Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
 
 

Sunday, December 18, 2011

"ബവ്വനും" ബീവിയും.

സ്കൂള്‍ ഓണാവധിക്ക് അമ്മവീട്ടില്‍ പോയി ഏഴെട്ടു ദിവസം അടിച്ചു പോളിക്കുക്ക എന്നത് നിങ്ങളെപ്പോലെ തന്നെ പണ്ടുകാലത്ത് എനിയ്ക്കും കിട്ടിക്കൊണ്ടിരുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു ഇത്തരം ഒത്തുചേരലുകള്‍ വളരെ വലിയ പങ്കാണ് വഹിച്ചിരുന്നത് എന്നത് സത്യം തന്നെയാണ്. അല്ലറ ചില്ലറ ഉടക്കുകളൊക്കെ പിള്ളേര് തമ്മില്‍ ഉണ്ടാകുമെങ്കിലും നല്ല കുറെ ഓര്‍മകളുമായിട്ടാവും അവരും അവിടെ നിന്നും തിരിച്ചു വണ്ടി കയറുക.

അങ്ങനെ ഒരിക്കല്‍ ഞാനും" കൊല്ലം, മയ്യനാടുള്ള" അമ്മ വീട്ടില്‍ എത്തി. പറമ്പുകളിലെ മാങ്ങയും ചക്കയും അയണിക്കായുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരിയ്ക്കുന്ന കാലം. ബന്ധുക്കള്‍ കുറെ പേര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോള്‍ അമ്മ ഞങ്ങളുടെ പഴയ ഉടുപ്പും, നിക്കറുമൊക്കെ എടുത്തു കവറില്‍ വെയ്ക്കാറുണ്ട്‌. അമ്മയ്ക്കറിയാം ഇവിടെ വന്നു കഴിഞ്ഞാല്‍ പിന്നെ ഇവന്മാര്‍ക്ക് നല്ല ഡ്രസ്സ്‌ ഒന്നും പറ്റില്ലെന്ന്. ഏതു സമയത്തും പാടത്തും ,പറമ്പിലും തോട്ടു വക്കത്തും ഒക്കെയാവും ഞങ്ങളുടെ കളികള്‍ .

അങ്ങനെ അല്ലറ ചില്ലറ പിണക്കങ്ങളും, കളികളും, ഊര് ചുറ്റലുമൊക്കെയായി പോയിക്കൊണ്ടിരുന്ന ഒരു ദിവസം "കരുനാഗപ്പള്ളിയിലുള്ള" മാമിയുടെ കുടുംബത്തിന്‍റെ കൂടെ ഒരു പെണ്‍കുട്ടി കൂടെ ഞങ്ങള്‍ക്കിടയിലെയ്ക്ക് വന്നു ചേര്‍ന്നു . മാമിയുടെ സ്വന്തത്തില്‍ പെട്ട കുട്ടി (സാല്‍മിയ ). തിളങ്ങുന്ന ഉടുപ്പും,ചുവന്ന ഓപ്പണ്‍ ഷൂവും, ചെമ്പന്‍ തല മുടിയുമുള്ള അവളെ ഞാന്‍ ആദ്യം തന്നെ നോട്ടമിട്ടു. പക്ഷേ എന്നെക്കാള്‍ സീനിയറായ മാമിയുടെ മകന്‍ (നിയാസ് )അവളെ വളച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അവനു പണ്ടേ ഒരു ശീലമുണ്ട് എപ്പോഴും നമ്മുടെ പുറകിലൂടെ ശബ്ധമുണ്ടാക്കാതെ പമ്മിപ്പമ്മി വന്നിട്ട് പട്ടി കുരയ്ക്കുന്ന പോലെ ഉച്ചത്തില്‍ " bowwww bowww " എന്ന ശബ്ധമുണ്ടാക്കും. പൊതുവേ പേടിത്തൂറികളായ കുട്ടികള്‍ നില്‍ക്കുന്ന നില്‍പ്പില്‍ നേരെ ആകാശത്തില്‍ പറ പറക്കും കൂട്ടത്തില്‍ നല്ല നിലവിളിയും ഉണ്ടാകും.

ഞാനൊക്കെ രണ്ടു കാലും പൊക്കി ചാടിയിട്ടു തലയും കുത്തി താഴെ വീണിട്ടുണ്ട് ഇവന്‍റെ ഈ പേടിപ്പെടുത്തല്‍ കാരണം. ഈ അടവ് തന്നെ ഇവന്‍ അവളോടും( സാല്‍മിയ) ഇറക്കി. ലവള്‍ മൂടും കുത്തി വീണു കൂടെ ഇട്ടോ ഇറോ എന്ന കരച്ചിലും, അതും പോരാഞ്ഞിട്ട് കയ്യും ചെറുതായി മുറിഞ്ഞു.

നമ്മളൊക്കെ ആണെങ്കില്‍ കുഴപ്പമില്ല ഇത് വേറെ കുട്ടിയാണ്, ഈ ഒഴുകിയ ഇത്തിരി ചോരയ്ക്ക് പകരം കാലിലെ തൊലി കുറെ പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍ ലോകത്തില്ലാത്ത സാധനങ്ങളൊക്കെ ലവള്‍ക്ക് കൈക്കൂലി കൊടുത്തു മാപ്പിരന്നു ആ കരച്ചിലൊന്ന് നിര്‍ത്താന്‍. വിമ്മി വിമ്മി അവള്‍ ഓരോ സമ്മാനങ്ങളും വാങ്ങിക്കൂട്ടി വെയ്ക്കും.

ഓരോന്ന് കൊടുക്കുമ്പോഴും അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒളിപ്പിച്ചു വെച്ചിരുന്ന നാല് നിറങ്ങളുള്ള ഒരു വലിയ പന്ത്, കറുത്ത ഒരു കരടിപ്പാവ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട്, കെട്ട് കണക്കിന് തീപ്പെട്ടി പടങ്ങള്‍ ഇതെല്ലം അവള്‍ സ്വന്തമാക്കി . ഒടുക്കം സംഗതി ഒതുക്കി തീര്‍ത്തു.

വര്‍ഷം പലതു കഴിഞ്ഞു എങ്ങനെയോ നിയാസും സാല്‍മിയയും " ഹസ്ബന്ടും, വൈഫുമായി " എങ്ങനെ എന്ന് പറയണ്ടല്ലോ!!! പണ്ട് ഞാന്‍ നോക്കിയ പെണ്ണാണ് എന്ന ഒരു വീമ്പിലാതെ ഞാനും അവരുടെ കല്യാണത്തിന് പങ്കെടുത്തു.

കല്യാണം കഴിഞ്ഞു ഏകദേശം രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം ദൂരെയുള്ള ബന്ധു വീട്ടിലെ ഒരു കല്യാണം, എല്ലാവരും പോകുന്നുണ്ട് .

നിയാസ് പറഞ്ഞു ഞാന്‍ വരുന്നില്ല എനിയ്ക്ക് ഓഫീസില്‍ ഓഡിറ്റിങ്ങാണ്. ഞായര്‍ ആയിരുന്നെങ്കില്‍ വരാമായിരുന്നു. സത്യത്തില്‍ ഓഡിറ്റിങ്ങും കീഡിറ്റിങ്ങും ഒന്നുമല്ല അവന്‍റെ വൈഫും കല്യാണത്തിന് പോകുന്നില്ലത്രേ. എവിടെ നിന്നോ അവള്‍ക്കും ഒരു വയറു വേദന !!!.

രാവിലെ അല്പം നേരത്തെ തന്നെ അവന്‍ ഓഫീസില്‍ പോയി. കുറച്ചു കഴിഞ്ഞു വീട്ടില്‍ നിന്നും എല്ലാവരും കല്യാണത്തിന് പോയതിനു ശേഷം ഡോര്‍ ബെല്‍ ശബ്ദിക്കുന്നു, സാല്‍മിയ വന്നു കതകു തുറന്നു, നോക്കിയപ്പോള്‍ നമ്മടെ പുയ്യാപ്ല തലയും തടവി നില്‍ക്കുന്നു.

ഉം എന്ത് പറ്റി ?
ഓ....ഒരു ചെറിയ തല വേദന, ഞാന്‍ ലീവെടുത്തു.
കയ്യില്‍ വാങ്ങി വെച്ചിരുന്ന ഐസ് ക്രീം പായ്ക്കെറ്റ് അവളുടെ കയ്യിലോട്ട് കൊടുത്തിട്ട് അവന്‍ റൂമിലേയ്ക്ക് പോയി ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ആയിട്ട് ഒരു പാട്ടും വെച്ചു ( ഡാഡി മമ്മി വീട്ടില്‍ ഇല്ലെയ്) എന്നിട്ട് കള്ളപ്പൂച്ച മീന്‍ കട്ട് തിന്നാന്‍ അടുക്കളയിലേയ്ക്ക് പോകുന്നത് പോലെ നേരെ അടുക്കളയിലേയ്ക്ക് പമ്മിപ്പമ്മി നീങ്ങി.

അടുക്കളയില്‍ ചുവന്ന നിറമുള്ള മാക്സിയിട്ടു നിന്ന അവളെ കണ്ടപ്പോള്‍ ഒരു നിമിഷം അവന് അവള്‍ പണ്ടത്തെ തിളങ്ങുന്ന ഉടുപ്പിട്ട,ചെമ്പന്‍ മുടിയുള്ള, ഓപ്പണ്‍ ഷൂ ഇട്ട കൊച്ചു പെണ്ണായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല പുറകിലൂടെ ചെന്ന് ഉച്ചത്തില്‍ തന്നെ ഒരു " bowww bowwww " അങ്ങ് കാച്ചി .

കൂണ് പോലെ പൊങ്ങി നില്‍ക്കുന്ന വെള്ളം നിറഞ്ഞ കുമിളകളിലും, കാലിലെ പൊള്ളിയ സ്ഥലങ്ങളിലും നഴ്സ് ഒയിന്‍മെന്‍റ് പുരട്ടുമ്പോള്‍ വേദന കൊണ്ടവന്‍ അറിയാതെ പറഞ്ഞു പോയി "hoowww ".

വാല്‍ക്കഷ്ണം : ഗുളു ഗുളു എന്ന് തിളച്ചു മറിയുന്ന മത്തിക്കറി വെയ്ക്കുന്ന ഭാര്യയുടെ പുറകില്‍ നിന്നും "bowww bowwww " എന്ന് വെച്ചാല്‍ നിങ്ങള്‍ക്കും ഇങ്ങനെ " howwwwwee " എന്ന് വെയ്ക്കേണ്ടി വരും. അത് കൊണ്ട് ആരും തന്നെ അടുക്കളയില്‍ ഭാര്യമാരെ പേടിപ്പിക്കാനോ പീടിപ്പിക്കാനോ പോവുകയരുത് !!!
 
 

Sunday, December 11, 2011

ജിന്നും ഞാനും അമ്പലക്കുളവും

ചൊവ്വാഴ്ച ദിവസങ്ങളിലാണത്രേ ജിന്നുകളും, മാടനും മറുതയും, തലവെട്ടിയുമൊക്കെ പനകളിലും കുളങ്ങളിലുമൊക്കെ നിന്ന് സ്വതന്ത്രരായി അലഞ്ഞു തിരിഞ്ഞു നടന്ന് മനുഷ്യരുടെ ശരീരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതും, ആട്, കോഴി,പശു തുടങ്ങിയവയെ ഒക്കെ അടിച്ചു വീഴ്ത്തി ചോര കുടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നതും.

അന്നും ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു. സ്കൂളിലെ കസര്‍ത്ത് കഴിഞ്ഞു വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ്സിലെ ചോദ്യം ചോദിക്കല്‍ മഹാ മഹവേളയില്‍ വയറിനകത്തെ
വിശപ്പിന്‍റെ വിളിയെ ഞാന്‍ പാട് പെട്ട് അടക്കി നിര്‍ത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, വീട്ടില്‍ ഉമ്മുമ്മയെ കാണാന്‍ വന്ന ബന്ധുക്കള്‍ കൊണ്ട് വെച്ച ബല്യ പൊതിക്കെട്ട് തന്നെ. മേശ മേല്‍ വെച്ചിരുന്നത് കാരണം ഒന്നും എടുക്കാന്‍ പറ്റിയില്ല ഇനി തിരികെ വീട്ടില്‍ പോയിട്ട് വേണം അതൊക്കെ അടിച്ചു മാറ്റാന്‍. അല്ലെങ്കില്‍ അതൊക്കെ
ഉമ്മ
പല വിധ ടിന്നുകളില്‍ പൂഴ്ത്തി വെച്ച് കളയും. പിന്നെ കുറച്ചു കുറച്ചു മാത്രമേ തരികയുള്ളൂ.

മനസ് നിറയെ മധുവേറും ജിലേബിയും സ്വപ്നം കണ്ടിരുന്നതിനാലാണ് സാറ് ചോദ്യം ചോദിച്ചപ്പോള്‍ കേള്‍ക്കാഞ്ഞത്. " സാറേ ചോദ്യം കേട്ടില്ല " എന്ന് പറഞ്ഞു തീര്‍ന്നതും പട പാടാ രണ്ടെണ്ണം ചന്തിക്ക് വീണു. ചൂരലിന്‍റെ അടിയേറ്റ് മനസിലെ ജിലേബി തവിട് പൊടിയായി പൊടിഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികളുടെ സൈഡ് ബെഞ്ചില്‍ ഞാന്‍ കണ്ടു എന്‍റെ ഉമ്മയ്ക്ക് എന്നെ ഒറ്റു കൊടുക്കാന്‍ പോകുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍. അതെ മാമീടെ മോള്‍ ഷാജി, സാറിന്‍റെ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം പറയുന്നവള്‍ , പെണ്‍ കുട്ടികളുടെ ലീഡര്‍, നോട്ട് പറഞ്ഞു തരുന്ന സുന്ദരി, നീളന്‍ മുടിയുട ഉടമ, ചോക്ക് കൊണ്ട് ബോര്‍ഡില്‍ പൂക്കളം തീര്‍ക്കുന്നവള്‍.

എന്നാല്‍ എനിയ്ക്കവള്‍ ഒറ്റുകാരിയായിരുന്നു ജിലേബിയ്ക്കും, ചിപ്സിനും, ഏത്തയ്ക്ക പൊരിച്ചതിനും സ്വന്തം മുറച്ചേറുക്കനെ ഒറ്റുകൊടുക്കുന്നവള്‍. കൊന്ത്രപ്പല്ലി, ഇത്ര നാളായിട്ടും തോട് മുറിച്ചു കടക്കാന്‍ വേണ്ടി പാലത്തില്‍ കൂടി മാത്രം പോകുന്നവള്‍, കണ്ണി മാങ്ങയോ, പുളിയോ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ലജ്ജയില്ലാതെ കൈ നീട്ടുന്ന കൊതിച്ചിപ്പാറു, വയറി....

ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്.

അങ്ങനെ അന്നും അതുണ്ടായി എനിയ്ക്ക് അടി കിട്ടിയ കാര്യം അവള്‍ ഉമ്മാടെ ചെവിയില്‍ മന്ത്രിച്ചു. ഇടവപ്പാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ ഉമ്മാടെ വക ശകാര വര്‍ഷം തുടങ്ങി, തെങ്ങിന്‍ ചോട്ടില്‍ കിടന്ന വെള്ളയ്ക്ക വെറുതെ എടുത്തു ദേഷ്യത്തിന് ഒന്ന് എറിഞ്ഞതാണ് . വലിയ ഒരു ശബ്ദത്തോട് കൂടി മുന്‍ വശത്തെ വരാന്തയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. എവിടെ നിന്നോ ഒരു സ്റ്റീല്‍ പാത്രം എന്‍റെ മുതുകത്തു വന്നു വീണു എവിടെ നിന്ന് എന്ന് നോക്കുമ്പോഴേയ്ക്കും അടുത്തത് വീണിരുന്നു തൊട്ടു പുറകെ ഒരു ചെരുപ്പും. ഓടുന്നതിന് മുന്നേ ഉമ്മാടെ പിടി കോളറില്‍ വീണു പിന്നെ ഒരു പൂരമായിരുന്നു.

അടി കൊണ്ട് നിന്ന ഞാന്‍ കുതറി ഓടാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടിച്ചു കെട്ടാന്‍ അവള്‍ ഷാള്‍ ഊരി കൊടുത്തു സഹായിക്കാന്‍ വന്നിരിക്കുന്നു വന്ജകി.
രണ്ട് കയ്യും കൂട്ടിക്കെട്ടി കാലിലും ഒരു കെട്ടിട്ടു ജനാലിന്‍റെ കമ്പിയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, അവള് വന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു, പോടീ തെണ്ടീ..നാറീ...പോടീ ഡീ ഡീ .... എന്‍റെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു.

" അല്ലാഹ് ചെക്കന് ജിന്ന് കൂടിയതാ" ഉമ്മാടെ വക കമെന്‍റ് .കയ്യില്‍ വിറകു കഷണുമായി വിറച്ചു വിറച്ചു നില്‍ക്കയാണ്‌ ഉമ്മ. വീണ്ടും ഞാന്‍ പോടീ വിളി തുടര്‍ന്നു എന്ത് പറഞ്ഞാലും പോടീ പോടീ പോടീ വിളിയുടെ സൌണ്ട് കൂടി വന്നു , വളരെ പെട്ടെന്ന് തന്നെ ഞാന്‍ കയ്യിലേയും കാലിലെയും കെട്ടഴിച്ചു. റബ്ബേ ഇത് ജിന്ന് തന്നെ അല്ലെങ്കില്‍ ഇങ്ങനെ കെട്ടഴിക്കുമോ?? ഉമ്മ ഉറപ്പിച്ചു ചെക്കന് ജിന്നാണ് !!!

നിന്ന നിപ്പില്‍ പിന്നെ ഒരു ഓട്ടമായിരുന്നു. പോകുന്ന പോക്കിന് ഗെയ്റ്റില്‍ ഒരു ചവിട്ടും കൊടുത്തു. ഗെയ്റ്റ് ചെന്ന് ചെടിച്ചട്ടിയില്‍ അടിച്ചിട്ട് അതും പൊട്ടി.
ഇനി ഇവിടെ നിന്നാല്‍ എന്‍റെ ചന്തിയും പൊട്ടും എന്ന് ഒന്ന് കൂടെ ഉറപ്പായി. അമ്പലക്കുളം ആയിരുന്നു ലക്ഷ്യം.
ചാടിച്ചാവണം. മടുത്തു ഈ ലോകം, ഒറ്റു കൊടുക്കുന്ന മുറപ്പെണ്ണ്, തല്ലിക്കൊല്ലുന്ന ഉമ്മ, ഓടുന്ന വഴിയില്‍ ഓട്ടോ സ്ടാണ്ടിലെ ചേട്ടന്മാരൊക്കെ നോക്കുന്നുണ്ട്, പെട്ടിക്കടയിലെ പൂച്ചക്കണ്ണന്‍ ഉപ്പുപ്പയും കണ്ടു, ഒന്നും നോക്കിയില്ല ഓട്ടം തന്നെ ഓട്ടം. പച്ച നിറമുള്ള കുളത്തിന് അടുത്തെത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍. പെട്ടെന്ന് മനസ്സില്‍ ഒരു ചിന്ത, ഞാന്‍ എന്തിനു ചാടി ചാവണം അവളെയല്ലേ കുളത്തില്‍ ഇടേണ്ടത് ?

ചിന്തിച്ചു നില്‍ക്കുന്ന സമയത്ത് പരിചയമുള്ള ആരോ രണ്ട് പേര്‍ അടുത്തേയ്ക്ക് വരുന്നു, മൂത്തുമ്മയും മൂത്താപ്പയും ആണ് , പിന്നെ ഞാന്‍ നിലം തൊടാതെ ആണ് അവിടെ നിന്നും പോയത്, കാരണം രണ്ട് കയ്യിലുമായി അവര്‍ എന്നെ തൂക്കി എടുത്തു കഴിഞ്ഞിരുന്നു.

മൂത്തുമ്മയുടെ മുടിയില്‍ തിരുകി വെച്ചിരുന്ന ചീര്‍പ്പ് ഞാന്‍ പറിച്ചെടുത്തു, കൈ കാലിട്ടടിച്ച്‌ നോക്കി ഒരു രക്ഷയുമില്ല. വീണ്ടും എല്ലാവരുടെയും മുന്നില്‍ ഞാന്‍ "ജിന്നായി " നിന്നു . അപ്പോഴും പോടീ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. വാപ്പ വന്നതിനു ശേഷം ജിലേബിയും ചുവന്ന പഴവും ബിസ്ക്കറ്റും തന്നു.എന്നെ സമാദാനിപ്പിച്ചു.

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉമ്മാടെ വക ഒരു കറുത്ത ചരട് എന്‍റെ കൈ തണ്ടയില്‍.രാവിലെ ചായയില്‍ ഹോര്‍ലിക്ക്സ് .
പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പിടി കപ്പലണ്ടി എനിക്ക് നീട്ടിയിട്ട്‌ മുറപ്പെണ്ണ് " ഇന്നാ ഇത് നീ എടുത്തോ".
വൈകുന്നേരം ചായയും കുടിച്ചു അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്ന എന്നെ നോക്കി ഉമ്മ " അവന്‍റെ ജിന്നൊക്കെ പോയി ഇപ്പൊ നല്ല കുട്ടിയാ ".

അടുത്ത ജിലേബി മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ ഉമ്മാനോട് അല്‍പ്പം ഒട്ടി നിന്നു. പ്രതീക്ഷിച്ച പോലെ ഒന്നിന് പകരം രണ്ട് ജിലേബി കയ്യിലേയ്ക്കു വെച്ച് തന്നു.
അങ്ങനെ ജിന്നിന് സ്തുതി പറഞ്ഞു കൊണ്ട് ഞാന്‍ ജിലേബി വായിലേയ്ക്കിട്ടു ചവച്ചരച്ചു തിന്നു.
 

Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
 
 

Sunday, December 18, 2011

"ബവ്വനും" ബീവിയും.

സ്കൂള്‍ ഓണാവധിക്ക് അമ്മവീട്ടില്‍ പോയി ഏഴെട്ടു ദിവസം അടിച്ചു പോളിക്കുക്ക എന്നത് നിങ്ങളെപ്പോലെ തന്നെ പണ്ടുകാലത്ത് എനിയ്ക്കും കിട്ടിക്കൊണ്ടിരുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു ഇത്തരം ഒത്തുചേരലുകള്‍ വളരെ വലിയ പങ്കാണ് വഹിച്ചിരുന്നത് എന്നത് സത്യം തന്നെയാണ്. അല്ലറ ചില്ലറ ഉടക്കുകളൊക്കെ പിള്ളേര് തമ്മില്‍ ഉണ്ടാകുമെങ്കിലും നല്ല കുറെ ഓര്‍മകളുമായിട്ടാവും അവരും അവിടെ നിന്നും തിരിച്ചു വണ്ടി കയറുക.

അങ്ങനെ ഒരിക്കല്‍ ഞാനും" കൊല്ലം, മയ്യനാടുള്ള" അമ്മ വീട്ടില്‍ എത്തി. പറമ്പുകളിലെ മാങ്ങയും ചക്കയും അയണിക്കായുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരിയ്ക്കുന്ന കാലം. ബന്ധുക്കള്‍ കുറെ പേര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോള്‍ അമ്മ ഞങ്ങളുടെ പഴയ ഉടുപ്പും, നിക്കറുമൊക്കെ എടുത്തു കവറില്‍ വെയ്ക്കാറുണ്ട്‌. അമ്മയ്ക്കറിയാം ഇവിടെ വന്നു കഴിഞ്ഞാല്‍ പിന്നെ ഇവന്മാര്‍ക്ക് നല്ല ഡ്രസ്സ്‌ ഒന്നും പറ്റില്ലെന്ന്. ഏതു സമയത്തും പാടത്തും ,പറമ്പിലും തോട്ടു വക്കത്തും ഒക്കെയാവും ഞങ്ങളുടെ കളികള്‍ .

അങ്ങനെ അല്ലറ ചില്ലറ പിണക്കങ്ങളും, കളികളും, ഊര് ചുറ്റലുമൊക്കെയായി പോയിക്കൊണ്ടിരുന്ന ഒരു ദിവസം "കരുനാഗപ്പള്ളിയിലുള്ള" മാമിയുടെ കുടുംബത്തിന്‍റെ കൂടെ ഒരു പെണ്‍കുട്ടി കൂടെ ഞങ്ങള്‍ക്കിടയിലെയ്ക്ക് വന്നു ചേര്‍ന്നു . മാമിയുടെ സ്വന്തത്തില്‍ പെട്ട കുട്ടി (സാല്‍മിയ ). തിളങ്ങുന്ന ഉടുപ്പും,ചുവന്ന ഓപ്പണ്‍ ഷൂവും, ചെമ്പന്‍ തല മുടിയുമുള്ള അവളെ ഞാന്‍ ആദ്യം തന്നെ നോട്ടമിട്ടു. പക്ഷേ എന്നെക്കാള്‍ സീനിയറായ മാമിയുടെ മകന്‍ (നിയാസ് )അവളെ വളച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അവനു പണ്ടേ ഒരു ശീലമുണ്ട് എപ്പോഴും നമ്മുടെ പുറകിലൂടെ ശബ്ധമുണ്ടാക്കാതെ പമ്മിപ്പമ്മി വന്നിട്ട് പട്ടി കുരയ്ക്കുന്ന പോലെ ഉച്ചത്തില്‍ " bowwww bowww " എന്ന ശബ്ധമുണ്ടാക്കും. പൊതുവേ പേടിത്തൂറികളായ കുട്ടികള്‍ നില്‍ക്കുന്ന നില്‍പ്പില്‍ നേരെ ആകാശത്തില്‍ പറ പറക്കും കൂട്ടത്തില്‍ നല്ല നിലവിളിയും ഉണ്ടാകും.

ഞാനൊക്കെ രണ്ടു കാലും പൊക്കി ചാടിയിട്ടു തലയും കുത്തി താഴെ വീണിട്ടുണ്ട് ഇവന്‍റെ ഈ പേടിപ്പെടുത്തല്‍ കാരണം. ഈ അടവ് തന്നെ ഇവന്‍ അവളോടും( സാല്‍മിയ) ഇറക്കി. ലവള്‍ മൂടും കുത്തി വീണു കൂടെ ഇട്ടോ ഇറോ എന്ന കരച്ചിലും, അതും പോരാഞ്ഞിട്ട് കയ്യും ചെറുതായി മുറിഞ്ഞു.

നമ്മളൊക്കെ ആണെങ്കില്‍ കുഴപ്പമില്ല ഇത് വേറെ കുട്ടിയാണ്, ഈ ഒഴുകിയ ഇത്തിരി ചോരയ്ക്ക് പകരം കാലിലെ തൊലി കുറെ പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍ ലോകത്തില്ലാത്ത സാധനങ്ങളൊക്കെ ലവള്‍ക്ക് കൈക്കൂലി കൊടുത്തു മാപ്പിരന്നു ആ കരച്ചിലൊന്ന് നിര്‍ത്താന്‍. വിമ്മി വിമ്മി അവള്‍ ഓരോ സമ്മാനങ്ങളും വാങ്ങിക്കൂട്ടി വെയ്ക്കും.

ഓരോന്ന് കൊടുക്കുമ്പോഴും അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒളിപ്പിച്ചു വെച്ചിരുന്ന നാല് നിറങ്ങളുള്ള ഒരു വലിയ പന്ത്, കറുത്ത ഒരു കരടിപ്പാവ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട്, കെട്ട് കണക്കിന് തീപ്പെട്ടി പടങ്ങള്‍ ഇതെല്ലം അവള്‍ സ്വന്തമാക്കി . ഒടുക്കം സംഗതി ഒതുക്കി തീര്‍ത്തു.

വര്‍ഷം പലതു കഴിഞ്ഞു എങ്ങനെയോ നിയാസും സാല്‍മിയയും " ഹസ്ബന്ടും, വൈഫുമായി " എങ്ങനെ എന്ന് പറയണ്ടല്ലോ!!! പണ്ട് ഞാന്‍ നോക്കിയ പെണ്ണാണ് എന്ന ഒരു വീമ്പിലാതെ ഞാനും അവരുടെ കല്യാണത്തിന് പങ്കെടുത്തു.

കല്യാണം കഴിഞ്ഞു ഏകദേശം രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം ദൂരെയുള്ള ബന്ധു വീട്ടിലെ ഒരു കല്യാണം, എല്ലാവരും പോകുന്നുണ്ട് .

നിയാസ് പറഞ്ഞു ഞാന്‍ വരുന്നില്ല എനിയ്ക്ക് ഓഫീസില്‍ ഓഡിറ്റിങ്ങാണ്. ഞായര്‍ ആയിരുന്നെങ്കില്‍ വരാമായിരുന്നു. സത്യത്തില്‍ ഓഡിറ്റിങ്ങും കീഡിറ്റിങ്ങും ഒന്നുമല്ല അവന്‍റെ വൈഫും കല്യാണത്തിന് പോകുന്നില്ലത്രേ. എവിടെ നിന്നോ അവള്‍ക്കും ഒരു വയറു വേദന !!!.

രാവിലെ അല്പം നേരത്തെ തന്നെ അവന്‍ ഓഫീസില്‍ പോയി. കുറച്ചു കഴിഞ്ഞു വീട്ടില്‍ നിന്നും എല്ലാവരും കല്യാണത്തിന് പോയതിനു ശേഷം ഡോര്‍ ബെല്‍ ശബ്ദിക്കുന്നു, സാല്‍മിയ വന്നു കതകു തുറന്നു, നോക്കിയപ്പോള്‍ നമ്മടെ പുയ്യാപ്ല തലയും തടവി നില്‍ക്കുന്നു.

ഉം എന്ത് പറ്റി ?
ഓ....ഒരു ചെറിയ തല വേദന, ഞാന്‍ ലീവെടുത്തു.
കയ്യില്‍ വാങ്ങി വെച്ചിരുന്ന ഐസ് ക്രീം പായ്ക്കെറ്റ് അവളുടെ കയ്യിലോട്ട് കൊടുത്തിട്ട് അവന്‍ റൂമിലേയ്ക്ക് പോയി ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ആയിട്ട് ഒരു പാട്ടും വെച്ചു ( ഡാഡി മമ്മി വീട്ടില്‍ ഇല്ലെയ്) എന്നിട്ട് കള്ളപ്പൂച്ച മീന്‍ കട്ട് തിന്നാന്‍ അടുക്കളയിലേയ്ക്ക് പോകുന്നത് പോലെ നേരെ അടുക്കളയിലേയ്ക്ക് പമ്മിപ്പമ്മി നീങ്ങി.

അടുക്കളയില്‍ ചുവന്ന നിറമുള്ള മാക്സിയിട്ടു നിന്ന അവളെ കണ്ടപ്പോള്‍ ഒരു നിമിഷം അവന് അവള്‍ പണ്ടത്തെ തിളങ്ങുന്ന ഉടുപ്പിട്ട,ചെമ്പന്‍ മുടിയുള്ള, ഓപ്പണ്‍ ഷൂ ഇട്ട കൊച്ചു പെണ്ണായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല പുറകിലൂടെ ചെന്ന് ഉച്ചത്തില്‍ തന്നെ ഒരു " bowww bowwww " അങ്ങ് കാച്ചി .

കൂണ് പോലെ പൊങ്ങി നില്‍ക്കുന്ന വെള്ളം നിറഞ്ഞ കുമിളകളിലും, കാലിലെ പൊള്ളിയ സ്ഥലങ്ങളിലും നഴ്സ് ഒയിന്‍മെന്‍റ് പുരട്ടുമ്പോള്‍ വേദന കൊണ്ടവന്‍ അറിയാതെ പറഞ്ഞു പോയി "hoowww ".

വാല്‍ക്കഷ്ണം : ഗുളു ഗുളു എന്ന് തിളച്ചു മറിയുന്ന മത്തിക്കറി വെയ്ക്കുന്ന ഭാര്യയുടെ പുറകില്‍ നിന്നും "bowww bowwww " എന്ന് വെച്ചാല്‍ നിങ്ങള്‍ക്കും ഇങ്ങനെ " howwwwwee " എന്ന് വെയ്ക്കേണ്ടി വരും. അത് കൊണ്ട് ആരും തന്നെ അടുക്കളയില്‍ ഭാര്യമാരെ പേടിപ്പിക്കാനോ പീടിപ്പിക്കാനോ പോവുകയരുത് !!!
 
 

Sunday, December 11, 2011

ജിന്നും ഞാനും അമ്പലക്കുളവും

ചൊവ്വാഴ്ച ദിവസങ്ങളിലാണത്രേ ജിന്നുകളും, മാടനും മറുതയും, തലവെട്ടിയുമൊക്കെ പനകളിലും കുളങ്ങളിലുമൊക്കെ നിന്ന് സ്വതന്ത്രരായി അലഞ്ഞു തിരിഞ്ഞു നടന്ന് മനുഷ്യരുടെ ശരീരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതും, ആട്, കോഴി,പശു തുടങ്ങിയവയെ ഒക്കെ അടിച്ചു വീഴ്ത്തി ചോര കുടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നതും.

അന്നും ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു. സ്കൂളിലെ കസര്‍ത്ത് കഴിഞ്ഞു വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ്സിലെ ചോദ്യം ചോദിക്കല്‍ മഹാ മഹവേളയില്‍ വയറിനകത്തെ
വിശപ്പിന്‍റെ വിളിയെ ഞാന്‍ പാട് പെട്ട് അടക്കി നിര്‍ത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, വീട്ടില്‍ ഉമ്മുമ്മയെ കാണാന്‍ വന്ന ബന്ധുക്കള്‍ കൊണ്ട് വെച്ച ബല്യ പൊതിക്കെട്ട് തന്നെ. മേശ മേല്‍ വെച്ചിരുന്നത് കാരണം ഒന്നും എടുക്കാന്‍ പറ്റിയില്ല ഇനി തിരികെ വീട്ടില്‍ പോയിട്ട് വേണം അതൊക്കെ അടിച്ചു മാറ്റാന്‍. അല്ലെങ്കില്‍ അതൊക്കെ
ഉമ്മ
പല വിധ ടിന്നുകളില്‍ പൂഴ്ത്തി വെച്ച് കളയും. പിന്നെ കുറച്ചു കുറച്ചു മാത്രമേ തരികയുള്ളൂ.

മനസ് നിറയെ മധുവേറും ജിലേബിയും സ്വപ്നം കണ്ടിരുന്നതിനാലാണ് സാറ് ചോദ്യം ചോദിച്ചപ്പോള്‍ കേള്‍ക്കാഞ്ഞത്. " സാറേ ചോദ്യം കേട്ടില്ല " എന്ന് പറഞ്ഞു തീര്‍ന്നതും പട പാടാ രണ്ടെണ്ണം ചന്തിക്ക് വീണു. ചൂരലിന്‍റെ അടിയേറ്റ് മനസിലെ ജിലേബി തവിട് പൊടിയായി പൊടിഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികളുടെ സൈഡ് ബെഞ്ചില്‍ ഞാന്‍ കണ്ടു എന്‍റെ ഉമ്മയ്ക്ക് എന്നെ ഒറ്റു കൊടുക്കാന്‍ പോകുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍. അതെ മാമീടെ മോള്‍ ഷാജി, സാറിന്‍റെ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം പറയുന്നവള്‍ , പെണ്‍ കുട്ടികളുടെ ലീഡര്‍, നോട്ട് പറഞ്ഞു തരുന്ന സുന്ദരി, നീളന്‍ മുടിയുട ഉടമ, ചോക്ക് കൊണ്ട് ബോര്‍ഡില്‍ പൂക്കളം തീര്‍ക്കുന്നവള്‍.

എന്നാല്‍ എനിയ്ക്കവള്‍ ഒറ്റുകാരിയായിരുന്നു ജിലേബിയ്ക്കും, ചിപ്സിനും, ഏത്തയ്ക്ക പൊരിച്ചതിനും സ്വന്തം മുറച്ചേറുക്കനെ ഒറ്റുകൊടുക്കുന്നവള്‍. കൊന്ത്രപ്പല്ലി, ഇത്ര നാളായിട്ടും തോട് മുറിച്ചു കടക്കാന്‍ വേണ്ടി പാലത്തില്‍ കൂടി മാത്രം പോകുന്നവള്‍, കണ്ണി മാങ്ങയോ, പുളിയോ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ലജ്ജയില്ലാതെ കൈ നീട്ടുന്ന കൊതിച്ചിപ്പാറു, വയറി....

ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്.

അങ്ങനെ അന്നും അതുണ്ടായി എനിയ്ക്ക് അടി കിട്ടിയ കാര്യം അവള്‍ ഉമ്മാടെ ചെവിയില്‍ മന്ത്രിച്ചു. ഇടവപ്പാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ ഉമ്മാടെ വക ശകാര വര്‍ഷം തുടങ്ങി, തെങ്ങിന്‍ ചോട്ടില്‍ കിടന്ന വെള്ളയ്ക്ക വെറുതെ എടുത്തു ദേഷ്യത്തിന് ഒന്ന് എറിഞ്ഞതാണ് . വലിയ ഒരു ശബ്ദത്തോട് കൂടി മുന്‍ വശത്തെ വരാന്തയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. എവിടെ നിന്നോ ഒരു സ്റ്റീല്‍ പാത്രം എന്‍റെ മുതുകത്തു വന്നു വീണു എവിടെ നിന്ന് എന്ന് നോക്കുമ്പോഴേയ്ക്കും അടുത്തത് വീണിരുന്നു തൊട്ടു പുറകെ ഒരു ചെരുപ്പും. ഓടുന്നതിന് മുന്നേ ഉമ്മാടെ പിടി കോളറില്‍ വീണു പിന്നെ ഒരു പൂരമായിരുന്നു.

അടി കൊണ്ട് നിന്ന ഞാന്‍ കുതറി ഓടാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടിച്ചു കെട്ടാന്‍ അവള്‍ ഷാള്‍ ഊരി കൊടുത്തു സഹായിക്കാന്‍ വന്നിരിക്കുന്നു വന്ജകി.
രണ്ട് കയ്യും കൂട്ടിക്കെട്ടി കാലിലും ഒരു കെട്ടിട്ടു ജനാലിന്‍റെ കമ്പിയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, അവള് വന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു, പോടീ തെണ്ടീ..നാറീ...പോടീ ഡീ ഡീ .... എന്‍റെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു.

" അല്ലാഹ് ചെക്കന് ജിന്ന് കൂടിയതാ" ഉമ്മാടെ വക കമെന്‍റ് .കയ്യില്‍ വിറകു കഷണുമായി വിറച്ചു വിറച്ചു നില്‍ക്കയാണ്‌ ഉമ്മ. വീണ്ടും ഞാന്‍ പോടീ വിളി തുടര്‍ന്നു എന്ത് പറഞ്ഞാലും പോടീ പോടീ പോടീ വിളിയുടെ സൌണ്ട് കൂടി വന്നു , വളരെ പെട്ടെന്ന് തന്നെ ഞാന്‍ കയ്യിലേയും കാലിലെയും കെട്ടഴിച്ചു. റബ്ബേ ഇത് ജിന്ന് തന്നെ അല്ലെങ്കില്‍ ഇങ്ങനെ കെട്ടഴിക്കുമോ?? ഉമ്മ ഉറപ്പിച്ചു ചെക്കന് ജിന്നാണ് !!!

നിന്ന നിപ്പില്‍ പിന്നെ ഒരു ഓട്ടമായിരുന്നു. പോകുന്ന പോക്കിന് ഗെയ്റ്റില്‍ ഒരു ചവിട്ടും കൊടുത്തു. ഗെയ്റ്റ് ചെന്ന് ചെടിച്ചട്ടിയില്‍ അടിച്ചിട്ട് അതും പൊട്ടി.
ഇനി ഇവിടെ നിന്നാല്‍ എന്‍റെ ചന്തിയും പൊട്ടും എന്ന് ഒന്ന് കൂടെ ഉറപ്പായി. അമ്പലക്കുളം ആയിരുന്നു ലക്ഷ്യം.
ചാടിച്ചാവണം. മടുത്തു ഈ ലോകം, ഒറ്റു കൊടുക്കുന്ന മുറപ്പെണ്ണ്, തല്ലിക്കൊല്ലുന്ന ഉമ്മ, ഓടുന്ന വഴിയില്‍ ഓട്ടോ സ്ടാണ്ടിലെ ചേട്ടന്മാരൊക്കെ നോക്കുന്നുണ്ട്, പെട്ടിക്കടയിലെ പൂച്ചക്കണ്ണന്‍ ഉപ്പുപ്പയും കണ്ടു, ഒന്നും നോക്കിയില്ല ഓട്ടം തന്നെ ഓട്ടം. പച്ച നിറമുള്ള കുളത്തിന് അടുത്തെത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍. പെട്ടെന്ന് മനസ്സില്‍ ഒരു ചിന്ത, ഞാന്‍ എന്തിനു ചാടി ചാവണം അവളെയല്ലേ കുളത്തില്‍ ഇടേണ്ടത് ?

ചിന്തിച്ചു നില്‍ക്കുന്ന സമയത്ത് പരിചയമുള്ള ആരോ രണ്ട് പേര്‍ അടുത്തേയ്ക്ക് വരുന്നു, മൂത്തുമ്മയും മൂത്താപ്പയും ആണ് , പിന്നെ ഞാന്‍ നിലം തൊടാതെ ആണ് അവിടെ നിന്നും പോയത്, കാരണം രണ്ട് കയ്യിലുമായി അവര്‍ എന്നെ തൂക്കി എടുത്തു കഴിഞ്ഞിരുന്നു.

മൂത്തുമ്മയുടെ മുടിയില്‍ തിരുകി വെച്ചിരുന്ന ചീര്‍പ്പ് ഞാന്‍ പറിച്ചെടുത്തു, കൈ കാലിട്ടടിച്ച്‌ നോക്കി ഒരു രക്ഷയുമില്ല. വീണ്ടും എല്ലാവരുടെയും മുന്നില്‍ ഞാന്‍ "ജിന്നായി " നിന്നു . അപ്പോഴും പോടീ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. വാപ്പ വന്നതിനു ശേഷം ജിലേബിയും ചുവന്ന പഴവും ബിസ്ക്കറ്റും തന്നു.എന്നെ സമാദാനിപ്പിച്ചു.

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉമ്മാടെ വക ഒരു കറുത്ത ചരട് എന്‍റെ കൈ തണ്ടയില്‍.രാവിലെ ചായയില്‍ ഹോര്‍ലിക്ക്സ് .
പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പിടി കപ്പലണ്ടി എനിക്ക് നീട്ടിയിട്ട്‌ മുറപ്പെണ്ണ് " ഇന്നാ ഇത് നീ എടുത്തോ".
വൈകുന്നേരം ചായയും കുടിച്ചു അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്ന എന്നെ നോക്കി ഉമ്മ " അവന്‍റെ ജിന്നൊക്കെ പോയി ഇപ്പൊ നല്ല കുട്ടിയാ ".

അടുത്ത ജിലേബി മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ ഉമ്മാനോട് അല്‍പ്പം ഒട്ടി നിന്നു. പ്രതീക്ഷിച്ച പോലെ ഒന്നിന് പകരം രണ്ട് ജിലേബി കയ്യിലേയ്ക്കു വെച്ച് തന്നു.
അങ്ങനെ ജിന്നിന് സ്തുതി പറഞ്ഞു കൊണ്ട് ഞാന്‍ ജിലേബി വായിലേയ്ക്കിട്ടു ചവച്ചരച്ചു തിന്നു.