Sunday, February 12, 2012

കടലമ്മ.


കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന് 
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.

കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.    




Friday, February 10, 2012

സുഗന്ധം പരത്തും ഓര്‍മ്മകള്‍.


ധ്രിതി പിടിച്ചുള്ള ഭാര്യയുടെ നടത്തത്തെ തടയിട്ടു കൊണ്ട് ഞാന്‍ വണ്ടിയിലിരുന്നു ആണ്ഗ്യം കാണിച്ചു,
കാര്യം മനസിലായ അവള്‍ തിരിച്ചു നടന്നു ഗെയ്റ്റ് പൂട്ടി മുന്‍ സീറ്റില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
ഈയിടെയായി നിനക്ക് ഓര്‍മ്മക്കുറവു കൂടുന്നുണ്ട്. ഓഹോ...കൂടുകയല്ലേ സാരമില്ല,നിങ്ങളെപ്പോലെ ഓര്‍മ്മ കുറയുകയൊന്നും അല്ലല്ലോ.!!!

അവളുടെ കമെന്റിനു മകളുടെ വക ഒരു നൂറു "ലൈക്കും" നിര്‍ത്താതെയുള്ള ചിരിയും. എന്‍റെ മുഖം ചളുക്കോ പുളുക്കൊന്നു ചമ്മി നാറി.ചമ്മി നശിച്ച എന്നെ ഒന്ന് കൂടെ ചമ്മിച്ചു കൊല്ലാന്‍ വേണ്ടി അവള്‍ കയ്യിലിരുന്ന പേഴ്സ് എടുത്തു എന്‍റെ നേരെ നീട്ടി.ദൈവമേ രാവിലെ ഇത് ഞാന്‍ മറക്കാതെയെടുത്ത് പോക്കറ്റില്‍ വെച്ചതാണല്ലോ പിന്നെ എങ്ങനെ നിന്‍റെ കയ്യില്‍ വന്നുവെന്ന് തലപുകയ്ക്കുകയും അവളുടെ അടുത്ത കമന്ടിനു  കാതോര്‍ത്തിരിക്കുകയും ചെയ്തെങ്കിലും എന്നെ നിരാശനാക്കി കൊണ്ട് അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പേഴ്സ് വാങ്ങി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ "ഇതിനോക്കെ കൂടിയല്ലേ പെണ്ണേ നിന്നെ കെട്ടിയത് " എന്ന എന്‍റെ മറുപടി മൌനത്തിലൊളിപ്പിച്ച് ഞാന്‍ അവള്‍ക്കൊരു ചിരി സമാനിച്ചു,അതിനു മറുപടിയായി അവളുടെ വക തലയാട്ടലും കഴിഞ്ഞപ്പോള്‍ സന്തുഷട്ട കുടുംബത്തിലെ ഒരു രംഗം കഴിഞ്ഞു വണ്ടി മെല്ലെ മെല്ലെ റോഡിലൂടെ ഓഫീസ് ലക്ഷ്യമായി നീങ്ങിത്തുടങ്ങി.

ഭാര്യയെ ഓഫീസില്‍ യാത്രയാക്കിയതിനു ശേഷം മകള്‍ വന്നു മുന്‍ സീറ്റില്‍ ഇരുന്നു,
മോളെ സീറ്റ് ബെല്‍റ്റ്‌ ഇടൂ. എന്തിനാ  അച്ഛന്‍ എന്നത്തേയും പോലെ പതുക്കെയല്ലേ പോകൂ, കുറച്ചു സ്പീഡില്‍ പോയാല്‍ ബെല്‍റ്റിടാം.അവള്‍ക്കു മറുപടി കൊടുക്കാതെ അത് പിടിച്ചു ഇടീപ്പിച്ചു. പിന്നെ സ്ഥിരം പറയാറുള്ള ഉപദേശവും.നമ്മള്‍ എത്ര തന്നെ പതുക്കെ പോയാലും ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കും. അത് കൊണ്ടല്ലേ അച്ഛന്‍ സീറ്റ് ബെല്‍റ്റിടാന്‍ പറയുന്നത്.എനിയ്ക്ക് നീ ഒന്നല്ലേ ഉള്ളൂ.

കുറച്ചു കൂടെ സ്പീഡില്‍ പോ അച്ഛാ...സമയം വൈകി...അതും പറഞവള്‍  എന്‍റെ കയ്യിലൊരു നുള്ളു തന്നു. നീളമുള്ള ഒരു കത്തി  നെഞ്ജില്‍  കുത്തിക്കയറിയ പോലെ ഞാന്‍ വാ തുറന്നു അവളെ നോക്കി ഒരു അലറല്‍ പാസാക്കി. മുല്ലപ്പൂ പല്ലുകള്‍ കാട്ടിയവള്‍ അപ്പോഴും ചിരിയോട് ചിരി, കറുത്ത നിറമുള്ള റോഡിലൂടെ വണ്ടി പതുക്കെ തന്നെ പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്ന് കുറച്ചുപേര്‍ റോഡിലെയ്ക്കിറങ്ങി നിന്ന് കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു. അപ്പോഴേയ്ക്കു നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്ന ഒരു അമ്മുമ്മയെ രണ്ടു മൂന്നു പേര് ചേര്‍ന്ന്  പിന്‍ സീറ്റിലേയ്ക്ക് കിടത്തിക്കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഒരാള്‍ കൂടെ പുറകില്‍ കയറി. വേഗം ആശുപത്രിയിലേയ്ക്ക് പോകൂ. അയാള്‍ പറഞ്ഞപ്പോഴേയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി നെറ്റിചുളിച്ചിരുന്ന  മകളുടെ മുഖം ഞാന്‍ പിടിച്ചു മുന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞു. ഇന്ന് വരെ അവള്‍ കണ്ടിട്ടില്ലാതിരുന്ന സ്പീഡില്‍ വണ്ടി ആശുപത്രിയില്‍ എത്തിച്ചു.


വേഗം സ്ട്രെച്ചറില്‍ അവരെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. കുറെ നേരത്തിനു ശേഷം അവരുടെ മകനും ഭാര്യയും എത്തി. കുറച്ചു രക്തം പോയി.നെറ്റിയില്‍ മൂന്നു തയ്യല്‍ ഉണ്ട്.ആ അമ്മുമ്മ മൂത്ത മകന്‍റെ വീട്ടില്‍ പോകുന്ന വഴിയായിരുന്നു ഏതോ ഒരു പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ തട്ടിയതാണ്. അവള്‍ പേടിച്ചു നിര്‍ത്താതെ ഓടിച്ചു പോയി.

അമ്മുമ്മയുടെ മകന്‍ വന്നു കുറെ നന്ദി പറഞ്ഞു ആശുപതിയില്‍ എത്തിച്ചതിനു.
നേരത്തെ തന്നെ ഓഫീസില്‍  വിളിച്ചു  ഹാഫ് ഡേ ലീവിന് സമ്മതം വാങ്ങി.അടുത്ത് നിന്ന മകള്‍ക്ക് സന്തോഷം ഇന്നിനി പഠിക്കാന്‍ പോകണ്ടല്ലോ. ട്രിപ്പ് കൊടുത്തു കഴിഞ്ഞു അവര്‍ക്ക് വീട്ടില്‍ പോകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. തലയില്‍ വെളുത്ത കെട്ടുമായി ക്ഷീണിച്ചു കിടക്കുന്ന അവരെ കണ്ടപ്പോള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ തോന്നി. ആ മകനുമായി കുറച്ചു നേരം സംസാരിച്ചു നിന്നു. നല്ല മനുഷ്യന്‍.

പണമൊക്കെ അടച്ച് ആശുപത്രി ഗെയ്റ്റിലേയ്ക്ക് വന്നപ്പോള്‍ ആണ് ഞാന്‍ ചോദിച്ചത് എവിടെയാണ് പോകേണ്ടത് അടുത്താണെങ്കില്‍ വണ്ടിയുണ്ട് ഞാന്‍ കൊണ്ടാക്കാം.
അയ്യോ വേണ്ട ഞങ്ങള്‍ ഒരു ഓട്ടോയില്‍ പൊയ്ക്കൊള്ളാം. പറയൂ എവിടെയാണ് പോകേണ്ടത്. സ്ഥലം പറഞ്ഞപ്പോള്‍ അവരെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി. മകള്‍ ഉത്സാഹത്തോടെ സീറ്റ് ബെല്റ്റു ഒക്കെ വലിച്ചിട്ടിരുന്നു.

വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു ഈ വഴിയൊക്കെ വന്നിട്ട്. പണ്ട് പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു ഈ വഴി വന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് മകളുടെ കയ്യില്‍ ഞാന്‍ ഓരോ തട്ട് കൊടുക്കുണ്ടായിരുന്നു എന്നിട്ട് ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കും അവള്‍ അതെല്ലാം കണ്ടു എന്നാ രീതിയില്‍  തലയാട്ടും. പഴയകിയ സ്കൂള്‍ കെട്ടിടവും,വലിയ ഒരു ക്രിസ്ത്യന്‍ പള്ളിയും, ചെറിയ കുടിലുകളും, റോഡരുകിലെ പൈപ്പില്‍ നിന്നും പൊട്ടി ഒലിക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുറെ കുട്ടികളും.
പട്ടണത്തില്‍ നിന്നും കുറച്ചുള്ളിലെയ്ക്കുള്ള പ്രദേശത്തെ ശാന്തത വളരെ നല്ലത് തന്നെ. ഇടറോഡിലൂടെ കുറെ പോയപ്പോള്‍ ആണ്‍ കുട്ടികളുടെ സ്കൂളിനു പുറകു വശത്ത് എത്തി. സ്കൂളിനു തൊട്ടടുത്ത വീടാണ് അവരുടേത്.

അപ്പോഴാണ്‌ ഞാന്‍ വണ്ടിയിലെ ഗ്ലാസില്‍ കൂടി ആ അമ്മുമ്മയെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയത്.വളരെ അടുത്തറിയാവുന്ന ഒരു മുഖം പോലെ തോന്നി.
ആ വീട് കൂടെ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍  തികട്ടി വന്നത്. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കാലങ്ങള്‍ക്ക് ശേഷം ഇന്നാണ് രുചിയുള്ള ഒരു ഗ്ലാസ്‌ നാരങ്ങ്യാ വെള്ളം കുടിച്ചത്.പാത്രത്തില്‍ പൊട്ടിച്ചു നിരത്തിയ ബിസ്ക്കറ്റില്‍ നിന്നും രണ്ടെണ്ണം എടുത്തു മകള്‍ക്ക് കൊടുത്തു. എന്തോ ആ വീടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മുമ്മയോടു മനസ്സില്‍ ഒരായിരം നന്ദി പറയുകയായിരുന്നു.

നിന്നെ ഒരു സ്ഥലം കാണിക്കാം എന്ന് മകളോട് പറഞ്ഞു വണ്ടി നേരെ വേറെ ഒരു വഴിയില്‍ കൂടെ ഓടിച്ചു.കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഇരു വശങ്ങളിലും നിറയെ നെല്‍പ്പാടങ്ങള്‍ ഉള്ള ഒരു സ്ഥലം എത്തി. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടം. അതിന്‍റെ നടുക്ക് കൂടിയാണ് ഈ ചെറിയ  റോട്‌. റോടല്ല സത്യത്തില്‍ പാലമാണ്. അടിയിലൂടെ ഒരു തോടോഴുകുന്നുണ്ട് .ഇടതു വശത്ത് കുറെ ദൂരെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി ഒരു ചെറിയ കുടില് പോലത്തെ അമ്പലം.രണ്ടു ചെറിയ മരങ്ങള്‍ അമ്പലത്തിനു ഇരുവശവും നില്‍പ്പുണ്ട്.

വണ്ടി പാലത്തില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി അരികു ചേര്‍ത്ത് നിര്‍ത്തി മകളോട് ഇറങ്ങാന്‍ പറഞ്ഞു. ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ഗ്രാമത്തിന്‍റെ സുഗന്ധം പറത്തിക്കൊണ്ടു ഒരു കാറ്റ് ഇരു കവിളുകളിലും തലോടി കടന്നു പോയി. ചെവിയില്‍ കാറ്റ് വീഴുന്ന നല്ല ശബ്ദം. മകളുടെ കൈ പിടിച്ചു പാലത്തിലെയ്ക്ക് നടന്നു. അവളെ പൊക്കിയെടുത്തു പാലത്തിന്‍റെ കൈ വരിയില്‍ നിര്‍ത്തി. എന്‍റെ ദേഹത്ത് അള്ളിപ്പിടിച്ചു അവള്‍ അവിടെ നിന്നു. താഴെ തോട്ടില്‍ കൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം, കാറ്റിനു തോട്ട്‌വക്കത്തു നില്‍ക്കുന്ന തെരളി മരത്തിന്‍റെ നല്ല വാസന. ഹായ് എന്ത് നല്ല സ്ഥലം അവള്‍ക്കു അവിടം നന്നേ ഇഷ്ടമായിരിക്കുന്നു.
കുറെ നേരം കഴിഞ്ഞ്‌ ഒരു വിധത്തിലാണ് അവളെ തിരിച്ചു കാറില്‍ കയറ്റിയത്.

അടുക്കളപ്പണിയ്ക്കിടയിലാണ് ഭാര്യയോടു കാര്യങ്ങളൊക്കെ പറഞ്ഞത്. ആ അമ്മുമ്മയെ ആദ്യം എനിക്ക് മനസിലായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്, ഒരുദിവസം ഞാന്‍ സ്കൂളില്‍ പോകാനായി സമയം താമസിച്ചപ്പോള്‍ ഇടവഴി കയറി ആശാന്‍റെ പറമ്പില്‍ കൂടെ ഓടുകയായിരുന്നു.സ്കൂളില്‍ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓട്ടത്തിന് വേഗത കൂടി.പെട്ടെന്ന് കാലില്‍ എന്തോ തട്ടി ഞാന്‍ മൂക്കും കുത്തി നിലത്തു വീണത്.    പെട്ടെന്ന് എന്നെ ആരോ ഓടി വന്നു പൊക്കി എടുത്തു കുടഞ്ഞു.കാല്‍ മുട്ടില്‍ നിന്നും ചോര ഒലിക്കുണ്ടായിരുന്നു. കൈ മുട്ട് രണ്ടും ഉരഞ്ഞിരുന്നു. പുസ്തക്കെട്ട്  ചിതറിക്കിടക്കുന്നു, ചോറ്റു പാത്രം മണ്ണില്‍ വീണ് ചോറും തോരനുമെല്ലാം കറുത്ത നിറം പുരണ്ടിരിക്കുന്നു. അത് കണ്ടതും ഞാന്‍ നിന്ന് കരയാന്‍ തുടങ്ങി.

എന്നെ പൊക്കി എടുത്ത ആ ചേച്ചി പുസ്തകങ്ങള്‍ ഒക്കെ എടുത്തു അടുക്കിത്തന്നു എന്നിട്ട്  അകത്തു പോയി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. എന്നെ മാവിന്‍ ചുവട്ടില്‍ ഇരുത്തി കിണറ്റില്‍ നിനും വെള്ളം കോരി കയ്യും കാലുമൊക്കെ കഴുകിച്ചു. ചോറ്റു പാത്രത്തിലെ ബാക്കിയിരുന്ന ചോറും ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കു പുരട്ടിയും വാഴച്ചുവട്ടില്‍ തട്ടിക്കളഞ്ഞു പാത്രം കഴുകി അകത്തു പോയി അത് നിറയെ ചോറും ചമ്മന്തിയും തോരനുമൊക്കെ നിറച്ചു കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു മോന്‍ ടീച്ചറോട് പറഞ്ഞാല്‍ മതി വരുന്ന വഴിക്ക് മറിഞ്ഞു വീണത്‌ കൊണ്ടാണ് താമസിച്ചതെന്ന്. കാല്‍ മുട്ടില്‍ ഒരു വെളുത്ത പൊടിയിട്ട്  തന്നു എന്നിട്ട്  ഒരു തുണിയും ചുറ്റി. അപ്പൊ ഇന്ന് നമ്മള്‍ ആശുപത്രിയില്‍ ആക്കിയ ആ അമ്മുമ്മയാണോ അച്ഛാ ആ ചേച്ചി ? മകളുടെ വക ചോദ്യത്തിന് ഞാന്‍ അതെയെന്നു തലയാട്ടി.

ഒടുവില്‍ ഭാര്യയോടു ഒരു ചോദ്യം...
അതേയ്  നിനക്ക്  തെരളിയപ്പം ഉണ്ടാക്കാന്‍  അറിയാമോ ? അവള്‍ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ട് .
എനിയ്ക്കറിയില്ല, ചേച്ചിക്ക്  അറിയായിരിക്കും അവള്‍ പറഞ്ഞു.ഞാന്‍ വിളിച്ചു ചോദിയ്ക്കാം, അതിനിപ്പോള്‍ തിരളി ഇല എവിടെ കിട്ടും?

ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു. അതൊക്കെ ഒപ്പിച്ചു. കാറിന്‍റെ ഡിക്കിയില്‍ നിന്നും രണ്ടു കൊപ്പ് തിരളി ഇല കൊണ്ട് വന്നു കൊടുത്തു. ആ തോടിന്‍റെ കരയില്‍ നിന്ന തെരളി മരത്തില്‍ നിന്നും പറിച്ചതാണ് . അപ്പോഴേയ്ക്കും അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു,

അടുക്കള മുഴുവന്‍ ഓര്‍മകളുടെ തെരളിമണം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ വേഗം മൂന്ന് പ്ലേറ്റുകള്‍ എടുത്തു കഴുകി വൃത്തിയാക്കി മേശപ്പുറത്ത് വെച്ചു.

Wednesday, February 8, 2012

നെയ്ത്തുകാരന്‍


സ്വപ്നമെല്ലാം നെയ്തു
തീര്‍ക്കാന്‍ ഞാനിന്ന്
വിശ്വാസം കയ്യിലേന്തി
ഇറങ്ങിത്തിരിച്ചു.

ഇഴകുരുങ്ങിയ ചിന്തകള്‍
അടര്‍ത്തിയെടുക്കാന്‍
ദൈവ സന്നിധിയില്‍
മുട്ട് കുത്തി.

നിറം മങ്ങിയ നൂലിനും,
മുന കുറഞ്ഞ സൂചിയ്ക്കും
ചെകുത്താന്‍റെ പിടലിയിയ്ക്ക്
ഒരു ചവിട്ട്.

വിറയാര്‍ന്ന കയ്യിലെ
കോപം കഴുകി,
കാമം വെടിഞപ്പോള്‍
ഉടലെടുക്കുന്നു സ്വപ്നത്തിലെ
ശുഭ്ര വസ്തം.

Monday, February 6, 2012

വീണ്ടുമൊരു മരണം

കാക്കി നിറത്തില്‍
മുഷിഞ്ഞ വസ്ത്രങ്ങള്‍.

കാലിലെ ചുണങ്ങില്‍
വയറു വീര്‍ത്ത ഈച്ച.

ജഡ പിടിച്ച മുടിക്കെട്ടില്‍
കുരുങ്ങിയ റിബ്ബണ്‍.

കണ്ണുകള്‍ പകുതി
തുറന്നു തന്നെ.

വെള്ളരിച്ചിറകുകള്‍
പൊട്ടി മുളച്ചപ്പോള്‍
അവള്‍ക്ക് വിശപ്പിലായ്മ.


ഗംഗയില്‍ മുങ്ങി
കുരിശു വരച്ചവള്‍
ദിക്ക് റുകള്‍ ചൊല്ലി
പറന്നുയര്‍ന്നു.

മേഖങ്ങള്‍ക്കിടയില്‍
പതിയിരുന്ന ചിലര്‍
അവള്‍ക്കു മീതെ ചാടിവീണു
വീണ്ടുമൊരു മരണം
ഏറ്റുവാങ്ങാന്‍ അവള്‍
കണ്ണുകള്‍ വീണ്ടും
ഇറുക്കിയടച്ചു.

Saturday, February 4, 2012

ഓര്‍മ്മകള്‍ (എന്‍റെ ഉമ്മുമ്മ )

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.

എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .

പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല്‌ കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.

കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .

കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .


കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.

സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.

Sunday, February 12, 2012

കടലമ്മ.


കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന് 
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.

കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.    




Friday, February 10, 2012

സുഗന്ധം പരത്തും ഓര്‍മ്മകള്‍.


ധ്രിതി പിടിച്ചുള്ള ഭാര്യയുടെ നടത്തത്തെ തടയിട്ടു കൊണ്ട് ഞാന്‍ വണ്ടിയിലിരുന്നു ആണ്ഗ്യം കാണിച്ചു,
കാര്യം മനസിലായ അവള്‍ തിരിച്ചു നടന്നു ഗെയ്റ്റ് പൂട്ടി മുന്‍ സീറ്റില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
ഈയിടെയായി നിനക്ക് ഓര്‍മ്മക്കുറവു കൂടുന്നുണ്ട്. ഓഹോ...കൂടുകയല്ലേ സാരമില്ല,നിങ്ങളെപ്പോലെ ഓര്‍മ്മ കുറയുകയൊന്നും അല്ലല്ലോ.!!!

അവളുടെ കമെന്റിനു മകളുടെ വക ഒരു നൂറു "ലൈക്കും" നിര്‍ത്താതെയുള്ള ചിരിയും. എന്‍റെ മുഖം ചളുക്കോ പുളുക്കൊന്നു ചമ്മി നാറി.ചമ്മി നശിച്ച എന്നെ ഒന്ന് കൂടെ ചമ്മിച്ചു കൊല്ലാന്‍ വേണ്ടി അവള്‍ കയ്യിലിരുന്ന പേഴ്സ് എടുത്തു എന്‍റെ നേരെ നീട്ടി.ദൈവമേ രാവിലെ ഇത് ഞാന്‍ മറക്കാതെയെടുത്ത് പോക്കറ്റില്‍ വെച്ചതാണല്ലോ പിന്നെ എങ്ങനെ നിന്‍റെ കയ്യില്‍ വന്നുവെന്ന് തലപുകയ്ക്കുകയും അവളുടെ അടുത്ത കമന്ടിനു  കാതോര്‍ത്തിരിക്കുകയും ചെയ്തെങ്കിലും എന്നെ നിരാശനാക്കി കൊണ്ട് അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പേഴ്സ് വാങ്ങി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ "ഇതിനോക്കെ കൂടിയല്ലേ പെണ്ണേ നിന്നെ കെട്ടിയത് " എന്ന എന്‍റെ മറുപടി മൌനത്തിലൊളിപ്പിച്ച് ഞാന്‍ അവള്‍ക്കൊരു ചിരി സമാനിച്ചു,അതിനു മറുപടിയായി അവളുടെ വക തലയാട്ടലും കഴിഞ്ഞപ്പോള്‍ സന്തുഷട്ട കുടുംബത്തിലെ ഒരു രംഗം കഴിഞ്ഞു വണ്ടി മെല്ലെ മെല്ലെ റോഡിലൂടെ ഓഫീസ് ലക്ഷ്യമായി നീങ്ങിത്തുടങ്ങി.

ഭാര്യയെ ഓഫീസില്‍ യാത്രയാക്കിയതിനു ശേഷം മകള്‍ വന്നു മുന്‍ സീറ്റില്‍ ഇരുന്നു,
മോളെ സീറ്റ് ബെല്‍റ്റ്‌ ഇടൂ. എന്തിനാ  അച്ഛന്‍ എന്നത്തേയും പോലെ പതുക്കെയല്ലേ പോകൂ, കുറച്ചു സ്പീഡില്‍ പോയാല്‍ ബെല്‍റ്റിടാം.അവള്‍ക്കു മറുപടി കൊടുക്കാതെ അത് പിടിച്ചു ഇടീപ്പിച്ചു. പിന്നെ സ്ഥിരം പറയാറുള്ള ഉപദേശവും.നമ്മള്‍ എത്ര തന്നെ പതുക്കെ പോയാലും ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കും. അത് കൊണ്ടല്ലേ അച്ഛന്‍ സീറ്റ് ബെല്‍റ്റിടാന്‍ പറയുന്നത്.എനിയ്ക്ക് നീ ഒന്നല്ലേ ഉള്ളൂ.

കുറച്ചു കൂടെ സ്പീഡില്‍ പോ അച്ഛാ...സമയം വൈകി...അതും പറഞവള്‍  എന്‍റെ കയ്യിലൊരു നുള്ളു തന്നു. നീളമുള്ള ഒരു കത്തി  നെഞ്ജില്‍  കുത്തിക്കയറിയ പോലെ ഞാന്‍ വാ തുറന്നു അവളെ നോക്കി ഒരു അലറല്‍ പാസാക്കി. മുല്ലപ്പൂ പല്ലുകള്‍ കാട്ടിയവള്‍ അപ്പോഴും ചിരിയോട് ചിരി, കറുത്ത നിറമുള്ള റോഡിലൂടെ വണ്ടി പതുക്കെ തന്നെ പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്ന് കുറച്ചുപേര്‍ റോഡിലെയ്ക്കിറങ്ങി നിന്ന് കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു. അപ്പോഴേയ്ക്കു നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്ന ഒരു അമ്മുമ്മയെ രണ്ടു മൂന്നു പേര് ചേര്‍ന്ന്  പിന്‍ സീറ്റിലേയ്ക്ക് കിടത്തിക്കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഒരാള്‍ കൂടെ പുറകില്‍ കയറി. വേഗം ആശുപത്രിയിലേയ്ക്ക് പോകൂ. അയാള്‍ പറഞ്ഞപ്പോഴേയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി നെറ്റിചുളിച്ചിരുന്ന  മകളുടെ മുഖം ഞാന്‍ പിടിച്ചു മുന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞു. ഇന്ന് വരെ അവള്‍ കണ്ടിട്ടില്ലാതിരുന്ന സ്പീഡില്‍ വണ്ടി ആശുപത്രിയില്‍ എത്തിച്ചു.


വേഗം സ്ട്രെച്ചറില്‍ അവരെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. കുറെ നേരത്തിനു ശേഷം അവരുടെ മകനും ഭാര്യയും എത്തി. കുറച്ചു രക്തം പോയി.നെറ്റിയില്‍ മൂന്നു തയ്യല്‍ ഉണ്ട്.ആ അമ്മുമ്മ മൂത്ത മകന്‍റെ വീട്ടില്‍ പോകുന്ന വഴിയായിരുന്നു ഏതോ ഒരു പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ തട്ടിയതാണ്. അവള്‍ പേടിച്ചു നിര്‍ത്താതെ ഓടിച്ചു പോയി.

അമ്മുമ്മയുടെ മകന്‍ വന്നു കുറെ നന്ദി പറഞ്ഞു ആശുപതിയില്‍ എത്തിച്ചതിനു.
നേരത്തെ തന്നെ ഓഫീസില്‍  വിളിച്ചു  ഹാഫ് ഡേ ലീവിന് സമ്മതം വാങ്ങി.അടുത്ത് നിന്ന മകള്‍ക്ക് സന്തോഷം ഇന്നിനി പഠിക്കാന്‍ പോകണ്ടല്ലോ. ട്രിപ്പ് കൊടുത്തു കഴിഞ്ഞു അവര്‍ക്ക് വീട്ടില്‍ പോകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. തലയില്‍ വെളുത്ത കെട്ടുമായി ക്ഷീണിച്ചു കിടക്കുന്ന അവരെ കണ്ടപ്പോള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ തോന്നി. ആ മകനുമായി കുറച്ചു നേരം സംസാരിച്ചു നിന്നു. നല്ല മനുഷ്യന്‍.

പണമൊക്കെ അടച്ച് ആശുപത്രി ഗെയ്റ്റിലേയ്ക്ക് വന്നപ്പോള്‍ ആണ് ഞാന്‍ ചോദിച്ചത് എവിടെയാണ് പോകേണ്ടത് അടുത്താണെങ്കില്‍ വണ്ടിയുണ്ട് ഞാന്‍ കൊണ്ടാക്കാം.
അയ്യോ വേണ്ട ഞങ്ങള്‍ ഒരു ഓട്ടോയില്‍ പൊയ്ക്കൊള്ളാം. പറയൂ എവിടെയാണ് പോകേണ്ടത്. സ്ഥലം പറഞ്ഞപ്പോള്‍ അവരെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി. മകള്‍ ഉത്സാഹത്തോടെ സീറ്റ് ബെല്റ്റു ഒക്കെ വലിച്ചിട്ടിരുന്നു.

വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു ഈ വഴിയൊക്കെ വന്നിട്ട്. പണ്ട് പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു ഈ വഴി വന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് മകളുടെ കയ്യില്‍ ഞാന്‍ ഓരോ തട്ട് കൊടുക്കുണ്ടായിരുന്നു എന്നിട്ട് ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കും അവള്‍ അതെല്ലാം കണ്ടു എന്നാ രീതിയില്‍  തലയാട്ടും. പഴയകിയ സ്കൂള്‍ കെട്ടിടവും,വലിയ ഒരു ക്രിസ്ത്യന്‍ പള്ളിയും, ചെറിയ കുടിലുകളും, റോഡരുകിലെ പൈപ്പില്‍ നിന്നും പൊട്ടി ഒലിക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുറെ കുട്ടികളും.
പട്ടണത്തില്‍ നിന്നും കുറച്ചുള്ളിലെയ്ക്കുള്ള പ്രദേശത്തെ ശാന്തത വളരെ നല്ലത് തന്നെ. ഇടറോഡിലൂടെ കുറെ പോയപ്പോള്‍ ആണ്‍ കുട്ടികളുടെ സ്കൂളിനു പുറകു വശത്ത് എത്തി. സ്കൂളിനു തൊട്ടടുത്ത വീടാണ് അവരുടേത്.

അപ്പോഴാണ്‌ ഞാന്‍ വണ്ടിയിലെ ഗ്ലാസില്‍ കൂടി ആ അമ്മുമ്മയെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയത്.വളരെ അടുത്തറിയാവുന്ന ഒരു മുഖം പോലെ തോന്നി.
ആ വീട് കൂടെ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍  തികട്ടി വന്നത്. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കാലങ്ങള്‍ക്ക് ശേഷം ഇന്നാണ് രുചിയുള്ള ഒരു ഗ്ലാസ്‌ നാരങ്ങ്യാ വെള്ളം കുടിച്ചത്.പാത്രത്തില്‍ പൊട്ടിച്ചു നിരത്തിയ ബിസ്ക്കറ്റില്‍ നിന്നും രണ്ടെണ്ണം എടുത്തു മകള്‍ക്ക് കൊടുത്തു. എന്തോ ആ വീടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മുമ്മയോടു മനസ്സില്‍ ഒരായിരം നന്ദി പറയുകയായിരുന്നു.

നിന്നെ ഒരു സ്ഥലം കാണിക്കാം എന്ന് മകളോട് പറഞ്ഞു വണ്ടി നേരെ വേറെ ഒരു വഴിയില്‍ കൂടെ ഓടിച്ചു.കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഇരു വശങ്ങളിലും നിറയെ നെല്‍പ്പാടങ്ങള്‍ ഉള്ള ഒരു സ്ഥലം എത്തി. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടം. അതിന്‍റെ നടുക്ക് കൂടിയാണ് ഈ ചെറിയ  റോട്‌. റോടല്ല സത്യത്തില്‍ പാലമാണ്. അടിയിലൂടെ ഒരു തോടോഴുകുന്നുണ്ട് .ഇടതു വശത്ത് കുറെ ദൂരെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി ഒരു ചെറിയ കുടില് പോലത്തെ അമ്പലം.രണ്ടു ചെറിയ മരങ്ങള്‍ അമ്പലത്തിനു ഇരുവശവും നില്‍പ്പുണ്ട്.

വണ്ടി പാലത്തില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി അരികു ചേര്‍ത്ത് നിര്‍ത്തി മകളോട് ഇറങ്ങാന്‍ പറഞ്ഞു. ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ഗ്രാമത്തിന്‍റെ സുഗന്ധം പറത്തിക്കൊണ്ടു ഒരു കാറ്റ് ഇരു കവിളുകളിലും തലോടി കടന്നു പോയി. ചെവിയില്‍ കാറ്റ് വീഴുന്ന നല്ല ശബ്ദം. മകളുടെ കൈ പിടിച്ചു പാലത്തിലെയ്ക്ക് നടന്നു. അവളെ പൊക്കിയെടുത്തു പാലത്തിന്‍റെ കൈ വരിയില്‍ നിര്‍ത്തി. എന്‍റെ ദേഹത്ത് അള്ളിപ്പിടിച്ചു അവള്‍ അവിടെ നിന്നു. താഴെ തോട്ടില്‍ കൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം, കാറ്റിനു തോട്ട്‌വക്കത്തു നില്‍ക്കുന്ന തെരളി മരത്തിന്‍റെ നല്ല വാസന. ഹായ് എന്ത് നല്ല സ്ഥലം അവള്‍ക്കു അവിടം നന്നേ ഇഷ്ടമായിരിക്കുന്നു.
കുറെ നേരം കഴിഞ്ഞ്‌ ഒരു വിധത്തിലാണ് അവളെ തിരിച്ചു കാറില്‍ കയറ്റിയത്.

അടുക്കളപ്പണിയ്ക്കിടയിലാണ് ഭാര്യയോടു കാര്യങ്ങളൊക്കെ പറഞ്ഞത്. ആ അമ്മുമ്മയെ ആദ്യം എനിക്ക് മനസിലായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്, ഒരുദിവസം ഞാന്‍ സ്കൂളില്‍ പോകാനായി സമയം താമസിച്ചപ്പോള്‍ ഇടവഴി കയറി ആശാന്‍റെ പറമ്പില്‍ കൂടെ ഓടുകയായിരുന്നു.സ്കൂളില്‍ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓട്ടത്തിന് വേഗത കൂടി.പെട്ടെന്ന് കാലില്‍ എന്തോ തട്ടി ഞാന്‍ മൂക്കും കുത്തി നിലത്തു വീണത്.    പെട്ടെന്ന് എന്നെ ആരോ ഓടി വന്നു പൊക്കി എടുത്തു കുടഞ്ഞു.കാല്‍ മുട്ടില്‍ നിന്നും ചോര ഒലിക്കുണ്ടായിരുന്നു. കൈ മുട്ട് രണ്ടും ഉരഞ്ഞിരുന്നു. പുസ്തക്കെട്ട്  ചിതറിക്കിടക്കുന്നു, ചോറ്റു പാത്രം മണ്ണില്‍ വീണ് ചോറും തോരനുമെല്ലാം കറുത്ത നിറം പുരണ്ടിരിക്കുന്നു. അത് കണ്ടതും ഞാന്‍ നിന്ന് കരയാന്‍ തുടങ്ങി.

എന്നെ പൊക്കി എടുത്ത ആ ചേച്ചി പുസ്തകങ്ങള്‍ ഒക്കെ എടുത്തു അടുക്കിത്തന്നു എന്നിട്ട്  അകത്തു പോയി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. എന്നെ മാവിന്‍ ചുവട്ടില്‍ ഇരുത്തി കിണറ്റില്‍ നിനും വെള്ളം കോരി കയ്യും കാലുമൊക്കെ കഴുകിച്ചു. ചോറ്റു പാത്രത്തിലെ ബാക്കിയിരുന്ന ചോറും ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കു പുരട്ടിയും വാഴച്ചുവട്ടില്‍ തട്ടിക്കളഞ്ഞു പാത്രം കഴുകി അകത്തു പോയി അത് നിറയെ ചോറും ചമ്മന്തിയും തോരനുമൊക്കെ നിറച്ചു കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു മോന്‍ ടീച്ചറോട് പറഞ്ഞാല്‍ മതി വരുന്ന വഴിക്ക് മറിഞ്ഞു വീണത്‌ കൊണ്ടാണ് താമസിച്ചതെന്ന്. കാല്‍ മുട്ടില്‍ ഒരു വെളുത്ത പൊടിയിട്ട്  തന്നു എന്നിട്ട്  ഒരു തുണിയും ചുറ്റി. അപ്പൊ ഇന്ന് നമ്മള്‍ ആശുപത്രിയില്‍ ആക്കിയ ആ അമ്മുമ്മയാണോ അച്ഛാ ആ ചേച്ചി ? മകളുടെ വക ചോദ്യത്തിന് ഞാന്‍ അതെയെന്നു തലയാട്ടി.

ഒടുവില്‍ ഭാര്യയോടു ഒരു ചോദ്യം...
അതേയ്  നിനക്ക്  തെരളിയപ്പം ഉണ്ടാക്കാന്‍  അറിയാമോ ? അവള്‍ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ട് .
എനിയ്ക്കറിയില്ല, ചേച്ചിക്ക്  അറിയായിരിക്കും അവള്‍ പറഞ്ഞു.ഞാന്‍ വിളിച്ചു ചോദിയ്ക്കാം, അതിനിപ്പോള്‍ തിരളി ഇല എവിടെ കിട്ടും?

ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു. അതൊക്കെ ഒപ്പിച്ചു. കാറിന്‍റെ ഡിക്കിയില്‍ നിന്നും രണ്ടു കൊപ്പ് തിരളി ഇല കൊണ്ട് വന്നു കൊടുത്തു. ആ തോടിന്‍റെ കരയില്‍ നിന്ന തെരളി മരത്തില്‍ നിന്നും പറിച്ചതാണ് . അപ്പോഴേയ്ക്കും അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു,

അടുക്കള മുഴുവന്‍ ഓര്‍മകളുടെ തെരളിമണം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ വേഗം മൂന്ന് പ്ലേറ്റുകള്‍ എടുത്തു കഴുകി വൃത്തിയാക്കി മേശപ്പുറത്ത് വെച്ചു.

Wednesday, February 8, 2012

നെയ്ത്തുകാരന്‍


സ്വപ്നമെല്ലാം നെയ്തു
തീര്‍ക്കാന്‍ ഞാനിന്ന്
വിശ്വാസം കയ്യിലേന്തി
ഇറങ്ങിത്തിരിച്ചു.

ഇഴകുരുങ്ങിയ ചിന്തകള്‍
അടര്‍ത്തിയെടുക്കാന്‍
ദൈവ സന്നിധിയില്‍
മുട്ട് കുത്തി.

നിറം മങ്ങിയ നൂലിനും,
മുന കുറഞ്ഞ സൂചിയ്ക്കും
ചെകുത്താന്‍റെ പിടലിയിയ്ക്ക്
ഒരു ചവിട്ട്.

വിറയാര്‍ന്ന കയ്യിലെ
കോപം കഴുകി,
കാമം വെടിഞപ്പോള്‍
ഉടലെടുക്കുന്നു സ്വപ്നത്തിലെ
ശുഭ്ര വസ്തം.

Monday, February 6, 2012

വീണ്ടുമൊരു മരണം

കാക്കി നിറത്തില്‍
മുഷിഞ്ഞ വസ്ത്രങ്ങള്‍.

കാലിലെ ചുണങ്ങില്‍
വയറു വീര്‍ത്ത ഈച്ച.

ജഡ പിടിച്ച മുടിക്കെട്ടില്‍
കുരുങ്ങിയ റിബ്ബണ്‍.

കണ്ണുകള്‍ പകുതി
തുറന്നു തന്നെ.

വെള്ളരിച്ചിറകുകള്‍
പൊട്ടി മുളച്ചപ്പോള്‍
അവള്‍ക്ക് വിശപ്പിലായ്മ.


ഗംഗയില്‍ മുങ്ങി
കുരിശു വരച്ചവള്‍
ദിക്ക് റുകള്‍ ചൊല്ലി
പറന്നുയര്‍ന്നു.

മേഖങ്ങള്‍ക്കിടയില്‍
പതിയിരുന്ന ചിലര്‍
അവള്‍ക്കു മീതെ ചാടിവീണു
വീണ്ടുമൊരു മരണം
ഏറ്റുവാങ്ങാന്‍ അവള്‍
കണ്ണുകള്‍ വീണ്ടും
ഇറുക്കിയടച്ചു.

Saturday, February 4, 2012

ഓര്‍മ്മകള്‍ (എന്‍റെ ഉമ്മുമ്മ )

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.

എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .

പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല്‌ കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.

കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .

കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .


കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.

സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.