Monday, October 19, 2015

കുഞ്ഞ് കുറിപ്പുകൾ

--------------------------------
കുഴിച്ചിട്ടിട്ടും
തലനീട്ടുന്നു മഴകാണാനൊരു
വിത്ത് മണി.
----------------------
കാത്തിരിപ്പുണ്ട്
റാന്തലാത്തിണ്ണയിൽ,
മണി കിലുക്കം.
-------------------------
പാട്ടുപാടുന്നു
കുറുവടികൾ
ചെണ്ടാക്ക്ലാസ്സിൽ.
----------------------------
കാടുറങ്ങുന്നു
മുള്ള് വേലിക്കുള്ളിൽ
ഇലകൊഴിഞ്ഞ്.
--------------------------
കയ്യിലുണ്ടാ
ചുവന്നപൂവിന്നും
കാലം കറുപ്പിച്ചത്.
-------------------------------
മഴയ്ക്ക്‌
മുന്നേ കരിയെഴുതി
മാനം.
----------------------------------
അയയിലാടുന്നു
കാറ്റും കുരുവിയും
അച്ചനുടുപ്പും.
-----------------------------------
പറമ്പിലുറങ്ങുന്നു
തീ കാത്ത് തിരിയും,
ഉണക്കോലകളും.
-----------------------------------
പ്രാർഥനാ ഗാനം
ഇന്നുപാടിയില്ലയവളില്ല
മൌനാചരണം.
------------------------------------
ദിശയൊന്നെങ്കിലും
ഇരുവഴിയെ നമ്മുടെ
കടലാസ് തോണികൾ.
-----------------------------------
കഥ പറയുന്നു
അമ്മുമ്മക്കണ്ണുകൾ
അടഞ്ഞിരിന്നിട്ടും.
------------------------------------
നരച്ച് കിടപ്പുണ്ട്
ഊഞ്ഞാൽ പാടുകൾ
ഊന്ന് വടിയും.
------------------------------------
പയ്യിനുണ്ടോ
നീയുമാ പൂവും,
പ്രണയവും.
------------------------------------
വേലിക്കലുണ്ട്
ചെണ്ടമേളം ചെവിയോർത്ത്
അലക്കുകല്ല്.
--------------------------------------
മഴകാത്തിരിപ്പുണ്ട്,
നരച്ച കുടയുമാ
തെരുവ് പൈപ്പും.
--------------------------------------
വീണ് കിടപ്പുണ്ട്
ഇന്നലെ കൊതിച്ച
ഈയാംപാറ്റച്ചിറകുകൾ.
----------------------------------------
വെയിലേറ്റ്
പിടയുന്നു
മഴ കാത്ത കുട .
-----------------------------------------
തല്ലു കൂടുന്നു
വഴിവക്കിൽ രണ്ട്
കാലിക്കുപ്പികൾ.
---------------------------------------------
നിൻറെ
ചിരിയിലാണെന്റെ
കവിതതൻ ഭംഗി.
--------------------------------------------
പാതി വഴിയെത്തിയാ-
ജല പീരങ്കികൾ.
കൊതിമൂത്ത് മരങ്ങൾ.
-------------------------------------------
മഴ വിത്ത്
കാത്ത് കിടപ്പുണ്ട്
മണ്ണിലൊരു മരം.
------------------------------------------
മണൽക്കാട്ടിൽ
മരിച്ചു കിടപ്പുണ്ട്
പുഴപ്പാടുകൾ.
------------------------------------
ആടിയാടി പോകുന്നുണ്ട്
റോഡുവക്കിൽ,
വീട്ടിലേയ്ക്കുള്ളരി.
-------------------------------------------
ഉന്നം നോക്കിയെറിയുന്നു
ചവറുകൾ രാത്രിയിൽ,
സമ്പൂർണ്ണ സാക്ഷരത.
----------------------------------------
മതിലും ചാരി
നിൽപ്പുണ്ട് പ്രണയം
വഴിയരുകിൽ.
-------------------------------------------
അടഞ്ഞ ജാലകങ്ങൾ
മഴ നനഞ്ഞൊരു
വണ്ടി.
----------------------------------------------

Monday, August 3, 2015

കുഞ്ഞൻ

1.
നിൻ കാലെന്നു നിനച്ചുമ്മ-
വെച്ചതാ കരിങ്കല്ലിലെന്നു
പുഴപ്പെണ്ണ്.
  
2.
കാറ്റ് കൊണ്ടുപോയ
കുടയ്ക്കൊരായിരം നന്ദി,
നിനക്കും പിന്നെ മഴയ്ക്കും.
 
 
3.
വാ തുറന്നു കിടപ്പാണ്
റെയിൽപാളങ്ങൾ, 
മഴയേറ്റുവാങ്ങാൻ. 
  
 
4.
ഇടവഴിയിലാരോ
ഒഴുക്കുവിട്ട
കളിവള്ളങ്ങൾ.
 
 
5.
മഴയ്ക്കും മുന്നും പിന്നും
നിശബ്ദമാണ്,
നിൻ കൊലുസിനിന്നും. 
 
 
 6.
മഴ പോയ
വഴിനോക്കി
പായൽ.  


7.
എനിയ്ക്കും നിനക്കുമിടയി-
ലൊരിട വഴിയുണ്ടാതാണ്
നമ്മെ വേർതിരിക്കുന്നത്.  
 
 
 

Monday, October 19, 2015

കുഞ്ഞ് കുറിപ്പുകൾ

--------------------------------
കുഴിച്ചിട്ടിട്ടും
തലനീട്ടുന്നു മഴകാണാനൊരു
വിത്ത് മണി.
----------------------
കാത്തിരിപ്പുണ്ട്
റാന്തലാത്തിണ്ണയിൽ,
മണി കിലുക്കം.
-------------------------
പാട്ടുപാടുന്നു
കുറുവടികൾ
ചെണ്ടാക്ക്ലാസ്സിൽ.
----------------------------
കാടുറങ്ങുന്നു
മുള്ള് വേലിക്കുള്ളിൽ
ഇലകൊഴിഞ്ഞ്.
--------------------------
കയ്യിലുണ്ടാ
ചുവന്നപൂവിന്നും
കാലം കറുപ്പിച്ചത്.
-------------------------------
മഴയ്ക്ക്‌
മുന്നേ കരിയെഴുതി
മാനം.
----------------------------------
അയയിലാടുന്നു
കാറ്റും കുരുവിയും
അച്ചനുടുപ്പും.
-----------------------------------
പറമ്പിലുറങ്ങുന്നു
തീ കാത്ത് തിരിയും,
ഉണക്കോലകളും.
-----------------------------------
പ്രാർഥനാ ഗാനം
ഇന്നുപാടിയില്ലയവളില്ല
മൌനാചരണം.
------------------------------------
ദിശയൊന്നെങ്കിലും
ഇരുവഴിയെ നമ്മുടെ
കടലാസ് തോണികൾ.
-----------------------------------
കഥ പറയുന്നു
അമ്മുമ്മക്കണ്ണുകൾ
അടഞ്ഞിരിന്നിട്ടും.
------------------------------------
നരച്ച് കിടപ്പുണ്ട്
ഊഞ്ഞാൽ പാടുകൾ
ഊന്ന് വടിയും.
------------------------------------
പയ്യിനുണ്ടോ
നീയുമാ പൂവും,
പ്രണയവും.
------------------------------------
വേലിക്കലുണ്ട്
ചെണ്ടമേളം ചെവിയോർത്ത്
അലക്കുകല്ല്.
--------------------------------------
മഴകാത്തിരിപ്പുണ്ട്,
നരച്ച കുടയുമാ
തെരുവ് പൈപ്പും.
--------------------------------------
വീണ് കിടപ്പുണ്ട്
ഇന്നലെ കൊതിച്ച
ഈയാംപാറ്റച്ചിറകുകൾ.
----------------------------------------
വെയിലേറ്റ്
പിടയുന്നു
മഴ കാത്ത കുട .
-----------------------------------------
തല്ലു കൂടുന്നു
വഴിവക്കിൽ രണ്ട്
കാലിക്കുപ്പികൾ.
---------------------------------------------
നിൻറെ
ചിരിയിലാണെന്റെ
കവിതതൻ ഭംഗി.
--------------------------------------------
പാതി വഴിയെത്തിയാ-
ജല പീരങ്കികൾ.
കൊതിമൂത്ത് മരങ്ങൾ.
-------------------------------------------
മഴ വിത്ത്
കാത്ത് കിടപ്പുണ്ട്
മണ്ണിലൊരു മരം.
------------------------------------------
മണൽക്കാട്ടിൽ
മരിച്ചു കിടപ്പുണ്ട്
പുഴപ്പാടുകൾ.
------------------------------------
ആടിയാടി പോകുന്നുണ്ട്
റോഡുവക്കിൽ,
വീട്ടിലേയ്ക്കുള്ളരി.
-------------------------------------------
ഉന്നം നോക്കിയെറിയുന്നു
ചവറുകൾ രാത്രിയിൽ,
സമ്പൂർണ്ണ സാക്ഷരത.
----------------------------------------
മതിലും ചാരി
നിൽപ്പുണ്ട് പ്രണയം
വഴിയരുകിൽ.
-------------------------------------------
അടഞ്ഞ ജാലകങ്ങൾ
മഴ നനഞ്ഞൊരു
വണ്ടി.
----------------------------------------------

Monday, August 3, 2015

കുഞ്ഞൻ

1.
നിൻ കാലെന്നു നിനച്ചുമ്മ-
വെച്ചതാ കരിങ്കല്ലിലെന്നു
പുഴപ്പെണ്ണ്.
  
2.
കാറ്റ് കൊണ്ടുപോയ
കുടയ്ക്കൊരായിരം നന്ദി,
നിനക്കും പിന്നെ മഴയ്ക്കും.
 
 
3.
വാ തുറന്നു കിടപ്പാണ്
റെയിൽപാളങ്ങൾ, 
മഴയേറ്റുവാങ്ങാൻ. 
  
 
4.
ഇടവഴിയിലാരോ
ഒഴുക്കുവിട്ട
കളിവള്ളങ്ങൾ.
 
 
5.
മഴയ്ക്കും മുന്നും പിന്നും
നിശബ്ദമാണ്,
നിൻ കൊലുസിനിന്നും. 
 
 
 6.
മഴ പോയ
വഴിനോക്കി
പായൽ.  


7.
എനിയ്ക്കും നിനക്കുമിടയി-
ലൊരിട വഴിയുണ്ടാതാണ്
നമ്മെ വേർതിരിക്കുന്നത്.