Monday, August 22, 2011

നിസാമുദ്ധീനും കൊക്കോ പഴവും...

അവന്‍ എന്നെക്കാള്‍ നന്നേ കറുത്തവനും പൊക്കക്കാരനുമാണ് . ഇടത്തെ കാലിനു അല്പം വളവുണ്ടെങ്കിലും അവനു വേഗത്തില്‍ ഓടാന്‍ കഴിയും. അവന്‍റെ കൈ വിരലുകള്‍ എന്‍റെ കാല്‍ വിരലുകലെക്കാള്‍ വലുതാണ്‌. ദേഷ്യമാണ് അവന്‍റെ മുഖ ഭാവം.

അവന്‍റെ വീടിന്‍റെ ഇടത്തേ മൂലയിലായി ഒരു വലിയ പുളിമരമുണ്ട്‌. അതിന്‍റെ ഇലകള്‍ പൊഴിഞ്ഞു വീണ് കൂടുമ്പോള്‍ അവന്‍റെ ഉമ്മ അതെല്ലാം തൂത്ത് കൂട്ടി തീയിടുക വീട്ടിലെ അലക്ക് കല്ലില്‍ കയറി നിന്ന് ലോകം കാണുന്ന എന്‍റെ പതിവ് കാഴ്ചയാണ് . അവന്‍റെ ഉമ്മ ഉണ്ടാക്കുന്ന മീന്‍ കറിക്ക് നല്ല മണമാണ്. ഇടയ്ക്കൊക്കെ അവിടുന്ന് മീന്‍ കറിയും കപ്പ പുഴുങ്ങിയതുമൊക്കെ മതിലിനു മുകളില്‍ കൂടെ ഇങ്ങോട്ടും, ഒറട്ടിയും കറിയുമൊക്കെ അങ്ങോട്ടും കൈമാറ്റം ചെയ്യുമായിരുന്നു.

ഇടവഴി കഴിഞ്ഞു ചെന്ന് കേറുന്നത് ചെങ്കല്ല് നിറഞ്ഞ സ്കൂളിലേയ്ക്കുള്ള വഴിയിലാണ്. എന്നും അവന്‍ എന്നെക്കാള്‍ മുന്നേ നടക്കുന്നുണ്ടാവും, മദ്രസയിലെ കാര്യങ്ങളിലും അവനു എന്നെക്കാള്‍ ഗ്രാഹ്യം ഉണ്ട്. പക്ഷെ അവനു എന്നോട് കൂട്ട് കൂടാന്‍ എന്തോ ഒരു ഇത്. ഒന്ന് രണ്ടു വട്ടം ഞാന്‍ നോക്കി ചിരിച്ചിരുന്നു പക്ഷേ അവന്‍റെ മുഖത്ത് അതേ ദേഷ്യം തന്നെ ദേഷ്യം. പോട്ട് പുല്ലു എന്ന് ഞാനും കരുതി നമുക്കാണോ കൂട്ട് കിട്ടാന്‍ പ്രയാസം.

സകലമാന പെണ്‍പിള്ളീരും എന്‍റെ വീട്ടില്‍ ഒത്തു കൂടി മൈലാഞ്ചി ഇടലും ഊഞ്ഞാലാട്ടവും ബഹളം തന്നെ ബഹളം.എന്‍റെ അനിയത്തിക്ക് മൈലാഞ്ചി കൂടപ്പിറപ്പായ എന്നെക്കാള്‍ പ്രിയമാണെന്ന് തോന്നിയിട്ടുണ്ട്. ഒരു കുഞ്ഞി ഈര്‍ക്കിലില്‍ മൈലാഞ്ചി തോണ്ടി എടുത്തു അത് കൊണ്ട് കൈവെള്ളയില്‍ തീര്‍ക്കുന്ന ശലഭങ്ങളും അഴകേറുന്ന ഡിസൈനുകളും ഇടയ്ക്കൊക്കെ ഞാന്‍ ഇടം കണ്ണിട്ടു നോക്കാറുണ്ട്. എന്‍റെ കൈകള്‍ക്ക് ഭാഗ്യമില്ലായിരുന്നു അത് പോലെ മൈലാഞ്ചി ഇടാന്‍ അതിനാല്‍ ഉള്ളം കയ്യില്‍ കുറച്ചു മൈലാഞ്ചി എടുത്തു പൊത്തിതരും, ആണ്‍ പിള്ളീര്‍ക്ക് അത്രയൊക്കെ മതിയത്രെ. പെണ്ണായി പിറന്നിരുന്നെങ്കില്‍ കൈ നിറയെ മൈലാഞ്ചി ഇടാമായിരുന്നു...ചിന്തകളെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ടു ഞാന്‍ അങ്ങനെ കറങ്ങി നടക്കും .

വീടിന്‍റെ അടുത്ത് എന്‍റെ സമ പ്രായത്തിലുള്ള ആണ്‍ കുട്ടികള്‍ നന്നേ കുറവ്. അതിനു പകരം ഓരോ വീട്ടിലും രണ്ടും മൂന്നും പെണ്‍പിള്ളേര്‍. എനിക്കറിയാവുന്ന ആകെ ഒരാള്‍ നിസാമുദീന്‍ ആണ് അവന്‍ ആണെങ്കില്‍ എന്നോട് കൂട്ടും അല്ല. കൂടുതല്‍ സമയവും വീടിനു പുറകു വശം വരെ പോയി അപ്പുറത്ത് നില്‍ക്കുന്ന കൊക്കോ മരത്തിലേയ്ക്കു നോക്കി തിരിച്ചു വന്നു ചായ്പ്പിലെയ്ക്ക് ചാഞ്ഞു കിടക്കുന്ന ആ വലിയ മുരിങ്ങയില്‍ അള്ളിപ്പിടിച്ചു കേറും. ഈര്‍ക്കില് കൊണ്ട് അതില്‍ ഇരിക്കുന്ന കാക്കപ്പൊന്ന് കുത്തി ഇളക്കി രസിക്കും അപ്പോഴും മനസില്‍ മൈലാഞ്ചി തന്നെ ആയിരിക്കും.

അടുത്ത ക്ലാസ്സിലെ റാസിയുമായി ഇടികൂടിയപ്പോളാണ് അവന്‍ എന്‍റെ കൊങ്ങയ്ക്ക് പിടിച്ചത്. കോളറില്‍ മുറുകെ പിടിച്ചപ്പോള്‍ തൊണ്ട വേദനിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നെങ്കിലും കരഞ്ഞില്ല. അവനെ തെള്ളി മാറ്റി പിടിച്ചു നിന്നു പക്ഷെ ഇപ്പോള്‍ അനങ്ങാന്‍ വയ്യ. അവന്‍ എന്നെക്കാള്‍ ജിം ആണ്. വിട്രാ... വിട്രാ... എന്ന് മുരണ്ടു കൊണ്ട് നില്‍ക്കുന്നതിനു ഇടയിലാണ് ഞാന്‍ കണ്ടത് അവന്‍റെ കണ്ണും തെള്ളുന്നു. ഒരു കറുത്ത കൈ അവന്‍റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു. ഒന്ന് കുടഞ്ഞു കൊണ്ട് ആ കൈകള്‍ റാസിയെ പൊക്കിയെടുത്തു വരാന്തയിക്ക് പുറത്തേയ്ക്കിട്ടു. അതിനിടയ്ക്ക് തന്നെ ഞാന്‍ കഴുത്തില്‍ നിന്നുള്ള അവന്‍റെ പിടി വിടിവിച്ചിരുന്നു.

ആ കറുത്ത കൈകളുടെ ഉടന നിസാമുദീന്‍ ആയിരുന്നു. വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് അലറിക്കൊണ്ട്‌ വന്ന റാസിയുടെ തോളില്‍ കൈ വീശി നിസാമുധീന്റെ ഒരിടി കൂടെ , ചരട് പൊട്ടിയ പട്ടം പോലെ റാസി ഗതി മാറി സൈടിലെയ്ക്ക് പോയി അവന്‍ പിന്നെ ഇടി കൂടാന്‍ വന്നില്ല കരഞ്ഞു വിളിച്ചു കൊണ്ട് നേരെ സ്റ്റാഫ്‌ റൂമിലേയ്ക്ക് ഒരു ഓട്ടമായിരുന്നു. നിസാമുധീന്റെ കൈകളില്‍ ചൂരല്‍ വീണിട്ടും വലിയ കുഴപ്പമൊന്നും അവന്‍റെ മുഖത്ത് കണ്ടില്ല.അന്ന് വൈകുന്നേരം മുതല്‍ക്കു നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയി.

അന്ന് മുതല്‍ക്കു ഞാന്‍ മൈലാന്ജി വെറുത്തു തുടങ്ങി, മൈലനാജിയെ പുച്ഛം, ഊഞ്ഞാല് പുച്ഛം, പുതിയ ലോകത്തിലേയ്ക്ക് നിസാമുദീനുമായി മതില് ചാടി കൊക്കോ മരത്തില്‍ കേറി കൊക്കോ പിച്ചി. വയലില്‍ പോയി പിള്ളേരുമായി കളി തുടങ്ങി, ഫ്യൂസ് ആയ ബള്‍ബിന്റെ മുകള്‍ ഭാഗത്ത് കൂടെ വെള്ളം കയറ്റി അതിനു മുന്നില്‍ ഫിലിം വെച്ച് അതിലേയ്ക്ക് കണ്ണാടിയില്‍ കൂടെ വെട്ടം അടിച്ചു പടം കണ്ടു. ഉജാലയുടെ കുപ്പിയാല്‍ ബോട്ട് ഉണ്ടാക്കിയതും, തെര്‍മോക്കൂളിന്‍റെ മുകളില്‍ മെഴുകു തിരി കത്തിച്ചു വെച്ച് വെള്ളത്തില്‍ ഒഴുക്കി വിട്ടതും.എല്ലാം നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയതിനു ശേഷം കൈ വന്ന ഭാഗ്യമായിരുന്നു.

വീടുമാറലുകള്‍ പല സൌഹൃദങ്ങളും ഇല്ലാതാക്കും എന്ന് എനിക്കും ബോധ്യമായി. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍. പക്ഷെ ആരും നിസാമുദ്ധീനെ പോലെ ആയിരുന്നില്ല. ജീവിതത്തില്‍ ഇന്ന് വരെ പിന്നീട് കൊക്കോ പഴം കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടില്ല. പിന്നീടു എന്നോ ഉമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു നിസാമുദ്ധീനെ എടുത്തു വളര്‍ത്തിയതാണ് എന്ന്. ഇനിയും എനിക്ക് കൊക്കോ പഴങ്ങള്‍ കഴിക്കാനും അവനെ കണ്ടു മുട്ടാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
 

Monday, August 22, 2011

നിസാമുദ്ധീനും കൊക്കോ പഴവും...

അവന്‍ എന്നെക്കാള്‍ നന്നേ കറുത്തവനും പൊക്കക്കാരനുമാണ് . ഇടത്തെ കാലിനു അല്പം വളവുണ്ടെങ്കിലും അവനു വേഗത്തില്‍ ഓടാന്‍ കഴിയും. അവന്‍റെ കൈ വിരലുകള്‍ എന്‍റെ കാല്‍ വിരലുകലെക്കാള്‍ വലുതാണ്‌. ദേഷ്യമാണ് അവന്‍റെ മുഖ ഭാവം.

അവന്‍റെ വീടിന്‍റെ ഇടത്തേ മൂലയിലായി ഒരു വലിയ പുളിമരമുണ്ട്‌. അതിന്‍റെ ഇലകള്‍ പൊഴിഞ്ഞു വീണ് കൂടുമ്പോള്‍ അവന്‍റെ ഉമ്മ അതെല്ലാം തൂത്ത് കൂട്ടി തീയിടുക വീട്ടിലെ അലക്ക് കല്ലില്‍ കയറി നിന്ന് ലോകം കാണുന്ന എന്‍റെ പതിവ് കാഴ്ചയാണ് . അവന്‍റെ ഉമ്മ ഉണ്ടാക്കുന്ന മീന്‍ കറിക്ക് നല്ല മണമാണ്. ഇടയ്ക്കൊക്കെ അവിടുന്ന് മീന്‍ കറിയും കപ്പ പുഴുങ്ങിയതുമൊക്കെ മതിലിനു മുകളില്‍ കൂടെ ഇങ്ങോട്ടും, ഒറട്ടിയും കറിയുമൊക്കെ അങ്ങോട്ടും കൈമാറ്റം ചെയ്യുമായിരുന്നു.

ഇടവഴി കഴിഞ്ഞു ചെന്ന് കേറുന്നത് ചെങ്കല്ല് നിറഞ്ഞ സ്കൂളിലേയ്ക്കുള്ള വഴിയിലാണ്. എന്നും അവന്‍ എന്നെക്കാള്‍ മുന്നേ നടക്കുന്നുണ്ടാവും, മദ്രസയിലെ കാര്യങ്ങളിലും അവനു എന്നെക്കാള്‍ ഗ്രാഹ്യം ഉണ്ട്. പക്ഷെ അവനു എന്നോട് കൂട്ട് കൂടാന്‍ എന്തോ ഒരു ഇത്. ഒന്ന് രണ്ടു വട്ടം ഞാന്‍ നോക്കി ചിരിച്ചിരുന്നു പക്ഷേ അവന്‍റെ മുഖത്ത് അതേ ദേഷ്യം തന്നെ ദേഷ്യം. പോട്ട് പുല്ലു എന്ന് ഞാനും കരുതി നമുക്കാണോ കൂട്ട് കിട്ടാന്‍ പ്രയാസം.

സകലമാന പെണ്‍പിള്ളീരും എന്‍റെ വീട്ടില്‍ ഒത്തു കൂടി മൈലാഞ്ചി ഇടലും ഊഞ്ഞാലാട്ടവും ബഹളം തന്നെ ബഹളം.എന്‍റെ അനിയത്തിക്ക് മൈലാഞ്ചി കൂടപ്പിറപ്പായ എന്നെക്കാള്‍ പ്രിയമാണെന്ന് തോന്നിയിട്ടുണ്ട്. ഒരു കുഞ്ഞി ഈര്‍ക്കിലില്‍ മൈലാഞ്ചി തോണ്ടി എടുത്തു അത് കൊണ്ട് കൈവെള്ളയില്‍ തീര്‍ക്കുന്ന ശലഭങ്ങളും അഴകേറുന്ന ഡിസൈനുകളും ഇടയ്ക്കൊക്കെ ഞാന്‍ ഇടം കണ്ണിട്ടു നോക്കാറുണ്ട്. എന്‍റെ കൈകള്‍ക്ക് ഭാഗ്യമില്ലായിരുന്നു അത് പോലെ മൈലാഞ്ചി ഇടാന്‍ അതിനാല്‍ ഉള്ളം കയ്യില്‍ കുറച്ചു മൈലാഞ്ചി എടുത്തു പൊത്തിതരും, ആണ്‍ പിള്ളീര്‍ക്ക് അത്രയൊക്കെ മതിയത്രെ. പെണ്ണായി പിറന്നിരുന്നെങ്കില്‍ കൈ നിറയെ മൈലാഞ്ചി ഇടാമായിരുന്നു...ചിന്തകളെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ടു ഞാന്‍ അങ്ങനെ കറങ്ങി നടക്കും .

വീടിന്‍റെ അടുത്ത് എന്‍റെ സമ പ്രായത്തിലുള്ള ആണ്‍ കുട്ടികള്‍ നന്നേ കുറവ്. അതിനു പകരം ഓരോ വീട്ടിലും രണ്ടും മൂന്നും പെണ്‍പിള്ളേര്‍. എനിക്കറിയാവുന്ന ആകെ ഒരാള്‍ നിസാമുദീന്‍ ആണ് അവന്‍ ആണെങ്കില്‍ എന്നോട് കൂട്ടും അല്ല. കൂടുതല്‍ സമയവും വീടിനു പുറകു വശം വരെ പോയി അപ്പുറത്ത് നില്‍ക്കുന്ന കൊക്കോ മരത്തിലേയ്ക്കു നോക്കി തിരിച്ചു വന്നു ചായ്പ്പിലെയ്ക്ക് ചാഞ്ഞു കിടക്കുന്ന ആ വലിയ മുരിങ്ങയില്‍ അള്ളിപ്പിടിച്ചു കേറും. ഈര്‍ക്കില് കൊണ്ട് അതില്‍ ഇരിക്കുന്ന കാക്കപ്പൊന്ന് കുത്തി ഇളക്കി രസിക്കും അപ്പോഴും മനസില്‍ മൈലാഞ്ചി തന്നെ ആയിരിക്കും.

അടുത്ത ക്ലാസ്സിലെ റാസിയുമായി ഇടികൂടിയപ്പോളാണ് അവന്‍ എന്‍റെ കൊങ്ങയ്ക്ക് പിടിച്ചത്. കോളറില്‍ മുറുകെ പിടിച്ചപ്പോള്‍ തൊണ്ട വേദനിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നെങ്കിലും കരഞ്ഞില്ല. അവനെ തെള്ളി മാറ്റി പിടിച്ചു നിന്നു പക്ഷെ ഇപ്പോള്‍ അനങ്ങാന്‍ വയ്യ. അവന്‍ എന്നെക്കാള്‍ ജിം ആണ്. വിട്രാ... വിട്രാ... എന്ന് മുരണ്ടു കൊണ്ട് നില്‍ക്കുന്നതിനു ഇടയിലാണ് ഞാന്‍ കണ്ടത് അവന്‍റെ കണ്ണും തെള്ളുന്നു. ഒരു കറുത്ത കൈ അവന്‍റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു. ഒന്ന് കുടഞ്ഞു കൊണ്ട് ആ കൈകള്‍ റാസിയെ പൊക്കിയെടുത്തു വരാന്തയിക്ക് പുറത്തേയ്ക്കിട്ടു. അതിനിടയ്ക്ക് തന്നെ ഞാന്‍ കഴുത്തില്‍ നിന്നുള്ള അവന്‍റെ പിടി വിടിവിച്ചിരുന്നു.

ആ കറുത്ത കൈകളുടെ ഉടന നിസാമുദീന്‍ ആയിരുന്നു. വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് അലറിക്കൊണ്ട്‌ വന്ന റാസിയുടെ തോളില്‍ കൈ വീശി നിസാമുധീന്റെ ഒരിടി കൂടെ , ചരട് പൊട്ടിയ പട്ടം പോലെ റാസി ഗതി മാറി സൈടിലെയ്ക്ക് പോയി അവന്‍ പിന്നെ ഇടി കൂടാന്‍ വന്നില്ല കരഞ്ഞു വിളിച്ചു കൊണ്ട് നേരെ സ്റ്റാഫ്‌ റൂമിലേയ്ക്ക് ഒരു ഓട്ടമായിരുന്നു. നിസാമുധീന്റെ കൈകളില്‍ ചൂരല്‍ വീണിട്ടും വലിയ കുഴപ്പമൊന്നും അവന്‍റെ മുഖത്ത് കണ്ടില്ല.അന്ന് വൈകുന്നേരം മുതല്‍ക്കു നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയി.

അന്ന് മുതല്‍ക്കു ഞാന്‍ മൈലാന്ജി വെറുത്തു തുടങ്ങി, മൈലനാജിയെ പുച്ഛം, ഊഞ്ഞാല് പുച്ഛം, പുതിയ ലോകത്തിലേയ്ക്ക് നിസാമുദീനുമായി മതില് ചാടി കൊക്കോ മരത്തില്‍ കേറി കൊക്കോ പിച്ചി. വയലില്‍ പോയി പിള്ളേരുമായി കളി തുടങ്ങി, ഫ്യൂസ് ആയ ബള്‍ബിന്റെ മുകള്‍ ഭാഗത്ത് കൂടെ വെള്ളം കയറ്റി അതിനു മുന്നില്‍ ഫിലിം വെച്ച് അതിലേയ്ക്ക് കണ്ണാടിയില്‍ കൂടെ വെട്ടം അടിച്ചു പടം കണ്ടു. ഉജാലയുടെ കുപ്പിയാല്‍ ബോട്ട് ഉണ്ടാക്കിയതും, തെര്‍മോക്കൂളിന്‍റെ മുകളില്‍ മെഴുകു തിരി കത്തിച്ചു വെച്ച് വെള്ളത്തില്‍ ഒഴുക്കി വിട്ടതും.എല്ലാം നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയതിനു ശേഷം കൈ വന്ന ഭാഗ്യമായിരുന്നു.

വീടുമാറലുകള്‍ പല സൌഹൃദങ്ങളും ഇല്ലാതാക്കും എന്ന് എനിക്കും ബോധ്യമായി. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍. പക്ഷെ ആരും നിസാമുദ്ധീനെ പോലെ ആയിരുന്നില്ല. ജീവിതത്തില്‍ ഇന്ന് വരെ പിന്നീട് കൊക്കോ പഴം കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടില്ല. പിന്നീടു എന്നോ ഉമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു നിസാമുദ്ധീനെ എടുത്തു വളര്‍ത്തിയതാണ് എന്ന്. ഇനിയും എനിക്ക് കൊക്കോ പഴങ്ങള്‍ കഴിക്കാനും അവനെ കണ്ടു മുട്ടാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.