Sunday, November 13, 2011

കൊലപാതകം !!!

ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കാലങ്ങള്‍ കുറച്ച് കഴിയേണ്ടി വരും എന്നുള്ളത് പരമമായ ഒരു സത്യം തന്നെയാണ്.

പതിവ് പോലെ അന്നും അമ്മയുടെ കയ്യീന്ന് കുറെ വാങ്ങിക്കൂട്ടി,
അടി വാങ്ങി കൂട്ടിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ആണ്‍കുട്ടികള്‍ എന്ന ചിന്ത എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ അടി വാങ്ങുന്നെവെങ്കില്‍ വീടിനു അകത്തു നിന്ന് വാങ്ങണം അല്ലാതെ പുറത്തു വെച്ചോ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചോ അടി വാങ്ങരുത് എന്ന കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.

വേലിക്കെട്ടിന് അകത്തു  വെച്ച് തന്നെ തവിയോ കുറ്റിച്ചൂലോ കൊണ്ട് എറിഞ്ഞു  വീഴ്ത്താന്‍ അമ്മയും പഠിച്ചിരിക്കുന്നു. അമ്പേയ്ത്തില്‍ ഇന്ത്യക്കാര്‍ എന്ത് കൊണ്ട് എപ്പോഴും വിജയിക്കുന്നു എന്ന കാര്യത്തില്‍ ഒട്ടുംതന്നെ അതിശയോക്തി ഇല്ലാതാക്കുന്ന ഒരു സംഗതിയാണ് അമ്മമാരുടെ ഈ ഏറിന്‍റെ  ഉന്നം. അതിപ്പോള്‍ തവി ആയാലും ശരി ചൂലായാലും ശരി, മൊന്ത ആയാലും, എന്തിന് ഒമ്ലെറ്റ് അടിക്കാന്‍ വെച്ചിരിക്കുന്ന മൊട്ട അയാളും ശരി കിറുകൃത്യം ആയിരിക്കും ഉന്നം.

എന്നാല്‍ വില്ലാളി വീരന്‍മാരായാ ചുണക്കുട്ടികള്‍ കുറച്ച് നാള്‍ ഈ ഏറ്‌  ഏറ്റുവാങ്ങും എന്നിട്ട് വളഞ്ഞു പുളഞ്ഞു ഓടാന്‍ പഠിക്കും.എങ്കിലും ഓടുന്ന കുട്ടിക്ക് ഒരു മുഴം മുന്‍പേ നോവാതെ എറിയാന്‍ അമ്മമാര്‍ വളരെ വേഗത്തില്‍ തന്നെ പഠിച്ചെടുക്കും എന്നുള്ളത് മറ്റൊരു സത്യം.

കുഞ്ഞമ്മയുടെ മകനാണ് ഇടിയുണ്ടാക്കിയത് ഞാന്‍ അവനെ പിടിച്ചു മാറ്റുന്നതിന് ഇടയ്ക്കാണ് മറ്റവന്‍റെ പല്ല് പോയത് അല്ലാതെ ഞാന്‍ ഇടിച്ചിട്ടോ തോഴിച്ചിട്ടോ ഇല്ല. സാദാരണ ഗതിക്കു രണ്ടു പേര്‍ ഇടി കൂടുമ്പോള്‍ കൈകൊട്ടി ചിരിയ്ക്കുകയാണ് പതിവ്. ഇതിപ്പോള്‍ ഇന്നലെ കണ്ട സ്വപ്നത്തെ മുന്‍ നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നിട്ടും കുഞ്ഞമ്മ കണ്ടപ്പോള്‍ ഞാന്‍ കുറ്റക്കാരനായി. അടി മൊത്തം എനിയ്ക്ക്.
ചെയ്യാത്ത കുറ്റത്തിന് അടിയും വാങ്ങി, നന്നാവാന്‍ വേണ്ടി കയ്യില്‍ കെട്ടിയ  ചരടും വലിച്ചു പൊട്ടിച്ചു നടന്ന എന്‍റെ അരിശം നിമിഷം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് ചെയ്തത്.

പല്ല് പോയവന്‍റെ  വീട്ടില്‍ പോയി അവനു രണ്ടു കൊടുക്കാമെന്നു വെച്ചാല്‍ അവന്‍റെ അച്ഛന്‍ ഇപ്പോള്‍ വീട്ടില്‍ കാണും, കുഞ്ഞമ്മയുടെ മകന്‍ എന്‍റെ കയ്യിന്നു ഇടി വാങ്ങുമെന്ന് പേടിച്ചു നമ്പര്‍ വണ്ണിനു പോലും വീടിനു വെളിയില്‍ ഇറങ്ങാതെ ജന്നലില്‍ തൂങ്ങി നിന്നാണ് സാധിച്ചത് .
അരിശം മാറാതെ കണ്ട ചെടികളൊക്കെ ചവുട്ടി മെതിച്ച ഞാന്‍ അങ്ങനെ കുറെ നേരം നടന്നു.

പിറ്റേന്ന് രാവിലെ അപ്പുറത്തെ പറമ്പിലെ പൊട്ടക്കിണറ്റില്‍ ഒരു ശവം പൊങ്ങി.ആഴമുള്ള കിണറ്റില്‍ കൈകാലുകള്‍ നീട്ടി, മരവിച്ച ഒരു ശവം.

അതെ, കുഞ്ഞമ്മയുടെ വീട്ടിലെ  ആ ചെവിയന്‍ പട്ടി !!!
 

1 comment:

  1. പാവം പട്ടി...!! രസകരമായെഴുതി.. ആശംസകള്‍.

    ReplyDelete

Sunday, November 13, 2011

കൊലപാതകം !!!

ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കാലങ്ങള്‍ കുറച്ച് കഴിയേണ്ടി വരും എന്നുള്ളത് പരമമായ ഒരു സത്യം തന്നെയാണ്.

പതിവ് പോലെ അന്നും അമ്മയുടെ കയ്യീന്ന് കുറെ വാങ്ങിക്കൂട്ടി,
അടി വാങ്ങി കൂട്ടിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ആണ്‍കുട്ടികള്‍ എന്ന ചിന്ത എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ അടി വാങ്ങുന്നെവെങ്കില്‍ വീടിനു അകത്തു നിന്ന് വാങ്ങണം അല്ലാതെ പുറത്തു വെച്ചോ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചോ അടി വാങ്ങരുത് എന്ന കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.

വേലിക്കെട്ടിന് അകത്തു  വെച്ച് തന്നെ തവിയോ കുറ്റിച്ചൂലോ കൊണ്ട് എറിഞ്ഞു  വീഴ്ത്താന്‍ അമ്മയും പഠിച്ചിരിക്കുന്നു. അമ്പേയ്ത്തില്‍ ഇന്ത്യക്കാര്‍ എന്ത് കൊണ്ട് എപ്പോഴും വിജയിക്കുന്നു എന്ന കാര്യത്തില്‍ ഒട്ടുംതന്നെ അതിശയോക്തി ഇല്ലാതാക്കുന്ന ഒരു സംഗതിയാണ് അമ്മമാരുടെ ഈ ഏറിന്‍റെ  ഉന്നം. അതിപ്പോള്‍ തവി ആയാലും ശരി ചൂലായാലും ശരി, മൊന്ത ആയാലും, എന്തിന് ഒമ്ലെറ്റ് അടിക്കാന്‍ വെച്ചിരിക്കുന്ന മൊട്ട അയാളും ശരി കിറുകൃത്യം ആയിരിക്കും ഉന്നം.

എന്നാല്‍ വില്ലാളി വീരന്‍മാരായാ ചുണക്കുട്ടികള്‍ കുറച്ച് നാള്‍ ഈ ഏറ്‌  ഏറ്റുവാങ്ങും എന്നിട്ട് വളഞ്ഞു പുളഞ്ഞു ഓടാന്‍ പഠിക്കും.എങ്കിലും ഓടുന്ന കുട്ടിക്ക് ഒരു മുഴം മുന്‍പേ നോവാതെ എറിയാന്‍ അമ്മമാര്‍ വളരെ വേഗത്തില്‍ തന്നെ പഠിച്ചെടുക്കും എന്നുള്ളത് മറ്റൊരു സത്യം.

കുഞ്ഞമ്മയുടെ മകനാണ് ഇടിയുണ്ടാക്കിയത് ഞാന്‍ അവനെ പിടിച്ചു മാറ്റുന്നതിന് ഇടയ്ക്കാണ് മറ്റവന്‍റെ പല്ല് പോയത് അല്ലാതെ ഞാന്‍ ഇടിച്ചിട്ടോ തോഴിച്ചിട്ടോ ഇല്ല. സാദാരണ ഗതിക്കു രണ്ടു പേര്‍ ഇടി കൂടുമ്പോള്‍ കൈകൊട്ടി ചിരിയ്ക്കുകയാണ് പതിവ്. ഇതിപ്പോള്‍ ഇന്നലെ കണ്ട സ്വപ്നത്തെ മുന്‍ നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നിട്ടും കുഞ്ഞമ്മ കണ്ടപ്പോള്‍ ഞാന്‍ കുറ്റക്കാരനായി. അടി മൊത്തം എനിയ്ക്ക്.
ചെയ്യാത്ത കുറ്റത്തിന് അടിയും വാങ്ങി, നന്നാവാന്‍ വേണ്ടി കയ്യില്‍ കെട്ടിയ  ചരടും വലിച്ചു പൊട്ടിച്ചു നടന്ന എന്‍റെ അരിശം നിമിഷം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് ചെയ്തത്.

പല്ല് പോയവന്‍റെ  വീട്ടില്‍ പോയി അവനു രണ്ടു കൊടുക്കാമെന്നു വെച്ചാല്‍ അവന്‍റെ അച്ഛന്‍ ഇപ്പോള്‍ വീട്ടില്‍ കാണും, കുഞ്ഞമ്മയുടെ മകന്‍ എന്‍റെ കയ്യിന്നു ഇടി വാങ്ങുമെന്ന് പേടിച്ചു നമ്പര്‍ വണ്ണിനു പോലും വീടിനു വെളിയില്‍ ഇറങ്ങാതെ ജന്നലില്‍ തൂങ്ങി നിന്നാണ് സാധിച്ചത് .
അരിശം മാറാതെ കണ്ട ചെടികളൊക്കെ ചവുട്ടി മെതിച്ച ഞാന്‍ അങ്ങനെ കുറെ നേരം നടന്നു.

പിറ്റേന്ന് രാവിലെ അപ്പുറത്തെ പറമ്പിലെ പൊട്ടക്കിണറ്റില്‍ ഒരു ശവം പൊങ്ങി.ആഴമുള്ള കിണറ്റില്‍ കൈകാലുകള്‍ നീട്ടി, മരവിച്ച ഒരു ശവം.

അതെ, കുഞ്ഞമ്മയുടെ വീട്ടിലെ  ആ ചെവിയന്‍ പട്ടി !!!
 

1 comment:

  1. പാവം പട്ടി...!! രസകരമായെഴുതി.. ആശംസകള്‍.

    ReplyDelete