Tuesday, July 31, 2012

വീട്ടുപേര്

ആളൊഴിഞ്ഞ ഊഞ്ഞാലില്‍
നാല് മണിക്കാറ്റ്,
വെയിലുണ്ണാന്‍ കാത്തിരിക്കുന്നു
നാല് മണിപ്പൂവുകള്‍.
ഓര്‍മ്മകളുടെ നിറഭേധങ്ങളും പേറി
മണ്ണിന്‍ മാറില്‍ തല ചായ്ച്ചുറങ്ങുന്നു
കരിയിലക്കൂട്ടങ്ങള്‍.
പറമ്പിലെ അഴുകിത്തുടങ്ങിയ
"കൊക്കോ" മരത്തില്‍
ചാടിക്കളിക്കുന്നു ഉപ്പന്‍.
ഉമ്മറക്കോലായില്‍
നിറം മങ്ങിയ, ആണിയിളകിയ
ഒര് വീട്ടുപേര്,
പുത്തന്‍ വീട് !!!

Monday, July 2, 2012

പുഴ

വിശന്നു വലഞ്ഞ്
ഒരു പുഴയൊഴുകുന്നുണ്ട്.
ഞെങ്ങി ഞെരുങ്ങി,
ഉരുളന്‍ കല്ലുകള്‍ക്ക് മീതെ...

കടന്നു കയറുന്നുണ്ട് പണ്ട്,
പുഴ വിഴുങ്ങിയ തീരം മെല്ലെ.
ചോര്‍ന്നു പോകുന്നുണ്ട്
ഉള്ളില്‍ ഒതുക്കി വെച്ച പലതും.

ജീവന്‍ ഒതുക്കിപ്പിടിച്ച്
ഒരു മഴക്കാലം മോഹിച്ച്
ചെറു വള്ളം നെഞ്ചോടു ചേര്‍ത്ത്
സ്വപ്നം കണ്ട് വിശന്ന് വലഞ്ഞ്,
പുഴ ഇന്നും ഒഴുകുന്നുണ്ട്
നാളെ എന്തെന്നറിയാതെ
ചവിട്ടുകള്‍ ഏറ്റു വാങ്ങി
വളഞ്ഞ്, വളഞ്ഞ്....




Wednesday, June 27, 2012


പഞ്ചസാര ഒരു കിലോ. 
പിരിയന്‍ മുളക് അരക്കിലോ. 
ലിസ്റ്റില്‍ പിന്നെയുമുണ്ട് കുറെ സാധനങ്ങള്‍,
പൈസയും ലിസ്റ്റും പോക്കറ്റില്‍ തന്നെ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പു വരുത്തി. 
കൂലിയായി കടയില്‍ നിന്നും വാങ്ങാന്‍ അനുവദിച്ചിട്ടുള്ള  കപ്പലണ്ടി മിട്ടായിയുടെ മണം മനസില്‍ എവിടെ നിന്നോ മൂത്ത് പൊങ്ങുന്നുണ്ട്.

നേരം കുറച്ചായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു സൈക്കള് കാരനേയും കാണുന്നില്ലല്ലോ ദൈവമേ. 
നോക്കി നോക്കി കണ്ണ് കഴച്ചപ്പോള്‍ അതാ എവിടെയോ ഒരു സൈക്കിള്‍ മണി നാദം, 
കാളവണ്ടിയുടെ മണി കിലുക്കമല്ലെന്നു ചെവി  വട്ടം പിടിച്ച് ഉറപ്പു വരുത്തി, അല്ല ഇത് സൈക്കിള്‍ തന്നാ...

കാലുകള്‍ക്ക് ഒരു പുതു ജീവന്‍ വെച്ചത് പോലെ ഒരു ബലം.പതുക്കെ മുന്നോട്ടു നടന്നു തുടങ്ങി. കുറച്ചു കൂടെ നന്നാല്‍ മാത്രമേ ആ പുളി മരത്തിന്‍റെ അടുത്ത് എത്തുകയുള്ളൂ, അപ്പോഴേയ്ക്കും സൈക്കിളുകാരന്‍ അവിടെ എത്തും, പിന്നെ ഒന്നും നോക്കണ്ട സൈക്കളിന്‍റെ   കൂടെ മത്സരിക്കുന്നത് പോലെ ഒരു ഒറ്റ ഓട്ടം വെച്ച് കൊടുക്കണം,പുളി മരം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയാല്‍ സൈക്കിളുകാരനെ മത്സരത്തില്‍ ജയിക്കാന്‍ വിടണം. 

എന്നാലും എന്തിനാവും യക്ഷികള്‍ ഇങ്ങനെ പുളിമരത്തില്‍ താമസിയ്ക്കുന്നത് ?
യക്ഷികള്‍ പുളിയിറുത്ത് തിന്നാറുണ്ടാവുമോ??? അറിയില്ല, പക്ഷെ പിള്ളേരുടെ രക്തമാണത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. കടയില്‍ നിന്നും സാധനങ്ങള്‍ വാണി സഞ്ചിയിലാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചു, സഞ്ചിയുടെ കാത് കയ്യില്‍ മുറുക്കി ഒരു കുരുക്ക് പോലെ ഇട്ടു.

ഓട്ടത്തിനിടയില്‍ അതെന്തെങ്ങാനും താഴെ വീണാല്‍ തീര്‍ന്നു കഥ. തിരിച്ചു വരാന്‍ നേരം വന്നപ്പോള്‍ വേഗം സൈക്കിള്‍ കിട്ടി. എന്നാലും ഓട്ടത്തിന് അല്പം സ്പീഡ് കൂട്ടി കാരണം ഇരുട്ടിനു ഇപ്പോള്‍ വല്ലാത്ത ഒരു നിറമായിരിക്കുന്നു.

എന്ന് മുതല്‍ക്കാണോ ആ ഓട്ടം നിര്‍ത്തിയത് എന്നറിയില്ല. 
ഇന്നും ആ പുളിമരം തല ഉയര്‍ത്തി ആ റോഡരുകില്‍ നില്‍പ്പുണ്ട്. 
ചെങ്കല്ല്  റോഡ്‌  മാറി  താറിട്ട റോഡായി...ഓടു  മേഞ്ഞ  വീടുകള്‍  എല്ലാം എങ്ങോ  പോയി മറഞ്ഞിരിക്കുന്നു .
ഇന്നും യെക്ഷികള്‍ അവിടെ തന്നെ ആവുമോ  താമസം  അതോ  കാലം മാറിയപ്പോള്‍ അവരും  താമസം  മാറ്റിക്കാണുമോ  ?അറിയില്ല. 

പക്ഷേ ഇന്നും... ആ കപ്പലണ്ടി മിട്ടായിയുടെ മണം മനസ്സില്‍ എവിടെയോ മൂത്ത് പൊന്തി  വരുന്നുണ്ട് .  





Friday, June 22, 2012

മഞ്ഞു വീണ പാതയില്‍
അവശേഷിച്ച കാല്പാടുകളും
മാഞ്ഞു തുടങ്ങുന്നു.

ഓര്‍മ്മകള്‍ക്ക് മീതെ
കാലം കുത്തഴിഞ്ഞു വീഴുന്നു.

ക്ലാവ് പിടിയ്ക്കുകയും
വക്കുടയുകയും ചെയ്യുന്നു
ജ്വലിച്ചു നിന്നിരുന്ന ഓര്‍മ്മകള്‍.
നാളെയുടെ ഗോപുരങ്ങള്‍ കീഴടക്കാന്‍
ഇന്ന്, ഇന്നലയെ മറക്കുന്നു.

അഴിഞ്ഞു വീഴുന്ന കണ്ണികള്‍,
അവ മുറിച്ചു മാറ്റുന്നത്
രക്ത ബന്ധങ്ങള്‍.
എല്ലാം നാളേയ്ക്കു വേണ്ടി മാത്രം.

ഇന്നലയുടെ ഓര്‍മ്മകള്‍,
അവയ്ക്ക് മീതെ മഞ്ഞ്
പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു...



Sunday, June 3, 2012

വേട്ടപ്പട്ടികള്‍

അവയ്ക്ക് നാറുന്ന
നീണ്ട നാവുണ്ട്,
കൂര്‍ത്ത് നീണ്ട പല്ലുണ്ട്
വിറളി പിടിച്ച തലച്ചോറില്‍ 
ഭ്രാന്തിന്‍റെ കൊടും കാടുണ്ട്‌.
വേട്ടയാടുക, ഇണചേരുക എന്നതിനപ്പുറം
എന്താണാവയ്ക്ക് ചിന്തിക്കാനുള്ളത്?

എന്നാല്‍...

മനുഷ്യാ നിന്‍റെ കാമം നിറഞ്ഞ 
കണ്ണുകളില്‍ ചായം പൂശി,
പുഞ്ചിരിയില്‍ വഞ്ചനകള്‍ 
ഒളിപ്പിച്ച്,
ചോര കുടിയ്ക്കാന്‍ വെമ്പുന്ന
നാവില്‍ കുശലം തിരുകി,
ഇരുട്ടിന്‍റെ മറവില്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍
നാണിച്ചു തല താഴ്ത്തിപ്പോകുന്നു
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് പോലും.











Wednesday, March 28, 2012

അറബിയും "ബബിള്‍സ് ടീ " -യും.


ദിവസവും രാവിലെ പതിവുള്ളതാണ് കടുപ്പത്തില്‍ ഒരു ചായ.  
പുകവലി നിര്‍ത്തിയത് മുതല്‍ക്കു ചായ കുടി അല്പം കൂടുതലാണ്. പതിവ് പോലെ ഇന്നും രാവിലെ ഓഫീസിലെ  കിച്ചണില്‍ ചായ ഉണ്ടാക്കിക്കൊണ്ട്  നില്‍ക്കുമ്പോള്‍, മധുരമോ പാലോ ഇല്ലാതെ വെറും കോഫി മാത്രം ചൂടോടു കൂടെ കുടിയ്ക്കുന്ന സൗദി പയ്യന്‍ എന്‍റെ ചായ ഉണ്ടാക്കല്‍ കാണാന്‍ ഇടയായി. 

ഹമ്പട സൌദീ... നീ ഇന്ത്യക്കാരുടെ ചായക്കൂട്ട്  നോക്കി പഠിക്കുകയാണ് അല്ലേ? 

ഞാന്‍ ഗമയില്‍ ചായക്കടയിലെ ആളിനെ പോലെ ഒരു കപ്പില്‍ നിന്നും മറു കപ്പിലേയ്ക്ക് ചായ നീളത്തില്‍ ഒഴിച്ച് ആറ്റാന്‍ തുടങ്ങി.
ലവന്‍ ഒരടി പുറകോട്ടു മാറി നിന്നു. ചൂട് ചായ ദേഹത്ത് വീണാല്‍ ഏതു സൌദിയ്ക്കും  പൊള്ളൂമെന്നു അവനറിയാം.
അങ്ങനെ ചായ പതിപ്പിച്ചു കപ്പിന് മുകളില്‍ അടിഞ്ഞു കൂടിയ പത നോക്കിയിട്ട് സൗദി ചോദിച്ചു. " അല്ല ഹബീബി... എന്തിനാണ് നീ ഇതിങ്ങനെ പതപ്പിക്കുന്നത് ? "

എടാ കാശുകാരന്‍ മണ്ടന്‍ കൊണാപ്പി സൌദീ.... എന്നില്‍ നിനക്കുണ്ടായിരുന്ന സകലമാന വിലയും നിന്‍റെ ഈ ചോദ്യം കാരണം തവിട് പൊടിയായിരിക്കുന്നു എന്ന രീതിയില്‍  അവനെ   ഒന്ന് തറപ്പിച്ച് നോക്കി, എന്നിട്ട്  നല്ല പോലെ ശ്വാസം ഒന്ന് അകത്തേയ്ക്ക്  വലിച്ചു  കേറ്റി, 
ഞാന്‍ പതുക്കെ പറഞ്ഞു " യാ ഹബീബി ഇത് വെറും ചായ അല്ല. കണ്ടില്ലേ ഇതിന്‍റെ മുകളില്‍ പൊങ്ങി നില്‍ക്കുന്ന കുമികള്‍  ഇതിന്‍റെ പേരാണ് " ബബിള്‍സ് ടീ ".

ഇത് കുടിച്ചാലുള്ള  ഗുണം എന്തെന്ന് അറിയാത്ത നിന്നോട് എനിയ്ക്ക് സഹതാപം തോനുന്നു കൂട്ടുകാരാ.  
പെന്‍ഷ പറ്റാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൈക്കൂലിക്കേസില്‍ പിടിയ്ക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പോലെ അവന്‍ അന്തം  വിട്ടു  ചായയില്‍ തന്നെ  നോക്കി അങ്ങനെ നില്‍ക്കുകയാണ്. 

ഇതാ ഇങ്ങോട്ട്  നോക്ക്. എന്ന് ചായയിലെയ്ക്ക്  കൈ ചൂണ്ടി  കാണിച്ചിട്ട് ചായക്കപ്പില്‍ പൊങ്ങി നിന്ന  പത ഞാന്‍ അങ്ങ് വലിച്ചു കുടിച്ചു . ....കൂടെ " ആഹ"  എന്നൊരു  ആക്കും ..... എന്നിട്ട അവനോടു പതിഞ്ഞ സ്വരത്തില്‍ പറ.ഞ്ഞു

.ഈ "ബബിള്‍സ് ടീ " കുടിച്ചാല്‍ ഇരട്ടകുട്ടികള്‍ക്ക് ചാന്‍സ് ഉണ്ടാകും, നീയും വേണേല്‍ പരീക്ഷിച്ചു നോക്കിക്കോ. 

മാഷ അല്ലാഹ്...അവന്‍ കയ്യിലിരുന്ന  കോഫി ഗ്ലാസ്‌ പതുക്കെ ട്രാഷ് ബോക്സിലെയ്ക്ക് തട്ടി. പുതിയൊരു കപ്പെടുത്തു ചൂടുവെള്ളം നിറച്ചു ടീ ബാഗ്‌ ഒരെണ്ണം അതില്‍ ഇറക്കി വെച്ച് പാലൊഴിച്ച്, പഞ്ചസാര ഇട്ട് രണ്ടു മൂന്ന് ഇളക്ക് ...
വേറെ ഒരു കപ്പ്‌ കൂടെ എടുത്തു പതപ്പിക്കലോട് പതപ്പിക്കള്‍...എന്നിട്ട് ശുക്രന്‍ യാ ഹബീബി ശുക്രന്‍ . 

ആ... അങ്ങനെ തന്നെ എന്ന് പറഞ്ഞു പത നിറഞ്ഞ ഗ്ലാസ്സുമായി ഞാന്‍ പതുക്കെ സീറ്റിലേയ്ക്ക് നടന്നു ...
നടക്കുന്ന നടപ്പില്‍ മനസ്സില്‍ ചിരിയും കൂടെ കുറെ കുഞ്ഞു ബ്ലോഗ്‌  കുമിളകളും പൊട്ടി.... 

ശുഭം.   


Sunday, February 12, 2012

കടലമ്മ.


കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന് 
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.

കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.    




Friday, February 10, 2012

സുഗന്ധം പരത്തും ഓര്‍മ്മകള്‍.


ധ്രിതി പിടിച്ചുള്ള ഭാര്യയുടെ നടത്തത്തെ തടയിട്ടു കൊണ്ട് ഞാന്‍ വണ്ടിയിലിരുന്നു ആണ്ഗ്യം കാണിച്ചു,
കാര്യം മനസിലായ അവള്‍ തിരിച്ചു നടന്നു ഗെയ്റ്റ് പൂട്ടി മുന്‍ സീറ്റില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
ഈയിടെയായി നിനക്ക് ഓര്‍മ്മക്കുറവു കൂടുന്നുണ്ട്. ഓഹോ...കൂടുകയല്ലേ സാരമില്ല,നിങ്ങളെപ്പോലെ ഓര്‍മ്മ കുറയുകയൊന്നും അല്ലല്ലോ.!!!

അവളുടെ കമെന്റിനു മകളുടെ വക ഒരു നൂറു "ലൈക്കും" നിര്‍ത്താതെയുള്ള ചിരിയും. എന്‍റെ മുഖം ചളുക്കോ പുളുക്കൊന്നു ചമ്മി നാറി.ചമ്മി നശിച്ച എന്നെ ഒന്ന് കൂടെ ചമ്മിച്ചു കൊല്ലാന്‍ വേണ്ടി അവള്‍ കയ്യിലിരുന്ന പേഴ്സ് എടുത്തു എന്‍റെ നേരെ നീട്ടി.ദൈവമേ രാവിലെ ഇത് ഞാന്‍ മറക്കാതെയെടുത്ത് പോക്കറ്റില്‍ വെച്ചതാണല്ലോ പിന്നെ എങ്ങനെ നിന്‍റെ കയ്യില്‍ വന്നുവെന്ന് തലപുകയ്ക്കുകയും അവളുടെ അടുത്ത കമന്ടിനു  കാതോര്‍ത്തിരിക്കുകയും ചെയ്തെങ്കിലും എന്നെ നിരാശനാക്കി കൊണ്ട് അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പേഴ്സ് വാങ്ങി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ "ഇതിനോക്കെ കൂടിയല്ലേ പെണ്ണേ നിന്നെ കെട്ടിയത് " എന്ന എന്‍റെ മറുപടി മൌനത്തിലൊളിപ്പിച്ച് ഞാന്‍ അവള്‍ക്കൊരു ചിരി സമാനിച്ചു,അതിനു മറുപടിയായി അവളുടെ വക തലയാട്ടലും കഴിഞ്ഞപ്പോള്‍ സന്തുഷട്ട കുടുംബത്തിലെ ഒരു രംഗം കഴിഞ്ഞു വണ്ടി മെല്ലെ മെല്ലെ റോഡിലൂടെ ഓഫീസ് ലക്ഷ്യമായി നീങ്ങിത്തുടങ്ങി.

ഭാര്യയെ ഓഫീസില്‍ യാത്രയാക്കിയതിനു ശേഷം മകള്‍ വന്നു മുന്‍ സീറ്റില്‍ ഇരുന്നു,
മോളെ സീറ്റ് ബെല്‍റ്റ്‌ ഇടൂ. എന്തിനാ  അച്ഛന്‍ എന്നത്തേയും പോലെ പതുക്കെയല്ലേ പോകൂ, കുറച്ചു സ്പീഡില്‍ പോയാല്‍ ബെല്‍റ്റിടാം.അവള്‍ക്കു മറുപടി കൊടുക്കാതെ അത് പിടിച്ചു ഇടീപ്പിച്ചു. പിന്നെ സ്ഥിരം പറയാറുള്ള ഉപദേശവും.നമ്മള്‍ എത്ര തന്നെ പതുക്കെ പോയാലും ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കും. അത് കൊണ്ടല്ലേ അച്ഛന്‍ സീറ്റ് ബെല്‍റ്റിടാന്‍ പറയുന്നത്.എനിയ്ക്ക് നീ ഒന്നല്ലേ ഉള്ളൂ.

കുറച്ചു കൂടെ സ്പീഡില്‍ പോ അച്ഛാ...സമയം വൈകി...അതും പറഞവള്‍  എന്‍റെ കയ്യിലൊരു നുള്ളു തന്നു. നീളമുള്ള ഒരു കത്തി  നെഞ്ജില്‍  കുത്തിക്കയറിയ പോലെ ഞാന്‍ വാ തുറന്നു അവളെ നോക്കി ഒരു അലറല്‍ പാസാക്കി. മുല്ലപ്പൂ പല്ലുകള്‍ കാട്ടിയവള്‍ അപ്പോഴും ചിരിയോട് ചിരി, കറുത്ത നിറമുള്ള റോഡിലൂടെ വണ്ടി പതുക്കെ തന്നെ പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്ന് കുറച്ചുപേര്‍ റോഡിലെയ്ക്കിറങ്ങി നിന്ന് കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു. അപ്പോഴേയ്ക്കു നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്ന ഒരു അമ്മുമ്മയെ രണ്ടു മൂന്നു പേര് ചേര്‍ന്ന്  പിന്‍ സീറ്റിലേയ്ക്ക് കിടത്തിക്കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഒരാള്‍ കൂടെ പുറകില്‍ കയറി. വേഗം ആശുപത്രിയിലേയ്ക്ക് പോകൂ. അയാള്‍ പറഞ്ഞപ്പോഴേയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി നെറ്റിചുളിച്ചിരുന്ന  മകളുടെ മുഖം ഞാന്‍ പിടിച്ചു മുന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞു. ഇന്ന് വരെ അവള്‍ കണ്ടിട്ടില്ലാതിരുന്ന സ്പീഡില്‍ വണ്ടി ആശുപത്രിയില്‍ എത്തിച്ചു.


വേഗം സ്ട്രെച്ചറില്‍ അവരെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. കുറെ നേരത്തിനു ശേഷം അവരുടെ മകനും ഭാര്യയും എത്തി. കുറച്ചു രക്തം പോയി.നെറ്റിയില്‍ മൂന്നു തയ്യല്‍ ഉണ്ട്.ആ അമ്മുമ്മ മൂത്ത മകന്‍റെ വീട്ടില്‍ പോകുന്ന വഴിയായിരുന്നു ഏതോ ഒരു പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ തട്ടിയതാണ്. അവള്‍ പേടിച്ചു നിര്‍ത്താതെ ഓടിച്ചു പോയി.

അമ്മുമ്മയുടെ മകന്‍ വന്നു കുറെ നന്ദി പറഞ്ഞു ആശുപതിയില്‍ എത്തിച്ചതിനു.
നേരത്തെ തന്നെ ഓഫീസില്‍  വിളിച്ചു  ഹാഫ് ഡേ ലീവിന് സമ്മതം വാങ്ങി.അടുത്ത് നിന്ന മകള്‍ക്ക് സന്തോഷം ഇന്നിനി പഠിക്കാന്‍ പോകണ്ടല്ലോ. ട്രിപ്പ് കൊടുത്തു കഴിഞ്ഞു അവര്‍ക്ക് വീട്ടില്‍ പോകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. തലയില്‍ വെളുത്ത കെട്ടുമായി ക്ഷീണിച്ചു കിടക്കുന്ന അവരെ കണ്ടപ്പോള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ തോന്നി. ആ മകനുമായി കുറച്ചു നേരം സംസാരിച്ചു നിന്നു. നല്ല മനുഷ്യന്‍.

പണമൊക്കെ അടച്ച് ആശുപത്രി ഗെയ്റ്റിലേയ്ക്ക് വന്നപ്പോള്‍ ആണ് ഞാന്‍ ചോദിച്ചത് എവിടെയാണ് പോകേണ്ടത് അടുത്താണെങ്കില്‍ വണ്ടിയുണ്ട് ഞാന്‍ കൊണ്ടാക്കാം.
അയ്യോ വേണ്ട ഞങ്ങള്‍ ഒരു ഓട്ടോയില്‍ പൊയ്ക്കൊള്ളാം. പറയൂ എവിടെയാണ് പോകേണ്ടത്. സ്ഥലം പറഞ്ഞപ്പോള്‍ അവരെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി. മകള്‍ ഉത്സാഹത്തോടെ സീറ്റ് ബെല്റ്റു ഒക്കെ വലിച്ചിട്ടിരുന്നു.

വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു ഈ വഴിയൊക്കെ വന്നിട്ട്. പണ്ട് പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു ഈ വഴി വന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് മകളുടെ കയ്യില്‍ ഞാന്‍ ഓരോ തട്ട് കൊടുക്കുണ്ടായിരുന്നു എന്നിട്ട് ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കും അവള്‍ അതെല്ലാം കണ്ടു എന്നാ രീതിയില്‍  തലയാട്ടും. പഴയകിയ സ്കൂള്‍ കെട്ടിടവും,വലിയ ഒരു ക്രിസ്ത്യന്‍ പള്ളിയും, ചെറിയ കുടിലുകളും, റോഡരുകിലെ പൈപ്പില്‍ നിന്നും പൊട്ടി ഒലിക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുറെ കുട്ടികളും.
പട്ടണത്തില്‍ നിന്നും കുറച്ചുള്ളിലെയ്ക്കുള്ള പ്രദേശത്തെ ശാന്തത വളരെ നല്ലത് തന്നെ. ഇടറോഡിലൂടെ കുറെ പോയപ്പോള്‍ ആണ്‍ കുട്ടികളുടെ സ്കൂളിനു പുറകു വശത്ത് എത്തി. സ്കൂളിനു തൊട്ടടുത്ത വീടാണ് അവരുടേത്.

അപ്പോഴാണ്‌ ഞാന്‍ വണ്ടിയിലെ ഗ്ലാസില്‍ കൂടി ആ അമ്മുമ്മയെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയത്.വളരെ അടുത്തറിയാവുന്ന ഒരു മുഖം പോലെ തോന്നി.
ആ വീട് കൂടെ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍  തികട്ടി വന്നത്. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കാലങ്ങള്‍ക്ക് ശേഷം ഇന്നാണ് രുചിയുള്ള ഒരു ഗ്ലാസ്‌ നാരങ്ങ്യാ വെള്ളം കുടിച്ചത്.പാത്രത്തില്‍ പൊട്ടിച്ചു നിരത്തിയ ബിസ്ക്കറ്റില്‍ നിന്നും രണ്ടെണ്ണം എടുത്തു മകള്‍ക്ക് കൊടുത്തു. എന്തോ ആ വീടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മുമ്മയോടു മനസ്സില്‍ ഒരായിരം നന്ദി പറയുകയായിരുന്നു.

നിന്നെ ഒരു സ്ഥലം കാണിക്കാം എന്ന് മകളോട് പറഞ്ഞു വണ്ടി നേരെ വേറെ ഒരു വഴിയില്‍ കൂടെ ഓടിച്ചു.കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഇരു വശങ്ങളിലും നിറയെ നെല്‍പ്പാടങ്ങള്‍ ഉള്ള ഒരു സ്ഥലം എത്തി. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടം. അതിന്‍റെ നടുക്ക് കൂടിയാണ് ഈ ചെറിയ  റോട്‌. റോടല്ല സത്യത്തില്‍ പാലമാണ്. അടിയിലൂടെ ഒരു തോടോഴുകുന്നുണ്ട് .ഇടതു വശത്ത് കുറെ ദൂരെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി ഒരു ചെറിയ കുടില് പോലത്തെ അമ്പലം.രണ്ടു ചെറിയ മരങ്ങള്‍ അമ്പലത്തിനു ഇരുവശവും നില്‍പ്പുണ്ട്.

വണ്ടി പാലത്തില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി അരികു ചേര്‍ത്ത് നിര്‍ത്തി മകളോട് ഇറങ്ങാന്‍ പറഞ്ഞു. ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ഗ്രാമത്തിന്‍റെ സുഗന്ധം പറത്തിക്കൊണ്ടു ഒരു കാറ്റ് ഇരു കവിളുകളിലും തലോടി കടന്നു പോയി. ചെവിയില്‍ കാറ്റ് വീഴുന്ന നല്ല ശബ്ദം. മകളുടെ കൈ പിടിച്ചു പാലത്തിലെയ്ക്ക് നടന്നു. അവളെ പൊക്കിയെടുത്തു പാലത്തിന്‍റെ കൈ വരിയില്‍ നിര്‍ത്തി. എന്‍റെ ദേഹത്ത് അള്ളിപ്പിടിച്ചു അവള്‍ അവിടെ നിന്നു. താഴെ തോട്ടില്‍ കൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം, കാറ്റിനു തോട്ട്‌വക്കത്തു നില്‍ക്കുന്ന തെരളി മരത്തിന്‍റെ നല്ല വാസന. ഹായ് എന്ത് നല്ല സ്ഥലം അവള്‍ക്കു അവിടം നന്നേ ഇഷ്ടമായിരിക്കുന്നു.
കുറെ നേരം കഴിഞ്ഞ്‌ ഒരു വിധത്തിലാണ് അവളെ തിരിച്ചു കാറില്‍ കയറ്റിയത്.

അടുക്കളപ്പണിയ്ക്കിടയിലാണ് ഭാര്യയോടു കാര്യങ്ങളൊക്കെ പറഞ്ഞത്. ആ അമ്മുമ്മയെ ആദ്യം എനിക്ക് മനസിലായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്, ഒരുദിവസം ഞാന്‍ സ്കൂളില്‍ പോകാനായി സമയം താമസിച്ചപ്പോള്‍ ഇടവഴി കയറി ആശാന്‍റെ പറമ്പില്‍ കൂടെ ഓടുകയായിരുന്നു.സ്കൂളില്‍ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓട്ടത്തിന് വേഗത കൂടി.പെട്ടെന്ന് കാലില്‍ എന്തോ തട്ടി ഞാന്‍ മൂക്കും കുത്തി നിലത്തു വീണത്.    പെട്ടെന്ന് എന്നെ ആരോ ഓടി വന്നു പൊക്കി എടുത്തു കുടഞ്ഞു.കാല്‍ മുട്ടില്‍ നിന്നും ചോര ഒലിക്കുണ്ടായിരുന്നു. കൈ മുട്ട് രണ്ടും ഉരഞ്ഞിരുന്നു. പുസ്തക്കെട്ട്  ചിതറിക്കിടക്കുന്നു, ചോറ്റു പാത്രം മണ്ണില്‍ വീണ് ചോറും തോരനുമെല്ലാം കറുത്ത നിറം പുരണ്ടിരിക്കുന്നു. അത് കണ്ടതും ഞാന്‍ നിന്ന് കരയാന്‍ തുടങ്ങി.

എന്നെ പൊക്കി എടുത്ത ആ ചേച്ചി പുസ്തകങ്ങള്‍ ഒക്കെ എടുത്തു അടുക്കിത്തന്നു എന്നിട്ട്  അകത്തു പോയി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. എന്നെ മാവിന്‍ ചുവട്ടില്‍ ഇരുത്തി കിണറ്റില്‍ നിനും വെള്ളം കോരി കയ്യും കാലുമൊക്കെ കഴുകിച്ചു. ചോറ്റു പാത്രത്തിലെ ബാക്കിയിരുന്ന ചോറും ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കു പുരട്ടിയും വാഴച്ചുവട്ടില്‍ തട്ടിക്കളഞ്ഞു പാത്രം കഴുകി അകത്തു പോയി അത് നിറയെ ചോറും ചമ്മന്തിയും തോരനുമൊക്കെ നിറച്ചു കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു മോന്‍ ടീച്ചറോട് പറഞ്ഞാല്‍ മതി വരുന്ന വഴിക്ക് മറിഞ്ഞു വീണത്‌ കൊണ്ടാണ് താമസിച്ചതെന്ന്. കാല്‍ മുട്ടില്‍ ഒരു വെളുത്ത പൊടിയിട്ട്  തന്നു എന്നിട്ട്  ഒരു തുണിയും ചുറ്റി. അപ്പൊ ഇന്ന് നമ്മള്‍ ആശുപത്രിയില്‍ ആക്കിയ ആ അമ്മുമ്മയാണോ അച്ഛാ ആ ചേച്ചി ? മകളുടെ വക ചോദ്യത്തിന് ഞാന്‍ അതെയെന്നു തലയാട്ടി.

ഒടുവില്‍ ഭാര്യയോടു ഒരു ചോദ്യം...
അതേയ്  നിനക്ക്  തെരളിയപ്പം ഉണ്ടാക്കാന്‍  അറിയാമോ ? അവള്‍ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ട് .
എനിയ്ക്കറിയില്ല, ചേച്ചിക്ക്  അറിയായിരിക്കും അവള്‍ പറഞ്ഞു.ഞാന്‍ വിളിച്ചു ചോദിയ്ക്കാം, അതിനിപ്പോള്‍ തിരളി ഇല എവിടെ കിട്ടും?

ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു. അതൊക്കെ ഒപ്പിച്ചു. കാറിന്‍റെ ഡിക്കിയില്‍ നിന്നും രണ്ടു കൊപ്പ് തിരളി ഇല കൊണ്ട് വന്നു കൊടുത്തു. ആ തോടിന്‍റെ കരയില്‍ നിന്ന തെരളി മരത്തില്‍ നിന്നും പറിച്ചതാണ് . അപ്പോഴേയ്ക്കും അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു,

അടുക്കള മുഴുവന്‍ ഓര്‍മകളുടെ തെരളിമണം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ വേഗം മൂന്ന് പ്ലേറ്റുകള്‍ എടുത്തു കഴുകി വൃത്തിയാക്കി മേശപ്പുറത്ത് വെച്ചു.

Wednesday, February 8, 2012

നെയ്ത്തുകാരന്‍


സ്വപ്നമെല്ലാം നെയ്തു
തീര്‍ക്കാന്‍ ഞാനിന്ന്
വിശ്വാസം കയ്യിലേന്തി
ഇറങ്ങിത്തിരിച്ചു.

ഇഴകുരുങ്ങിയ ചിന്തകള്‍
അടര്‍ത്തിയെടുക്കാന്‍
ദൈവ സന്നിധിയില്‍
മുട്ട് കുത്തി.

നിറം മങ്ങിയ നൂലിനും,
മുന കുറഞ്ഞ സൂചിയ്ക്കും
ചെകുത്താന്‍റെ പിടലിയിയ്ക്ക്
ഒരു ചവിട്ട്.

വിറയാര്‍ന്ന കയ്യിലെ
കോപം കഴുകി,
കാമം വെടിഞപ്പോള്‍
ഉടലെടുക്കുന്നു സ്വപ്നത്തിലെ
ശുഭ്ര വസ്തം.

Monday, February 6, 2012

വീണ്ടുമൊരു മരണം

കാക്കി നിറത്തില്‍
മുഷിഞ്ഞ വസ്ത്രങ്ങള്‍.

കാലിലെ ചുണങ്ങില്‍
വയറു വീര്‍ത്ത ഈച്ച.

ജഡ പിടിച്ച മുടിക്കെട്ടില്‍
കുരുങ്ങിയ റിബ്ബണ്‍.

കണ്ണുകള്‍ പകുതി
തുറന്നു തന്നെ.

വെള്ളരിച്ചിറകുകള്‍
പൊട്ടി മുളച്ചപ്പോള്‍
അവള്‍ക്ക് വിശപ്പിലായ്മ.


ഗംഗയില്‍ മുങ്ങി
കുരിശു വരച്ചവള്‍
ദിക്ക് റുകള്‍ ചൊല്ലി
പറന്നുയര്‍ന്നു.

മേഖങ്ങള്‍ക്കിടയില്‍
പതിയിരുന്ന ചിലര്‍
അവള്‍ക്കു മീതെ ചാടിവീണു
വീണ്ടുമൊരു മരണം
ഏറ്റുവാങ്ങാന്‍ അവള്‍
കണ്ണുകള്‍ വീണ്ടും
ഇറുക്കിയടച്ചു.

Saturday, February 4, 2012

ഓര്‍മ്മകള്‍ (എന്‍റെ ഉമ്മുമ്മ )

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.

എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .

പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല്‌ കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.

കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .

കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .


കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.

സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.

Sunday, January 29, 2012

അക്ഷരങ്ങള്‍

 
പ്രണയമെന്നില്‍ കുടിയേറിയപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു തിളക്കമുണ്ടായത്.
അവ കുടിയിറങ്ങിയപ്പോഴാ-
ണവയ്ക്ക് പഴക്കം വന്നത്. 

വിരഹമെന്നില്‍ തളിര്‍ത്തപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു നനവുണ്ടായത്.
അവ പടര്‍ന്നപ്പോഴാ-
ണവയില്‍ പുഴയോഴുകിയത്. 

സ്നേഹമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ ശാന്തമായത്.
കോപം മൊട്ടിട്ടപ്പോഴാ-
ണവ വെന്തു മരിച്ചത്.

ഭയമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ പതറിയത്.
ദൈര്യമാര്‍ജിച്ചപ്പോഴാ-
ണവര്‍  ജയ് വിളിച്ചത്.

 
ദൈവമെന്നില്‍ കനിഞ്ഞപ്പോഴാ-
നെന്നക്ഷരങ്ങള്‍ പിറന്നത്.
ദൈവത്തെ സ്തുതിച്ചപ്പോഴാ-
ണവയ്ക്ക് അര്‍ത്ഥമുണ്ടായത്.
 

Tuesday, January 10, 2012

തെരുവിന്‍റെ മക്കള്‍

ചെവികളില്‍
കാറ്റിന്‍റെയീണം പോല്‍
നഗരത്തിന്നിരമ്പം.

മടിക്കുത്തില്‍
പകുതി ഊണിനു
തികയാത്ത നാണയത്തുട്ടുകള്‍.

മുടിയ്ക്കുള്ളില്‍
വിശപ്പുമാറിയുറങ്ങും
ഈരും പേനും.

ഊരും പേരും മറന്ന പെണ്ണിന്
തല ചായ്ക്കാനിന്നു
പേരറിയാത്ത ഊരിലെ
കടത്തിണ്ണകള്‍ സ്വന്തം.

എന്നിട്ടും, മനുഷ്യ മൃഗങ്ങള്‍
അഴുക്കു ചാലിന്‍റെ വക്കത്തും
ഓടുപൊട്ടിയ വീട്ടിലും
കറുത്ത വാവ് തീര്‍ക്കുന്നു.

Saturday, January 7, 2012

ലവ് ജിഹാദി

ലക്ഷ്മിക്കുട്ടിയ്ക്ക്.
അന്നേ ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഈ ലവ് ജിഹാദ് സത്യമല്ലെന്ന്. അന്ന് നീയത് വിശ്വസിച്ചില്ല.
അത് കേള്‍ക്കാതെ നീയാ പല്ലന്‍ പാക്കരന്‍റെ കയ്യിന്നു ഹിന്ദി നോട്ട് ബുക്ക് വാങ്ങിയതും, അവന്‍ നിനക്ക് നാരങ്ങ്യാ മുട്ടായി തന്നതും, മഷി തീര്‍ന്ന പെയക്ക്‌ റീഫില്ലറ് തന്നതും, ഉത്സവത്തിന്‍റെ അന്ന് വള വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിച്ചതും ഒക്കെ ഞാന്‍ അറിഞ്ഞു.

ഉമ്മുക്കുലുസേ എന്ന് നിന്നെ വിളിച്ചത് സ്നേഹം കൂടിയത് കൊണ്ടാണെന്നും അല്ലാതെ ഞാന്‍ ഒരു ലവ് ജിഹാദിയല്ലെന്നും നിന്നോട് ഒരു നൂറായിരം വട്ടം ആണയിട്ടു പറഞ്ഞിട്ടും നീ കേട്ടില്ല. എന്‍റെ പെങ്ങളുടെ കുഞ്ഞുവാവയുടെ പേരാണ് ഉമ്മുക്കുലുസെന്നും ആ വാവയുടെ ചിരിയാണ് നിനക്കുന്നും എത്രയോ തവണ ഞാന്‍ പറഞ്ഞതാണ് നീ കേട്ടമട്ടു പോലും കാണിക്കാതെ ഞാന്‍ ലവ് ജിഹാദിയെന്ന് മുദ്ര കുത്തി.

ആ കള്ളന്‍ പാക്കരന്‍ മൂന്നാമതും ഏഴില്‍ തോറ്റ വിവരമൊക്കെ ഞാന്‍ അറിഞ്ഞു. അവന്‍ നിനക്ക് തന്ന ലവ് ലെറ്റര്‍ എഴുതിയത് എന്‍റെ കൂട്ടുകാരന്‍ മഹേഷാണ്. അവന്‍ എന്നോട് പറഞ്ഞിരുന്നു.

നിനക്ക് ഓര്‍മ്മ കാണും നമ്മുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സാറാമ്മയെ അവള്‍ക്കു ഞാന്‍ ദിവസവും മില്‍ക്കി ബാര്‍ കൊടുക്കുന്നുണ്ട്. അവള്‍ക്കു നന്നായി കവിത എഴുതാനും അറിയാം.

നിന്നെ പോലെയല്ല നല്ല ശബ്ദമാണ് അവള്‍ക്ക്. ഉമ്മുക്കുലുസു എന്ന് വിളിക്കുമ്പോള്‍ അവളുടെ ചിരി കാണാന്‍ നല്ല ചേലാണ്.

കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ മാത്രം തെറ്റല്ല എന്നെനിക്കറിയാം. പക്ഷെ വിശ്വാസം തെറ്റിച്ച നിന്നെ എനിയ്ക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറയുന്നു.

എന്ന്
സാറാമ്മയുടെ സ്വന്തം.... ( ജിഹാദി)
 
 

Tuesday, July 31, 2012

വീട്ടുപേര്

ആളൊഴിഞ്ഞ ഊഞ്ഞാലില്‍
നാല് മണിക്കാറ്റ്,
വെയിലുണ്ണാന്‍ കാത്തിരിക്കുന്നു
നാല് മണിപ്പൂവുകള്‍.
ഓര്‍മ്മകളുടെ നിറഭേധങ്ങളും പേറി
മണ്ണിന്‍ മാറില്‍ തല ചായ്ച്ചുറങ്ങുന്നു
കരിയിലക്കൂട്ടങ്ങള്‍.
പറമ്പിലെ അഴുകിത്തുടങ്ങിയ
"കൊക്കോ" മരത്തില്‍
ചാടിക്കളിക്കുന്നു ഉപ്പന്‍.
ഉമ്മറക്കോലായില്‍
നിറം മങ്ങിയ, ആണിയിളകിയ
ഒര് വീട്ടുപേര്,
പുത്തന്‍ വീട് !!!

Monday, July 2, 2012

പുഴ

വിശന്നു വലഞ്ഞ്
ഒരു പുഴയൊഴുകുന്നുണ്ട്.
ഞെങ്ങി ഞെരുങ്ങി,
ഉരുളന്‍ കല്ലുകള്‍ക്ക് മീതെ...

കടന്നു കയറുന്നുണ്ട് പണ്ട്,
പുഴ വിഴുങ്ങിയ തീരം മെല്ലെ.
ചോര്‍ന്നു പോകുന്നുണ്ട്
ഉള്ളില്‍ ഒതുക്കി വെച്ച പലതും.

ജീവന്‍ ഒതുക്കിപ്പിടിച്ച്
ഒരു മഴക്കാലം മോഹിച്ച്
ചെറു വള്ളം നെഞ്ചോടു ചേര്‍ത്ത്
സ്വപ്നം കണ്ട് വിശന്ന് വലഞ്ഞ്,
പുഴ ഇന്നും ഒഴുകുന്നുണ്ട്
നാളെ എന്തെന്നറിയാതെ
ചവിട്ടുകള്‍ ഏറ്റു വാങ്ങി
വളഞ്ഞ്, വളഞ്ഞ്....




Wednesday, June 27, 2012


പഞ്ചസാര ഒരു കിലോ. 
പിരിയന്‍ മുളക് അരക്കിലോ. 
ലിസ്റ്റില്‍ പിന്നെയുമുണ്ട് കുറെ സാധനങ്ങള്‍,
പൈസയും ലിസ്റ്റും പോക്കറ്റില്‍ തന്നെ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പു വരുത്തി. 
കൂലിയായി കടയില്‍ നിന്നും വാങ്ങാന്‍ അനുവദിച്ചിട്ടുള്ള  കപ്പലണ്ടി മിട്ടായിയുടെ മണം മനസില്‍ എവിടെ നിന്നോ മൂത്ത് പൊങ്ങുന്നുണ്ട്.

നേരം കുറച്ചായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു സൈക്കള് കാരനേയും കാണുന്നില്ലല്ലോ ദൈവമേ. 
നോക്കി നോക്കി കണ്ണ് കഴച്ചപ്പോള്‍ അതാ എവിടെയോ ഒരു സൈക്കിള്‍ മണി നാദം, 
കാളവണ്ടിയുടെ മണി കിലുക്കമല്ലെന്നു ചെവി  വട്ടം പിടിച്ച് ഉറപ്പു വരുത്തി, അല്ല ഇത് സൈക്കിള്‍ തന്നാ...

കാലുകള്‍ക്ക് ഒരു പുതു ജീവന്‍ വെച്ചത് പോലെ ഒരു ബലം.പതുക്കെ മുന്നോട്ടു നടന്നു തുടങ്ങി. കുറച്ചു കൂടെ നന്നാല്‍ മാത്രമേ ആ പുളി മരത്തിന്‍റെ അടുത്ത് എത്തുകയുള്ളൂ, അപ്പോഴേയ്ക്കും സൈക്കിളുകാരന്‍ അവിടെ എത്തും, പിന്നെ ഒന്നും നോക്കണ്ട സൈക്കളിന്‍റെ   കൂടെ മത്സരിക്കുന്നത് പോലെ ഒരു ഒറ്റ ഓട്ടം വെച്ച് കൊടുക്കണം,പുളി മരം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയാല്‍ സൈക്കിളുകാരനെ മത്സരത്തില്‍ ജയിക്കാന്‍ വിടണം. 

എന്നാലും എന്തിനാവും യക്ഷികള്‍ ഇങ്ങനെ പുളിമരത്തില്‍ താമസിയ്ക്കുന്നത് ?
യക്ഷികള്‍ പുളിയിറുത്ത് തിന്നാറുണ്ടാവുമോ??? അറിയില്ല, പക്ഷെ പിള്ളേരുടെ രക്തമാണത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. കടയില്‍ നിന്നും സാധനങ്ങള്‍ വാണി സഞ്ചിയിലാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചു, സഞ്ചിയുടെ കാത് കയ്യില്‍ മുറുക്കി ഒരു കുരുക്ക് പോലെ ഇട്ടു.

ഓട്ടത്തിനിടയില്‍ അതെന്തെങ്ങാനും താഴെ വീണാല്‍ തീര്‍ന്നു കഥ. തിരിച്ചു വരാന്‍ നേരം വന്നപ്പോള്‍ വേഗം സൈക്കിള്‍ കിട്ടി. എന്നാലും ഓട്ടത്തിന് അല്പം സ്പീഡ് കൂട്ടി കാരണം ഇരുട്ടിനു ഇപ്പോള്‍ വല്ലാത്ത ഒരു നിറമായിരിക്കുന്നു.

എന്ന് മുതല്‍ക്കാണോ ആ ഓട്ടം നിര്‍ത്തിയത് എന്നറിയില്ല. 
ഇന്നും ആ പുളിമരം തല ഉയര്‍ത്തി ആ റോഡരുകില്‍ നില്‍പ്പുണ്ട്. 
ചെങ്കല്ല്  റോഡ്‌  മാറി  താറിട്ട റോഡായി...ഓടു  മേഞ്ഞ  വീടുകള്‍  എല്ലാം എങ്ങോ  പോയി മറഞ്ഞിരിക്കുന്നു .
ഇന്നും യെക്ഷികള്‍ അവിടെ തന്നെ ആവുമോ  താമസം  അതോ  കാലം മാറിയപ്പോള്‍ അവരും  താമസം  മാറ്റിക്കാണുമോ  ?അറിയില്ല. 

പക്ഷേ ഇന്നും... ആ കപ്പലണ്ടി മിട്ടായിയുടെ മണം മനസ്സില്‍ എവിടെയോ മൂത്ത് പൊന്തി  വരുന്നുണ്ട് .  





Friday, June 22, 2012

മഞ്ഞു വീണ പാതയില്‍
അവശേഷിച്ച കാല്പാടുകളും
മാഞ്ഞു തുടങ്ങുന്നു.

ഓര്‍മ്മകള്‍ക്ക് മീതെ
കാലം കുത്തഴിഞ്ഞു വീഴുന്നു.

ക്ലാവ് പിടിയ്ക്കുകയും
വക്കുടയുകയും ചെയ്യുന്നു
ജ്വലിച്ചു നിന്നിരുന്ന ഓര്‍മ്മകള്‍.
നാളെയുടെ ഗോപുരങ്ങള്‍ കീഴടക്കാന്‍
ഇന്ന്, ഇന്നലയെ മറക്കുന്നു.

അഴിഞ്ഞു വീഴുന്ന കണ്ണികള്‍,
അവ മുറിച്ചു മാറ്റുന്നത്
രക്ത ബന്ധങ്ങള്‍.
എല്ലാം നാളേയ്ക്കു വേണ്ടി മാത്രം.

ഇന്നലയുടെ ഓര്‍മ്മകള്‍,
അവയ്ക്ക് മീതെ മഞ്ഞ്
പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു...



Sunday, June 3, 2012

വേട്ടപ്പട്ടികള്‍

അവയ്ക്ക് നാറുന്ന
നീണ്ട നാവുണ്ട്,
കൂര്‍ത്ത് നീണ്ട പല്ലുണ്ട്
വിറളി പിടിച്ച തലച്ചോറില്‍ 
ഭ്രാന്തിന്‍റെ കൊടും കാടുണ്ട്‌.
വേട്ടയാടുക, ഇണചേരുക എന്നതിനപ്പുറം
എന്താണാവയ്ക്ക് ചിന്തിക്കാനുള്ളത്?

എന്നാല്‍...

മനുഷ്യാ നിന്‍റെ കാമം നിറഞ്ഞ 
കണ്ണുകളില്‍ ചായം പൂശി,
പുഞ്ചിരിയില്‍ വഞ്ചനകള്‍ 
ഒളിപ്പിച്ച്,
ചോര കുടിയ്ക്കാന്‍ വെമ്പുന്ന
നാവില്‍ കുശലം തിരുകി,
ഇരുട്ടിന്‍റെ മറവില്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍
നാണിച്ചു തല താഴ്ത്തിപ്പോകുന്നു
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് പോലും.











Wednesday, March 28, 2012

അറബിയും "ബബിള്‍സ് ടീ " -യും.


ദിവസവും രാവിലെ പതിവുള്ളതാണ് കടുപ്പത്തില്‍ ഒരു ചായ.  
പുകവലി നിര്‍ത്തിയത് മുതല്‍ക്കു ചായ കുടി അല്പം കൂടുതലാണ്. പതിവ് പോലെ ഇന്നും രാവിലെ ഓഫീസിലെ  കിച്ചണില്‍ ചായ ഉണ്ടാക്കിക്കൊണ്ട്  നില്‍ക്കുമ്പോള്‍, മധുരമോ പാലോ ഇല്ലാതെ വെറും കോഫി മാത്രം ചൂടോടു കൂടെ കുടിയ്ക്കുന്ന സൗദി പയ്യന്‍ എന്‍റെ ചായ ഉണ്ടാക്കല്‍ കാണാന്‍ ഇടയായി. 

ഹമ്പട സൌദീ... നീ ഇന്ത്യക്കാരുടെ ചായക്കൂട്ട്  നോക്കി പഠിക്കുകയാണ് അല്ലേ? 

ഞാന്‍ ഗമയില്‍ ചായക്കടയിലെ ആളിനെ പോലെ ഒരു കപ്പില്‍ നിന്നും മറു കപ്പിലേയ്ക്ക് ചായ നീളത്തില്‍ ഒഴിച്ച് ആറ്റാന്‍ തുടങ്ങി.
ലവന്‍ ഒരടി പുറകോട്ടു മാറി നിന്നു. ചൂട് ചായ ദേഹത്ത് വീണാല്‍ ഏതു സൌദിയ്ക്കും  പൊള്ളൂമെന്നു അവനറിയാം.
അങ്ങനെ ചായ പതിപ്പിച്ചു കപ്പിന് മുകളില്‍ അടിഞ്ഞു കൂടിയ പത നോക്കിയിട്ട് സൗദി ചോദിച്ചു. " അല്ല ഹബീബി... എന്തിനാണ് നീ ഇതിങ്ങനെ പതപ്പിക്കുന്നത് ? "

എടാ കാശുകാരന്‍ മണ്ടന്‍ കൊണാപ്പി സൌദീ.... എന്നില്‍ നിനക്കുണ്ടായിരുന്ന സകലമാന വിലയും നിന്‍റെ ഈ ചോദ്യം കാരണം തവിട് പൊടിയായിരിക്കുന്നു എന്ന രീതിയില്‍  അവനെ   ഒന്ന് തറപ്പിച്ച് നോക്കി, എന്നിട്ട്  നല്ല പോലെ ശ്വാസം ഒന്ന് അകത്തേയ്ക്ക്  വലിച്ചു  കേറ്റി, 
ഞാന്‍ പതുക്കെ പറഞ്ഞു " യാ ഹബീബി ഇത് വെറും ചായ അല്ല. കണ്ടില്ലേ ഇതിന്‍റെ മുകളില്‍ പൊങ്ങി നില്‍ക്കുന്ന കുമികള്‍  ഇതിന്‍റെ പേരാണ് " ബബിള്‍സ് ടീ ".

ഇത് കുടിച്ചാലുള്ള  ഗുണം എന്തെന്ന് അറിയാത്ത നിന്നോട് എനിയ്ക്ക് സഹതാപം തോനുന്നു കൂട്ടുകാരാ.  
പെന്‍ഷ പറ്റാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൈക്കൂലിക്കേസില്‍ പിടിയ്ക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പോലെ അവന്‍ അന്തം  വിട്ടു  ചായയില്‍ തന്നെ  നോക്കി അങ്ങനെ നില്‍ക്കുകയാണ്. 

ഇതാ ഇങ്ങോട്ട്  നോക്ക്. എന്ന് ചായയിലെയ്ക്ക്  കൈ ചൂണ്ടി  കാണിച്ചിട്ട് ചായക്കപ്പില്‍ പൊങ്ങി നിന്ന  പത ഞാന്‍ അങ്ങ് വലിച്ചു കുടിച്ചു . ....കൂടെ " ആഹ"  എന്നൊരു  ആക്കും ..... എന്നിട്ട അവനോടു പതിഞ്ഞ സ്വരത്തില്‍ പറ.ഞ്ഞു

.ഈ "ബബിള്‍സ് ടീ " കുടിച്ചാല്‍ ഇരട്ടകുട്ടികള്‍ക്ക് ചാന്‍സ് ഉണ്ടാകും, നീയും വേണേല്‍ പരീക്ഷിച്ചു നോക്കിക്കോ. 

മാഷ അല്ലാഹ്...അവന്‍ കയ്യിലിരുന്ന  കോഫി ഗ്ലാസ്‌ പതുക്കെ ട്രാഷ് ബോക്സിലെയ്ക്ക് തട്ടി. പുതിയൊരു കപ്പെടുത്തു ചൂടുവെള്ളം നിറച്ചു ടീ ബാഗ്‌ ഒരെണ്ണം അതില്‍ ഇറക്കി വെച്ച് പാലൊഴിച്ച്, പഞ്ചസാര ഇട്ട് രണ്ടു മൂന്ന് ഇളക്ക് ...
വേറെ ഒരു കപ്പ്‌ കൂടെ എടുത്തു പതപ്പിക്കലോട് പതപ്പിക്കള്‍...എന്നിട്ട് ശുക്രന്‍ യാ ഹബീബി ശുക്രന്‍ . 

ആ... അങ്ങനെ തന്നെ എന്ന് പറഞ്ഞു പത നിറഞ്ഞ ഗ്ലാസ്സുമായി ഞാന്‍ പതുക്കെ സീറ്റിലേയ്ക്ക് നടന്നു ...
നടക്കുന്ന നടപ്പില്‍ മനസ്സില്‍ ചിരിയും കൂടെ കുറെ കുഞ്ഞു ബ്ലോഗ്‌  കുമിളകളും പൊട്ടി.... 

ശുഭം.   


Sunday, February 12, 2012

കടലമ്മ.


കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന് 
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.

കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.    




Friday, February 10, 2012

സുഗന്ധം പരത്തും ഓര്‍മ്മകള്‍.


ധ്രിതി പിടിച്ചുള്ള ഭാര്യയുടെ നടത്തത്തെ തടയിട്ടു കൊണ്ട് ഞാന്‍ വണ്ടിയിലിരുന്നു ആണ്ഗ്യം കാണിച്ചു,
കാര്യം മനസിലായ അവള്‍ തിരിച്ചു നടന്നു ഗെയ്റ്റ് പൂട്ടി മുന്‍ സീറ്റില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
ഈയിടെയായി നിനക്ക് ഓര്‍മ്മക്കുറവു കൂടുന്നുണ്ട്. ഓഹോ...കൂടുകയല്ലേ സാരമില്ല,നിങ്ങളെപ്പോലെ ഓര്‍മ്മ കുറയുകയൊന്നും അല്ലല്ലോ.!!!

അവളുടെ കമെന്റിനു മകളുടെ വക ഒരു നൂറു "ലൈക്കും" നിര്‍ത്താതെയുള്ള ചിരിയും. എന്‍റെ മുഖം ചളുക്കോ പുളുക്കൊന്നു ചമ്മി നാറി.ചമ്മി നശിച്ച എന്നെ ഒന്ന് കൂടെ ചമ്മിച്ചു കൊല്ലാന്‍ വേണ്ടി അവള്‍ കയ്യിലിരുന്ന പേഴ്സ് എടുത്തു എന്‍റെ നേരെ നീട്ടി.ദൈവമേ രാവിലെ ഇത് ഞാന്‍ മറക്കാതെയെടുത്ത് പോക്കറ്റില്‍ വെച്ചതാണല്ലോ പിന്നെ എങ്ങനെ നിന്‍റെ കയ്യില്‍ വന്നുവെന്ന് തലപുകയ്ക്കുകയും അവളുടെ അടുത്ത കമന്ടിനു  കാതോര്‍ത്തിരിക്കുകയും ചെയ്തെങ്കിലും എന്നെ നിരാശനാക്കി കൊണ്ട് അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പേഴ്സ് വാങ്ങി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ "ഇതിനോക്കെ കൂടിയല്ലേ പെണ്ണേ നിന്നെ കെട്ടിയത് " എന്ന എന്‍റെ മറുപടി മൌനത്തിലൊളിപ്പിച്ച് ഞാന്‍ അവള്‍ക്കൊരു ചിരി സമാനിച്ചു,അതിനു മറുപടിയായി അവളുടെ വക തലയാട്ടലും കഴിഞ്ഞപ്പോള്‍ സന്തുഷട്ട കുടുംബത്തിലെ ഒരു രംഗം കഴിഞ്ഞു വണ്ടി മെല്ലെ മെല്ലെ റോഡിലൂടെ ഓഫീസ് ലക്ഷ്യമായി നീങ്ങിത്തുടങ്ങി.

ഭാര്യയെ ഓഫീസില്‍ യാത്രയാക്കിയതിനു ശേഷം മകള്‍ വന്നു മുന്‍ സീറ്റില്‍ ഇരുന്നു,
മോളെ സീറ്റ് ബെല്‍റ്റ്‌ ഇടൂ. എന്തിനാ  അച്ഛന്‍ എന്നത്തേയും പോലെ പതുക്കെയല്ലേ പോകൂ, കുറച്ചു സ്പീഡില്‍ പോയാല്‍ ബെല്‍റ്റിടാം.അവള്‍ക്കു മറുപടി കൊടുക്കാതെ അത് പിടിച്ചു ഇടീപ്പിച്ചു. പിന്നെ സ്ഥിരം പറയാറുള്ള ഉപദേശവും.നമ്മള്‍ എത്ര തന്നെ പതുക്കെ പോയാലും ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കും. അത് കൊണ്ടല്ലേ അച്ഛന്‍ സീറ്റ് ബെല്‍റ്റിടാന്‍ പറയുന്നത്.എനിയ്ക്ക് നീ ഒന്നല്ലേ ഉള്ളൂ.

കുറച്ചു കൂടെ സ്പീഡില്‍ പോ അച്ഛാ...സമയം വൈകി...അതും പറഞവള്‍  എന്‍റെ കയ്യിലൊരു നുള്ളു തന്നു. നീളമുള്ള ഒരു കത്തി  നെഞ്ജില്‍  കുത്തിക്കയറിയ പോലെ ഞാന്‍ വാ തുറന്നു അവളെ നോക്കി ഒരു അലറല്‍ പാസാക്കി. മുല്ലപ്പൂ പല്ലുകള്‍ കാട്ടിയവള്‍ അപ്പോഴും ചിരിയോട് ചിരി, കറുത്ത നിറമുള്ള റോഡിലൂടെ വണ്ടി പതുക്കെ തന്നെ പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്ന് കുറച്ചുപേര്‍ റോഡിലെയ്ക്കിറങ്ങി നിന്ന് കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു. അപ്പോഴേയ്ക്കു നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്ന ഒരു അമ്മുമ്മയെ രണ്ടു മൂന്നു പേര് ചേര്‍ന്ന്  പിന്‍ സീറ്റിലേയ്ക്ക് കിടത്തിക്കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഒരാള്‍ കൂടെ പുറകില്‍ കയറി. വേഗം ആശുപത്രിയിലേയ്ക്ക് പോകൂ. അയാള്‍ പറഞ്ഞപ്പോഴേയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി നെറ്റിചുളിച്ചിരുന്ന  മകളുടെ മുഖം ഞാന്‍ പിടിച്ചു മുന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞു. ഇന്ന് വരെ അവള്‍ കണ്ടിട്ടില്ലാതിരുന്ന സ്പീഡില്‍ വണ്ടി ആശുപത്രിയില്‍ എത്തിച്ചു.


വേഗം സ്ട്രെച്ചറില്‍ അവരെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. കുറെ നേരത്തിനു ശേഷം അവരുടെ മകനും ഭാര്യയും എത്തി. കുറച്ചു രക്തം പോയി.നെറ്റിയില്‍ മൂന്നു തയ്യല്‍ ഉണ്ട്.ആ അമ്മുമ്മ മൂത്ത മകന്‍റെ വീട്ടില്‍ പോകുന്ന വഴിയായിരുന്നു ഏതോ ഒരു പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ തട്ടിയതാണ്. അവള്‍ പേടിച്ചു നിര്‍ത്താതെ ഓടിച്ചു പോയി.

അമ്മുമ്മയുടെ മകന്‍ വന്നു കുറെ നന്ദി പറഞ്ഞു ആശുപതിയില്‍ എത്തിച്ചതിനു.
നേരത്തെ തന്നെ ഓഫീസില്‍  വിളിച്ചു  ഹാഫ് ഡേ ലീവിന് സമ്മതം വാങ്ങി.അടുത്ത് നിന്ന മകള്‍ക്ക് സന്തോഷം ഇന്നിനി പഠിക്കാന്‍ പോകണ്ടല്ലോ. ട്രിപ്പ് കൊടുത്തു കഴിഞ്ഞു അവര്‍ക്ക് വീട്ടില്‍ പോകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. തലയില്‍ വെളുത്ത കെട്ടുമായി ക്ഷീണിച്ചു കിടക്കുന്ന അവരെ കണ്ടപ്പോള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ തോന്നി. ആ മകനുമായി കുറച്ചു നേരം സംസാരിച്ചു നിന്നു. നല്ല മനുഷ്യന്‍.

പണമൊക്കെ അടച്ച് ആശുപത്രി ഗെയ്റ്റിലേയ്ക്ക് വന്നപ്പോള്‍ ആണ് ഞാന്‍ ചോദിച്ചത് എവിടെയാണ് പോകേണ്ടത് അടുത്താണെങ്കില്‍ വണ്ടിയുണ്ട് ഞാന്‍ കൊണ്ടാക്കാം.
അയ്യോ വേണ്ട ഞങ്ങള്‍ ഒരു ഓട്ടോയില്‍ പൊയ്ക്കൊള്ളാം. പറയൂ എവിടെയാണ് പോകേണ്ടത്. സ്ഥലം പറഞ്ഞപ്പോള്‍ അവരെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി. മകള്‍ ഉത്സാഹത്തോടെ സീറ്റ് ബെല്റ്റു ഒക്കെ വലിച്ചിട്ടിരുന്നു.

വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു ഈ വഴിയൊക്കെ വന്നിട്ട്. പണ്ട് പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു ഈ വഴി വന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് മകളുടെ കയ്യില്‍ ഞാന്‍ ഓരോ തട്ട് കൊടുക്കുണ്ടായിരുന്നു എന്നിട്ട് ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കും അവള്‍ അതെല്ലാം കണ്ടു എന്നാ രീതിയില്‍  തലയാട്ടും. പഴയകിയ സ്കൂള്‍ കെട്ടിടവും,വലിയ ഒരു ക്രിസ്ത്യന്‍ പള്ളിയും, ചെറിയ കുടിലുകളും, റോഡരുകിലെ പൈപ്പില്‍ നിന്നും പൊട്ടി ഒലിക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുറെ കുട്ടികളും.
പട്ടണത്തില്‍ നിന്നും കുറച്ചുള്ളിലെയ്ക്കുള്ള പ്രദേശത്തെ ശാന്തത വളരെ നല്ലത് തന്നെ. ഇടറോഡിലൂടെ കുറെ പോയപ്പോള്‍ ആണ്‍ കുട്ടികളുടെ സ്കൂളിനു പുറകു വശത്ത് എത്തി. സ്കൂളിനു തൊട്ടടുത്ത വീടാണ് അവരുടേത്.

അപ്പോഴാണ്‌ ഞാന്‍ വണ്ടിയിലെ ഗ്ലാസില്‍ കൂടി ആ അമ്മുമ്മയെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയത്.വളരെ അടുത്തറിയാവുന്ന ഒരു മുഖം പോലെ തോന്നി.
ആ വീട് കൂടെ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍  തികട്ടി വന്നത്. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കാലങ്ങള്‍ക്ക് ശേഷം ഇന്നാണ് രുചിയുള്ള ഒരു ഗ്ലാസ്‌ നാരങ്ങ്യാ വെള്ളം കുടിച്ചത്.പാത്രത്തില്‍ പൊട്ടിച്ചു നിരത്തിയ ബിസ്ക്കറ്റില്‍ നിന്നും രണ്ടെണ്ണം എടുത്തു മകള്‍ക്ക് കൊടുത്തു. എന്തോ ആ വീടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മുമ്മയോടു മനസ്സില്‍ ഒരായിരം നന്ദി പറയുകയായിരുന്നു.

നിന്നെ ഒരു സ്ഥലം കാണിക്കാം എന്ന് മകളോട് പറഞ്ഞു വണ്ടി നേരെ വേറെ ഒരു വഴിയില്‍ കൂടെ ഓടിച്ചു.കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഇരു വശങ്ങളിലും നിറയെ നെല്‍പ്പാടങ്ങള്‍ ഉള്ള ഒരു സ്ഥലം എത്തി. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടം. അതിന്‍റെ നടുക്ക് കൂടിയാണ് ഈ ചെറിയ  റോട്‌. റോടല്ല സത്യത്തില്‍ പാലമാണ്. അടിയിലൂടെ ഒരു തോടോഴുകുന്നുണ്ട് .ഇടതു വശത്ത് കുറെ ദൂരെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി ഒരു ചെറിയ കുടില് പോലത്തെ അമ്പലം.രണ്ടു ചെറിയ മരങ്ങള്‍ അമ്പലത്തിനു ഇരുവശവും നില്‍പ്പുണ്ട്.

വണ്ടി പാലത്തില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി അരികു ചേര്‍ത്ത് നിര്‍ത്തി മകളോട് ഇറങ്ങാന്‍ പറഞ്ഞു. ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ഗ്രാമത്തിന്‍റെ സുഗന്ധം പറത്തിക്കൊണ്ടു ഒരു കാറ്റ് ഇരു കവിളുകളിലും തലോടി കടന്നു പോയി. ചെവിയില്‍ കാറ്റ് വീഴുന്ന നല്ല ശബ്ദം. മകളുടെ കൈ പിടിച്ചു പാലത്തിലെയ്ക്ക് നടന്നു. അവളെ പൊക്കിയെടുത്തു പാലത്തിന്‍റെ കൈ വരിയില്‍ നിര്‍ത്തി. എന്‍റെ ദേഹത്ത് അള്ളിപ്പിടിച്ചു അവള്‍ അവിടെ നിന്നു. താഴെ തോട്ടില്‍ കൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം, കാറ്റിനു തോട്ട്‌വക്കത്തു നില്‍ക്കുന്ന തെരളി മരത്തിന്‍റെ നല്ല വാസന. ഹായ് എന്ത് നല്ല സ്ഥലം അവള്‍ക്കു അവിടം നന്നേ ഇഷ്ടമായിരിക്കുന്നു.
കുറെ നേരം കഴിഞ്ഞ്‌ ഒരു വിധത്തിലാണ് അവളെ തിരിച്ചു കാറില്‍ കയറ്റിയത്.

അടുക്കളപ്പണിയ്ക്കിടയിലാണ് ഭാര്യയോടു കാര്യങ്ങളൊക്കെ പറഞ്ഞത്. ആ അമ്മുമ്മയെ ആദ്യം എനിക്ക് മനസിലായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്, ഒരുദിവസം ഞാന്‍ സ്കൂളില്‍ പോകാനായി സമയം താമസിച്ചപ്പോള്‍ ഇടവഴി കയറി ആശാന്‍റെ പറമ്പില്‍ കൂടെ ഓടുകയായിരുന്നു.സ്കൂളില്‍ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓട്ടത്തിന് വേഗത കൂടി.പെട്ടെന്ന് കാലില്‍ എന്തോ തട്ടി ഞാന്‍ മൂക്കും കുത്തി നിലത്തു വീണത്.    പെട്ടെന്ന് എന്നെ ആരോ ഓടി വന്നു പൊക്കി എടുത്തു കുടഞ്ഞു.കാല്‍ മുട്ടില്‍ നിന്നും ചോര ഒലിക്കുണ്ടായിരുന്നു. കൈ മുട്ട് രണ്ടും ഉരഞ്ഞിരുന്നു. പുസ്തക്കെട്ട്  ചിതറിക്കിടക്കുന്നു, ചോറ്റു പാത്രം മണ്ണില്‍ വീണ് ചോറും തോരനുമെല്ലാം കറുത്ത നിറം പുരണ്ടിരിക്കുന്നു. അത് കണ്ടതും ഞാന്‍ നിന്ന് കരയാന്‍ തുടങ്ങി.

എന്നെ പൊക്കി എടുത്ത ആ ചേച്ചി പുസ്തകങ്ങള്‍ ഒക്കെ എടുത്തു അടുക്കിത്തന്നു എന്നിട്ട്  അകത്തു പോയി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. എന്നെ മാവിന്‍ ചുവട്ടില്‍ ഇരുത്തി കിണറ്റില്‍ നിനും വെള്ളം കോരി കയ്യും കാലുമൊക്കെ കഴുകിച്ചു. ചോറ്റു പാത്രത്തിലെ ബാക്കിയിരുന്ന ചോറും ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കു പുരട്ടിയും വാഴച്ചുവട്ടില്‍ തട്ടിക്കളഞ്ഞു പാത്രം കഴുകി അകത്തു പോയി അത് നിറയെ ചോറും ചമ്മന്തിയും തോരനുമൊക്കെ നിറച്ചു കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു മോന്‍ ടീച്ചറോട് പറഞ്ഞാല്‍ മതി വരുന്ന വഴിക്ക് മറിഞ്ഞു വീണത്‌ കൊണ്ടാണ് താമസിച്ചതെന്ന്. കാല്‍ മുട്ടില്‍ ഒരു വെളുത്ത പൊടിയിട്ട്  തന്നു എന്നിട്ട്  ഒരു തുണിയും ചുറ്റി. അപ്പൊ ഇന്ന് നമ്മള്‍ ആശുപത്രിയില്‍ ആക്കിയ ആ അമ്മുമ്മയാണോ അച്ഛാ ആ ചേച്ചി ? മകളുടെ വക ചോദ്യത്തിന് ഞാന്‍ അതെയെന്നു തലയാട്ടി.

ഒടുവില്‍ ഭാര്യയോടു ഒരു ചോദ്യം...
അതേയ്  നിനക്ക്  തെരളിയപ്പം ഉണ്ടാക്കാന്‍  അറിയാമോ ? അവള്‍ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ട് .
എനിയ്ക്കറിയില്ല, ചേച്ചിക്ക്  അറിയായിരിക്കും അവള്‍ പറഞ്ഞു.ഞാന്‍ വിളിച്ചു ചോദിയ്ക്കാം, അതിനിപ്പോള്‍ തിരളി ഇല എവിടെ കിട്ടും?

ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു. അതൊക്കെ ഒപ്പിച്ചു. കാറിന്‍റെ ഡിക്കിയില്‍ നിന്നും രണ്ടു കൊപ്പ് തിരളി ഇല കൊണ്ട് വന്നു കൊടുത്തു. ആ തോടിന്‍റെ കരയില്‍ നിന്ന തെരളി മരത്തില്‍ നിന്നും പറിച്ചതാണ് . അപ്പോഴേയ്ക്കും അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു,

അടുക്കള മുഴുവന്‍ ഓര്‍മകളുടെ തെരളിമണം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ വേഗം മൂന്ന് പ്ലേറ്റുകള്‍ എടുത്തു കഴുകി വൃത്തിയാക്കി മേശപ്പുറത്ത് വെച്ചു.

Wednesday, February 8, 2012

നെയ്ത്തുകാരന്‍


സ്വപ്നമെല്ലാം നെയ്തു
തീര്‍ക്കാന്‍ ഞാനിന്ന്
വിശ്വാസം കയ്യിലേന്തി
ഇറങ്ങിത്തിരിച്ചു.

ഇഴകുരുങ്ങിയ ചിന്തകള്‍
അടര്‍ത്തിയെടുക്കാന്‍
ദൈവ സന്നിധിയില്‍
മുട്ട് കുത്തി.

നിറം മങ്ങിയ നൂലിനും,
മുന കുറഞ്ഞ സൂചിയ്ക്കും
ചെകുത്താന്‍റെ പിടലിയിയ്ക്ക്
ഒരു ചവിട്ട്.

വിറയാര്‍ന്ന കയ്യിലെ
കോപം കഴുകി,
കാമം വെടിഞപ്പോള്‍
ഉടലെടുക്കുന്നു സ്വപ്നത്തിലെ
ശുഭ്ര വസ്തം.

Monday, February 6, 2012

വീണ്ടുമൊരു മരണം

കാക്കി നിറത്തില്‍
മുഷിഞ്ഞ വസ്ത്രങ്ങള്‍.

കാലിലെ ചുണങ്ങില്‍
വയറു വീര്‍ത്ത ഈച്ച.

ജഡ പിടിച്ച മുടിക്കെട്ടില്‍
കുരുങ്ങിയ റിബ്ബണ്‍.

കണ്ണുകള്‍ പകുതി
തുറന്നു തന്നെ.

വെള്ളരിച്ചിറകുകള്‍
പൊട്ടി മുളച്ചപ്പോള്‍
അവള്‍ക്ക് വിശപ്പിലായ്മ.


ഗംഗയില്‍ മുങ്ങി
കുരിശു വരച്ചവള്‍
ദിക്ക് റുകള്‍ ചൊല്ലി
പറന്നുയര്‍ന്നു.

മേഖങ്ങള്‍ക്കിടയില്‍
പതിയിരുന്ന ചിലര്‍
അവള്‍ക്കു മീതെ ചാടിവീണു
വീണ്ടുമൊരു മരണം
ഏറ്റുവാങ്ങാന്‍ അവള്‍
കണ്ണുകള്‍ വീണ്ടും
ഇറുക്കിയടച്ചു.

Saturday, February 4, 2012

ഓര്‍മ്മകള്‍ (എന്‍റെ ഉമ്മുമ്മ )

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.

എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .

പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല്‌ കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.

കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .

കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .


കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.

സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.

Sunday, January 29, 2012

അക്ഷരങ്ങള്‍

 
പ്രണയമെന്നില്‍ കുടിയേറിയപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു തിളക്കമുണ്ടായത്.
അവ കുടിയിറങ്ങിയപ്പോഴാ-
ണവയ്ക്ക് പഴക്കം വന്നത്. 

വിരഹമെന്നില്‍ തളിര്‍ത്തപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു നനവുണ്ടായത്.
അവ പടര്‍ന്നപ്പോഴാ-
ണവയില്‍ പുഴയോഴുകിയത്. 

സ്നേഹമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ ശാന്തമായത്.
കോപം മൊട്ടിട്ടപ്പോഴാ-
ണവ വെന്തു മരിച്ചത്.

ഭയമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ പതറിയത്.
ദൈര്യമാര്‍ജിച്ചപ്പോഴാ-
ണവര്‍  ജയ് വിളിച്ചത്.

 
ദൈവമെന്നില്‍ കനിഞ്ഞപ്പോഴാ-
നെന്നക്ഷരങ്ങള്‍ പിറന്നത്.
ദൈവത്തെ സ്തുതിച്ചപ്പോഴാ-
ണവയ്ക്ക് അര്‍ത്ഥമുണ്ടായത്.
 

Tuesday, January 10, 2012

തെരുവിന്‍റെ മക്കള്‍

ചെവികളില്‍
കാറ്റിന്‍റെയീണം പോല്‍
നഗരത്തിന്നിരമ്പം.

മടിക്കുത്തില്‍
പകുതി ഊണിനു
തികയാത്ത നാണയത്തുട്ടുകള്‍.

മുടിയ്ക്കുള്ളില്‍
വിശപ്പുമാറിയുറങ്ങും
ഈരും പേനും.

ഊരും പേരും മറന്ന പെണ്ണിന്
തല ചായ്ക്കാനിന്നു
പേരറിയാത്ത ഊരിലെ
കടത്തിണ്ണകള്‍ സ്വന്തം.

എന്നിട്ടും, മനുഷ്യ മൃഗങ്ങള്‍
അഴുക്കു ചാലിന്‍റെ വക്കത്തും
ഓടുപൊട്ടിയ വീട്ടിലും
കറുത്ത വാവ് തീര്‍ക്കുന്നു.

Saturday, January 7, 2012

ലവ് ജിഹാദി

ലക്ഷ്മിക്കുട്ടിയ്ക്ക്.
അന്നേ ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഈ ലവ് ജിഹാദ് സത്യമല്ലെന്ന്. അന്ന് നീയത് വിശ്വസിച്ചില്ല.
അത് കേള്‍ക്കാതെ നീയാ പല്ലന്‍ പാക്കരന്‍റെ കയ്യിന്നു ഹിന്ദി നോട്ട് ബുക്ക് വാങ്ങിയതും, അവന്‍ നിനക്ക് നാരങ്ങ്യാ മുട്ടായി തന്നതും, മഷി തീര്‍ന്ന പെയക്ക്‌ റീഫില്ലറ് തന്നതും, ഉത്സവത്തിന്‍റെ അന്ന് വള വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിച്ചതും ഒക്കെ ഞാന്‍ അറിഞ്ഞു.

ഉമ്മുക്കുലുസേ എന്ന് നിന്നെ വിളിച്ചത് സ്നേഹം കൂടിയത് കൊണ്ടാണെന്നും അല്ലാതെ ഞാന്‍ ഒരു ലവ് ജിഹാദിയല്ലെന്നും നിന്നോട് ഒരു നൂറായിരം വട്ടം ആണയിട്ടു പറഞ്ഞിട്ടും നീ കേട്ടില്ല. എന്‍റെ പെങ്ങളുടെ കുഞ്ഞുവാവയുടെ പേരാണ് ഉമ്മുക്കുലുസെന്നും ആ വാവയുടെ ചിരിയാണ് നിനക്കുന്നും എത്രയോ തവണ ഞാന്‍ പറഞ്ഞതാണ് നീ കേട്ടമട്ടു പോലും കാണിക്കാതെ ഞാന്‍ ലവ് ജിഹാദിയെന്ന് മുദ്ര കുത്തി.

ആ കള്ളന്‍ പാക്കരന്‍ മൂന്നാമതും ഏഴില്‍ തോറ്റ വിവരമൊക്കെ ഞാന്‍ അറിഞ്ഞു. അവന്‍ നിനക്ക് തന്ന ലവ് ലെറ്റര്‍ എഴുതിയത് എന്‍റെ കൂട്ടുകാരന്‍ മഹേഷാണ്. അവന്‍ എന്നോട് പറഞ്ഞിരുന്നു.

നിനക്ക് ഓര്‍മ്മ കാണും നമ്മുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സാറാമ്മയെ അവള്‍ക്കു ഞാന്‍ ദിവസവും മില്‍ക്കി ബാര്‍ കൊടുക്കുന്നുണ്ട്. അവള്‍ക്കു നന്നായി കവിത എഴുതാനും അറിയാം.

നിന്നെ പോലെയല്ല നല്ല ശബ്ദമാണ് അവള്‍ക്ക്. ഉമ്മുക്കുലുസു എന്ന് വിളിക്കുമ്പോള്‍ അവളുടെ ചിരി കാണാന്‍ നല്ല ചേലാണ്.

കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ മാത്രം തെറ്റല്ല എന്നെനിക്കറിയാം. പക്ഷെ വിശ്വാസം തെറ്റിച്ച നിന്നെ എനിയ്ക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറയുന്നു.

എന്ന്
സാറാമ്മയുടെ സ്വന്തം.... ( ജിഹാദി)