കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന്
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.
കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.
കടലമ്മയെ നന്നായി അവതരിപ്പിച്ചു...
ReplyDeleteആശംസകള്‍..