീല്‍ ചെയറില്‍ അയാളെ ഇരുത്തി അവിടെയല്ലാം കൊണ്ട് നടക്കുന്ന ആ താടിക്കാരന്‍ സുഹൃത്ത് അയാളുടെ ജീവിതത്തിലെ അമൂല്യമായ ഒരു സ്വത്താണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലായി.

ഡോക്ടറെക്കണ്ട്  കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു വന്നപ്പോള്‍ സന്തോഷവാനായിരുന്ന സുഹൃത്തിന്‍റെ കലങ്ങിയ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. കണ്ണില്‍ നേരത്തെ ഉണ്ടായ ആ തിളക്കം പൂര്‍ണ്ണമായും മങ്ങിയിരിക്കുന്നു. വേദന അന്ധകാരമാണെങ്കില്‍ ഒരു കറുത്തവാവിനെ ആണ് ആ കണ്ണുകളില്‍ എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. നെഞ്ജ് വേദന ഉള്ള ആളാണ്‌ അധികം വിഷമിക്കാന്‍ പാടുള്ളതല്ല. ഇത്ര ദിവസം ആയിട്ടും വീട്ടില്‍ ഭാര്യയോടോ വയ്യാതെ കിടക്കുന്ന ഉമ്മയോടെ അസുഖത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ല. ജിദ്ദയില്‍ ഉള്ള  ഒരു ബന്ധുക്കാരനോടും നാട്ടിലുള്ള  രണ്ടു ചേട്ടന്‍മാരോടുമാണ് മാത്രമാണ് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്,

എന്തുപറ്റിയെന്ന ചോദ്യത്തിന് വിഷമം അടക്കിപ്പിടിച്ചു അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ നിന്നും കറുത്ത നീരുറവ പൊട്ടി വീണിരുന്നു.

ഭാര്യവിളിച്ചിരുന്നു. അയല്‍പക്കത്തെ കുടുംബനാഥന് നെഞ്ച് വേദന.ആശുപത്രിയില്‍ അട്മിറ്റു ചെയ്തിരിക്കുകയാണ്. അവള്‍  ആശുപത്രിയില്‍ പോയിട്ട് വന്നിട്ട് വിളിച്ചതാണ്, അയാളുടെ മകള്‍ ആശുപത്രിയില്‍ അമ്മയുടെ കൂടെ ഇരിപ്പുണ്ടത്രെ വാടിത്തളര്‍ന്ന അവളെ കണ്ടപ്പോള്‍ അവള്‍ക്കു നല്ല സങ്കടം.അത് തീര്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്.  
എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ച് വേദന വരുന്നെന്നും  ഗ്യാസിന്‍റെ പ്രശ്നം ആണ് അല്ലാതെ ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്റ്റര്‍ പറഞ്ഞത് , പക്ഷേ  ഇന്ന് ആശുപത്രിയില്‍ പോയിട്ട് വന്നതിനു ശേഷം എന്തോ ഒരു പേടി പോലെ അത് കൊണ്ടാണ് നിങ്ങളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നിയത്.

ഒരു കുഞ്ഞു തേങ്ങല്‍ പോലും പുറത്തു വരാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. കൂടെ നല്ല പേടിയും. ഹൃദയമിടിപ്പ്‌ കൂടിയോ എന്നൊരു സംശയവും. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു നല്ല പോലെ മനസ്സില്‍ പ്രാര്‍ഥിച്ചു അവര്‍ പറഞ്ഞത് മുഴവും മൂളിക്കേട്ടു. എന്തെക്കയോ പറഞ്ഞു സമാധാനപ്പെടുത്തി.

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി, പ്രാര്‍ഥനകള്‍ ഭലം ചെയ്യും എന്നല്ലാതെ വേറെ എന്ത് പറയാന്‍. മനസിലെ ആവലാതികള്‍ മാറ്റി വെച്ച് കഴിയുന്നത്ര ആ കലങ്ങിയ മനസിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ഓരോ വിഷയങ്ങള്‍ സംസാരിച്ചു. നിങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ മനസിനു ഒരു പുതിയ ധൈര്യം കിട്ടിയെന്നും ഇപ്പോള്‍ കുഴ്പ്പമൊന്നുമില്ലെന്നും എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന അയാള്‍ക്ക്‌ കൂടെ ഉള്ള മിസറികളോട്  സംസാരിക്കാന്‍ അവരുടെ ഭാഷ അറിയില്ല എന്ന സങ്കടമേ ഇപ്പോള്‍ ഉള്ളു എന്നും പറഞ്ഞു.

ശുദ്ധ ഹൃദയനായ ആ സുഹൃത്ത് ഇപ്പോള്‍ നാട്ടിലാണ്, സുഖമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കട്ടെ.

നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാ?
(യാന്‍ബു  ഹോസ്പിറ്റലില്‍  നിന്നും മദീനയിലെയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക്ക് ഊരി മാറ്റി ആമ്പുലന്‍സിലെ  നഴ്സിനോട്  അദ്ദേഹം ചോദിച്ചത്, ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ് , നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാണ്?? !!! ) ... ;)

Monday, July 4, 2011

നൊമ്പരം...


മധുവിധു

പതനുരയുമാഴിതന്‍
ഇമകള്‍മൂടി ഞാന്‍
നിന്നധരത്തിന്‍ മധുരം
നുണഞ്ഞപ്പോള്‍...
നാണമാര്‍ന്ന തിരമാലകള്‍
നനഞ്ഞ മണ്ണിന്‍
നെഞ്ജിലെഴുതിയ വരികള്‍
തന്നിമകള്‍ മൂടി... ;)



Sunday, July 3, 2011

നഗ്ന പാദന്‍...


ഇതൊന്നും ആരും ചെയ്യാത്ത പണിയൊന്നും അല്ലല്ലോ നീയിതങ്ങോട്ടു പിടിയന്നേ എന്നിട്ട് ആ പപ്പേര്‍ ഒന്ന് വേഗം സാറിന്‍റെ മേശമെലെയ്ക്ക് കൊണ്ട് വെയ്ക്ക്.

പോക്കെറ്റില്‍ തിരുകി വെച്ച് കൊടുത്ത മുഷിഞ്ഞ നോട്ടില്‍ വിയര്‍പ്പു പറ്റിയിരിക്കുന്നത് മനസിലാക്കാതെ ആദ്യമായി കിട്ടുന്ന കൈക്കൂലി സന്തോഷത്തോടെ മൌനത്തോടെ തുറന്നു വെച്ച മനസുപോലെ തുറന്നിരുന്ന പോക്കറ്റിലേയ്ക്ക് അവന്‍ സ്വീകരിക്കുകയായിരുന്നു.

അകത്തെ മേശപ്പുറത്തിരിക്കുന്ന പേപ്പര്‍  നീക്കാന്‍ വേണ്ടി വരാന്തയിലെ തൂണിന്റെ മറവില്‍ ഒരു പപ്പേര്‍ നീക്കം നടന്നത് അവര്‍ രണ്ടു പെരുമല്ലാതെ വേറെ ആരും അറിഞ്ഞില്ല.

പാര്‍ട്ടി ശുപാര്‍ശ ഉണ്ടായിരുന്നത് കൊണ്ട് മാത്രം കിട്ടിയ ജോലിയാണ്,കിട്ടുന്നതില്‍ കുറച്ചൊക്കെ പാര്‍ട്ടി സംഭാവന ബക്കറ്റിലേയ്ക്കും പോകണം എന്ന് നേരത്തെ പരഞ്ഞുറപ്പിച്ചിരുന്നു, എന്തായാലും വേണ്ടില്ല ആദ്യമായി കിട്ടിയ കൈക്കൂലി പോക്കെറ്റില്‍ ഇരുന്നു വിങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ സന്തോഷം ഒരു ചെറു പുഞ്ചിരിയായി ചുണ്ടില്‍ പടര്‍ന്നപ്പോള്‍ പതുക്കെ കൈ കൊണ്ട് അവന്‍ അത്  തുടച്ചു മാറ്റി.

എല്ലാം നമുക്ക് ശരിയാക്കാം എന്ന് മാത്രം അയാളോട് പറഞ്ഞു...അവന്‍ അകത്തു പോയി ആ പേപ്പര്‍ എടുത്തു സാറിന്‍റെ മേശമേല്‍ കൊണ്ടു വെച്ചു.

ആദ്യ കൈക്കൂലി പോക്കറ്റില്‍ കേറിയ നേരം മുതല്‍ മനസ്സില്‍ എന്തോ ഒരു ഏനക്കേട് പോലെ...
പൈസ പോക്കറ്റില്‍ തിരുകി തിരിച്ചു പോകുമ്പോള്‍ അയാളുടെ തുരുമ്പിച്ച സൈക്കളിന്‍റെ പുറകിലിരിക്കുന്ന ചാക്ക് കെട്ടുകള്‍ അയാളുടെ ദാരിദ്ര്യം വിളിച്ചു പറഞ്ഞിരുന്നു ...
അതൊന്നും നോക്കിയാല്‍ നമ്മുടെ കാര്യം നടക്കില്ല അവന്‍ മനസാക്ഷിയെ ന്യായീകരിച്ചു.

ആദ്യ കൈക്കൂലിയില്‍ തന്നെ അവന്‍റെ ജീവിത ശൈലിയില്‍ വന്ന മാറ്റത്തില്‍ അവന്‍ സന്തോഷം കൊണ്ടു...തെറുപ്പു ബീഡിയില്‍ നിന്നും സിഗരറ്റിലേയ്ക്കുള്ള അവന്‍റെ മാറ്റം വളരെ വേഗമായിരുന്നു...ആസ്വദിച്ചു വലിച്ച പുകയിലെ വിയര്‍പ്പു ചുവ അവന്‍ അത്ര കാര്യമാക്കിയില്ല.

പഴയ ചെരുപ്പ് അവന്റെ കാലില്‍ കിടന്നു ടിക്ക് ടിക്ക് ശബ്ദമുണ്ടാക്കി... അതൊന്നു മാറണം..
തേഞ്ഞു തേഞ്ഞു ബ്ലെയ്ട് പരുവമായിരിക്കുന്നു....തൊട്ടടുത്ത കടയില്‍ കയറി പുത്തന്‍ ചെരുപ്പുമായി തിരിച്ചിറങ്ങിയപ്പോള്‍ നാണക്കേട്‌ കൊണ്ടവന്‍ പഴയ ചെരുപ്പ് അപ്പുറത്തെ അടഞ്ഞു കിടക്കുന്ന തട്ടുകടയുടെ മുകളിലൂടെ ആ ചവറുകൂനയിലേയ്ക്ക് വലിച്ചെറിഞ്ഞു.

കാലുകളിലെ പതുപതുപ്പ് അവന്‍ ആസ്വദിച്ചു...കാലുകളിലൂടെ ആ സുഖം ഇരച്ചു കയറി  മനസ്സില്‍ കുളിര്‍മ നല്‍കി.

മുന്നിലൂടെ പോയ ലോറിക്കാരന്‍ കുറച്ചകലെ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചപ്പോഴാണ് മനസിലായത് തന്‍റെ വീടിന്റെ അടുത്തുള്ള ഗോപിയാണെന്ന് ...
ജോലി കിട്ടിയപ്പോള്‍ അവനെ ശ്രദ്ധിക്കാനും ആളുകള്‍ ഉണ്ടായി എന്നോര്‍ത്ത് അവന്‍ സന്തോഷത്തോടെ ഓടി ലോറിക്കരികില്‍ വന്നു...
ഓടുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നിട്ടും കുറച്ചു വെള്ളം അവന്‍റെ ചെരുപ്പില്‍ ആയി ...ചാറ്റ മഴയുള്ള സമയമായതിനാല്‍ റോഡിനു കുളിച്ചു നില്‍ക്കുന്ന ആനയെ പോലെ നല്ല കറുപ്പ് നിറം.

നീ വീട്ടിലെയ്ക്കല്ലേ ?? കേറിക്കോ ഗോപിയേട്ടന്‍   വണ്ടി ഒന്ന് മൂപ്പിച്ചു പതുക്കെ മുന്നോട്ടെടുത്തു...
അതെയെന്നു പറഞ്ഞു വേഗം കമ്പിയില്‍ പിടിച്ചു തൂങ്ങി ലോറിയിലെയ്ക്കു കയറാന്‍ കാലു പൊക്കി വെച്ചതും പുത്തന്‍ ചെരുപ്പ് തെന്നി കാല്‍ മുട്ട്  എവിടെയോ ഇടിച്ചു ഒരു നിലവിളിയോടെ അവന്‍ താഴേയ്ക്ക് വീണു...
അതിനകം തന്നെ ഗോപിയേട്ടന്‍ വണ്ടി  മുന്നോട്ടെടുത്തിരുന്നു ...നീങ്ങിവരുന്ന ലോറിയുടെ ടയറുകള്‍ അവന്‍റെ കണ്ണില്‍ ഇരുട്ട്ട് പടര്‍ത്തി.

പുറകു വശത്ത് മുഷിഞ്ഞ ചാക്കുകെട്ടുമായി പോകുന്ന സൈക്കളിന്റെ ടയറുകള്‍ അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു... ആരോ തെള്ളി മാറ്റിയത് പോലെ അവന്‍ റോഡിന്‍റെ സൈടിലേയ്ക്ക്  ഉരുണ്ടു നീങ്ങി ....കാലില്‍ നിന്നും പുത്തന്‍ ചേരുന്നു മാറി കിടക്കുന്നു...പോക്കെറ്റില്‍ കിടന്ന ബാക്കി പൈസ വീണ്ടും നെഞ്ചത്ത് കുത്തുന്നത് പോലെ തോന്നി.... ഗോപിയേട്ടന്‍ വന്നു പിടിച്ചെഴുന്നെല്‍പ്പിച്ചു വണ്ടിയില്‍ കേറ്റിയിരുത്തി കുടിക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ അവന്‍റെ കാലുകളില്‍ ചെരുപ്പ് ഉണ്ടായിരുന്നില്ല...

ബീഡിപ്പുക ഊതി വിട്ടു  കഷണ്ടിത്തല തടവി ആ വയസന്‍  കഥ പറയുമ്പോള്‍ ഞാന്‍ ആ പാദങ്ങളിലെയ്ക്കു നോക്കി ...  ചെരുപ്പിടാതെ നടന്നിട്ടും അവ വൃത്തിയുള്ളതായിരുന്നു ..... ;)