ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.
എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .
പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല് കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.
കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .
കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .
കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.
സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.
എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .
പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല് കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.
കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .
കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .
കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.
സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.
No comments:
Post a Comment