Tuesday, October 25, 2011

To: ദൈവത്തിന്

പിറക്കരുതിനിയൊരു
മകളുമിവിടെയൊരു
ബ്ലോഗിന് ത്രെഡായിടാന്‍.
പൊഴിയരുതിനിയൊരു
ജീവനുമിവിടെ
പാളത്തില്‍
ലൈക്കിനും,കമന്‍റിനും
വ്യര്‍ത്ഥമാം
ആദരാഞ്ജലികള്‍ക്കും !!!
 
 

Sunday, October 23, 2011

പകരത്തിന് പകരം


സുന്ദരി മിഴിയുള്ള
ചന്ദന നിറമുള്ള
മൈലാന്ജിക്കയ്യുള്ള പെണ്ണേ ,
എന്‍റെ ചാമ്പയ്ക്ക നിറഞ്ഞുള്ള
പോക്കറ്റ് കണ്ടു നീ
കണ്ണിറുക്കിയതല്ലേ.
മന്ജാടി തന്നാലും
മഷിത്തണ്ട് തന്നാലും
മാവില കൊണ്ടുള്ള
മാല നീ കോര്‍ത്താലും
ചാമ്പയ്ക്ക കിട്ടില്ല പെണ്ണേ.
മണിമുത്തം മാരന്
മധുരിയ്ക്കും ചുണ്ടാല്‍
മടിയ്ക്കാതെ താന്നാല്‍...
മലയോളം തന്നീടാം
ചാമ്പയ്ക്ക !!!
 
 

Saturday, October 22, 2011

നിങ്ങളെപ്പോലെ ഞാനും

എന്‍റെ രക്തം കുടിച്ചു
വളരുന്ന മൂട്ടകളെന്നെ
വേദനിപ്പിക്കാതെ
കടിക്കാന്‍ പഠിച്ചിരിക്കുന്നു,
ദോശയും ചമ്മന്തിയും
സ്വപ്നം കണ്ടു
ബ്രെഡും ജാമും
ചവയ്ക്കാന്‍ ഞാനും.

കാതുകള്‍ കേള്‍ക്കാതെ
ബോസ്സിനെ തെറി വിളിക്കാനും,
ഗാന്ധിജിയെ പിന്‍പറ്റി
വെള്ളക്കാരോട് പൊറുക്കാനും
ഞാന്‍ പ്രാപ്തനായിരിക്കുന്നു.

മഴയെ സ്ക്രീന്‍ സേവറാക്കി
വെയിലത്ത്‌ നടക്കുകയും
വേദനയിലും പുന്ജിരിക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു.
പാല്‍പ്പൊടിയും, ബദാമും
നാട്ടിലയയ്ക്കുമ്പോളെനിയ്ക്കായി   
തിളയ്ക്കുന്നു സുലൈമാനി.
അതെ ഞാനൊരു തികഞ്ഞ
പ്രവാസിയായിരിക്കുന്നു.
 

Wednesday, October 12, 2011

ഗാന്ധി ജയന്തി

ജനാലകള്‍ക്കപ്പുറത്ത്, 
ചപ്പുചവറുകള്‍ക്ക്
മോക്ഷം കിട്ടും ദിനം.

ചൂരലിന്‍ സ്ഥാനത്
ടീച്ചറിന്‍ കയ്യില്‍ തവി.
കഞ്ഞിക്കു പകരം
ശര്‍ക്കരപ്പായസം.   

വട്ടയില പൊട്ടിക്കാന്‍
കുട്ടേട്ടന്‍റെ പറമ്പില്‍ 
ഞാനും നീയും.

കറുത്ത ബോര്‍ഡില്‍
നിറമുള്ള ചോക്കിനാല്‍
എഴുതിച്ചേര്‍ത്തു
ഒക്ടോബര്‍ രണ്ട്
" ഗാന്ധി ജയന്തി ".

വിളക്ക് മരം

തണുത്ത കാറ്റുമായിരുട്ട്
ഭൂമിയിലെയ്ക്കിറങ്ങുമ്പോള്‍
നിനക്ക് വെളിച്ചമേകാനായ് നില്‍പ്പൂ
ഞാന്‍ മരവിച്ച മനസ്സുമായി.

പണ്ട് ഞാന്‍ കണ്ടു നിങ്ങള്‍തന്‍
കോര്‍ത്ത്‌ പിടിച്ച കയ്യും
ചേര്‍ത്ത് പിടിച്ച കുടയും
നേര്‍ത്ത മൊഴികളും
ഇണക്കവും പിണക്കവും.
ഇന്ന്,തോളിലെ കുഞ്ഞും
കയ്യിലെ ബാഗും നിങ്ങളിലെന്തേ
അകലം സൃഷ്ട്ടിച്ചു.?

നനയിച്ച മഴയെ ശകാരിച്ചോരമമ
വാരിപ്പുതച്ചുണ്ണിയെ സാരിത്തുമ്പിനാല്‍.
ഇല്ലയെനിക്കാരുമങ്ങനെയൊരു
വാത്സല്യത്തിന്‍ കുടപിടിക്കാന്‍.
നനയണം ഞാനേകനായ്.
മഴയും വെയിലുമിങ്ങനെ നിത്യേനെ.

അയലത്തെ മാവിലെ,പുതിയ കൂട്ടിലെ
കുഞ്ഞുകിളി ഇന്നോരമ്മയായി
ഭൂമിയ്ക്ക് വീണ്ടുമോരമ്മ.

എനിയ്ക്ക്‌ സ്നേഹത്തിന്‍
മറ്റൊരു കാഴ്ച കൂടി.
 

നാണയം

 നീ...
1.  നീ
എന്‍റെ സ്നേഹം നിന്‍റെ
ഹൃദയം കയ്യടക്കിയപ്പോള്‍
നീയെന്‍റെ കാമുകി.
എന്‍റെ താലി നിന്‍റെ
കഴുത്തില്‍ കയറിയപ്പോള്‍
നീയെന്‍റെ ഭാര്യ.
എന്‍റെ കുഞ്ഞിനു
ജന്മം നല്‍കുമ്പോള്‍
നീയൊരു അമ്മ.
എന്‍റെ മരണത്തില്‍
തളര്‍ന്നു വീഴുമ്പോള്‍
നീയെന്‍റെ വിധവ.
2. നീ
എന്‍റെ പ്രണയം നിന്നിലലിഞ്ഞപ്പോള്‍
നീയെന്‍റെ കാമുകന്‍.
എന്‍റെ പേരിന്‍റെ തുമ്പത്ത്
നിന്‍റെ പേര് ചേര്‍ക്കുമ്പോള്‍
നീയെന്‍റെ ഭര്‍ത്താവ്.
എന്‍റെ കുഞ്ഞിന്‍ വിശപ്പുമാറ്റാന്‍
നിന്‍റെ കൈകള്‍ വിയര്‍ക്കുമ്പോള്‍
നീയൊരു അച്ഛന്‍.
എന്‍റെ ശവകുടീരത്തിലെ
ചെടി നനയ്ക്കുമ്പോള്‍
നീയെന്‍റെ വിധുരന്‍.
 
പഴുത്ത ഇലകള്‍  
1.
നരച്ച താടി,
മുറിച്ച നഖം,
ഉന്തിയ എല്ലുകള്‍.
മുഖത്തെ നിറഞ്ഞ ചിരിയില്‍,
പാട്ടുപാടുന്ന മഴയില്‍
പൈക്കിടാവിനെക്കെട്ടുന്ന
സഹധര്‍മ്മിണി.
മുന്നില്‍, മരുമകള്‍ പകര്‍ന്ന
പൊടിയരിക്കഞ്ഞിയില്‍
ഇഴുകിച്ചേര്‍ന്ന് ചെറുപറയര്‍.

2.
മുതുകത്ത് കിടന്ന പാടുകള്‍,
വലിഞ്ഞ പേശികള്‍.
മേശമേല്‍ ഒഴിഞ്ഞ
മരുന്ന് കുപ്പികള്‍.
വെളുത്ത മുഖത്ത്,
കറുത്തിരുണ്ട മേഘം.
ശീതികരിച്ച മുറിയില്‍
ഇരുണ്ട വെട്ടം .
ചുമരിലെ ക്ലോക്കില്‍
മരണവും കാത്ത് കിടപ്പൂ
ഏകനായി മറ്റൊരച്ചന്‍.

Tuesday, October 25, 2011

To: ദൈവത്തിന്

പിറക്കരുതിനിയൊരു
മകളുമിവിടെയൊരു
ബ്ലോഗിന് ത്രെഡായിടാന്‍.
പൊഴിയരുതിനിയൊരു
ജീവനുമിവിടെ
പാളത്തില്‍
ലൈക്കിനും,കമന്‍റിനും
വ്യര്‍ത്ഥമാം
ആദരാഞ്ജലികള്‍ക്കും !!!
 
 

Sunday, October 23, 2011

പകരത്തിന് പകരം


സുന്ദരി മിഴിയുള്ള
ചന്ദന നിറമുള്ള
മൈലാന്ജിക്കയ്യുള്ള പെണ്ണേ ,
എന്‍റെ ചാമ്പയ്ക്ക നിറഞ്ഞുള്ള
പോക്കറ്റ് കണ്ടു നീ
കണ്ണിറുക്കിയതല്ലേ.
മന്ജാടി തന്നാലും
മഷിത്തണ്ട് തന്നാലും
മാവില കൊണ്ടുള്ള
മാല നീ കോര്‍ത്താലും
ചാമ്പയ്ക്ക കിട്ടില്ല പെണ്ണേ.
മണിമുത്തം മാരന്
മധുരിയ്ക്കും ചുണ്ടാല്‍
മടിയ്ക്കാതെ താന്നാല്‍...
മലയോളം തന്നീടാം
ചാമ്പയ്ക്ക !!!
 
 

Saturday, October 22, 2011

നിങ്ങളെപ്പോലെ ഞാനും

എന്‍റെ രക്തം കുടിച്ചു
വളരുന്ന മൂട്ടകളെന്നെ
വേദനിപ്പിക്കാതെ
കടിക്കാന്‍ പഠിച്ചിരിക്കുന്നു,
ദോശയും ചമ്മന്തിയും
സ്വപ്നം കണ്ടു
ബ്രെഡും ജാമും
ചവയ്ക്കാന്‍ ഞാനും.

കാതുകള്‍ കേള്‍ക്കാതെ
ബോസ്സിനെ തെറി വിളിക്കാനും,
ഗാന്ധിജിയെ പിന്‍പറ്റി
വെള്ളക്കാരോട് പൊറുക്കാനും
ഞാന്‍ പ്രാപ്തനായിരിക്കുന്നു.

മഴയെ സ്ക്രീന്‍ സേവറാക്കി
വെയിലത്ത്‌ നടക്കുകയും
വേദനയിലും പുന്ജിരിക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു.
പാല്‍പ്പൊടിയും, ബദാമും
നാട്ടിലയയ്ക്കുമ്പോളെനിയ്ക്കായി   
തിളയ്ക്കുന്നു സുലൈമാനി.
അതെ ഞാനൊരു തികഞ്ഞ
പ്രവാസിയായിരിക്കുന്നു.
 

Wednesday, October 12, 2011

ഗാന്ധി ജയന്തി

ജനാലകള്‍ക്കപ്പുറത്ത്, 
ചപ്പുചവറുകള്‍ക്ക്
മോക്ഷം കിട്ടും ദിനം.

ചൂരലിന്‍ സ്ഥാനത്
ടീച്ചറിന്‍ കയ്യില്‍ തവി.
കഞ്ഞിക്കു പകരം
ശര്‍ക്കരപ്പായസം.   

വട്ടയില പൊട്ടിക്കാന്‍
കുട്ടേട്ടന്‍റെ പറമ്പില്‍ 
ഞാനും നീയും.

കറുത്ത ബോര്‍ഡില്‍
നിറമുള്ള ചോക്കിനാല്‍
എഴുതിച്ചേര്‍ത്തു
ഒക്ടോബര്‍ രണ്ട്
" ഗാന്ധി ജയന്തി ".

വിളക്ക് മരം

തണുത്ത കാറ്റുമായിരുട്ട്
ഭൂമിയിലെയ്ക്കിറങ്ങുമ്പോള്‍
നിനക്ക് വെളിച്ചമേകാനായ് നില്‍പ്പൂ
ഞാന്‍ മരവിച്ച മനസ്സുമായി.

പണ്ട് ഞാന്‍ കണ്ടു നിങ്ങള്‍തന്‍
കോര്‍ത്ത്‌ പിടിച്ച കയ്യും
ചേര്‍ത്ത് പിടിച്ച കുടയും
നേര്‍ത്ത മൊഴികളും
ഇണക്കവും പിണക്കവും.
ഇന്ന്,തോളിലെ കുഞ്ഞും
കയ്യിലെ ബാഗും നിങ്ങളിലെന്തേ
അകലം സൃഷ്ട്ടിച്ചു.?

നനയിച്ച മഴയെ ശകാരിച്ചോരമമ
വാരിപ്പുതച്ചുണ്ണിയെ സാരിത്തുമ്പിനാല്‍.
ഇല്ലയെനിക്കാരുമങ്ങനെയൊരു
വാത്സല്യത്തിന്‍ കുടപിടിക്കാന്‍.
നനയണം ഞാനേകനായ്.
മഴയും വെയിലുമിങ്ങനെ നിത്യേനെ.

അയലത്തെ മാവിലെ,പുതിയ കൂട്ടിലെ
കുഞ്ഞുകിളി ഇന്നോരമ്മയായി
ഭൂമിയ്ക്ക് വീണ്ടുമോരമ്മ.

എനിയ്ക്ക്‌ സ്നേഹത്തിന്‍
മറ്റൊരു കാഴ്ച കൂടി.
 

നാണയം

 നീ...
1.  നീ
എന്‍റെ സ്നേഹം നിന്‍റെ
ഹൃദയം കയ്യടക്കിയപ്പോള്‍
നീയെന്‍റെ കാമുകി.
എന്‍റെ താലി നിന്‍റെ
കഴുത്തില്‍ കയറിയപ്പോള്‍
നീയെന്‍റെ ഭാര്യ.
എന്‍റെ കുഞ്ഞിനു
ജന്മം നല്‍കുമ്പോള്‍
നീയൊരു അമ്മ.
എന്‍റെ മരണത്തില്‍
തളര്‍ന്നു വീഴുമ്പോള്‍
നീയെന്‍റെ വിധവ.
2. നീ
എന്‍റെ പ്രണയം നിന്നിലലിഞ്ഞപ്പോള്‍
നീയെന്‍റെ കാമുകന്‍.
എന്‍റെ പേരിന്‍റെ തുമ്പത്ത്
നിന്‍റെ പേര് ചേര്‍ക്കുമ്പോള്‍
നീയെന്‍റെ ഭര്‍ത്താവ്.
എന്‍റെ കുഞ്ഞിന്‍ വിശപ്പുമാറ്റാന്‍
നിന്‍റെ കൈകള്‍ വിയര്‍ക്കുമ്പോള്‍
നീയൊരു അച്ഛന്‍.
എന്‍റെ ശവകുടീരത്തിലെ
ചെടി നനയ്ക്കുമ്പോള്‍
നീയെന്‍റെ വിധുരന്‍.
 
പഴുത്ത ഇലകള്‍  
1.
നരച്ച താടി,
മുറിച്ച നഖം,
ഉന്തിയ എല്ലുകള്‍.
മുഖത്തെ നിറഞ്ഞ ചിരിയില്‍,
പാട്ടുപാടുന്ന മഴയില്‍
പൈക്കിടാവിനെക്കെട്ടുന്ന
സഹധര്‍മ്മിണി.
മുന്നില്‍, മരുമകള്‍ പകര്‍ന്ന
പൊടിയരിക്കഞ്ഞിയില്‍
ഇഴുകിച്ചേര്‍ന്ന് ചെറുപറയര്‍.

2.
മുതുകത്ത് കിടന്ന പാടുകള്‍,
വലിഞ്ഞ പേശികള്‍.
മേശമേല്‍ ഒഴിഞ്ഞ
മരുന്ന് കുപ്പികള്‍.
വെളുത്ത മുഖത്ത്,
കറുത്തിരുണ്ട മേഘം.
ശീതികരിച്ച മുറിയില്‍
ഇരുണ്ട വെട്ടം .
ചുമരിലെ ക്ലോക്കില്‍
മരണവും കാത്ത് കിടപ്പൂ
ഏകനായി മറ്റൊരച്ചന്‍.