പ്രണയമെന്നില്‍ കുടിയേറിയപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു തിളക്കമുണ്ടായത്.
അവ കുടിയിറങ്ങിയപ്പോഴാ-
ണവയ്ക്ക് പഴക്കം വന്നത്.
വിരഹമെന്നില്‍ തളിര്‍ത്തപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു നനവുണ്ടായത്.
അവ പടര്‍ന്നപ്പോഴാ-
ണവയില്‍ പുഴയോഴുകിയത്.
സ്നേഹമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ ശാന്തമായത്.
കോപം മൊട്ടിട്ടപ്പോഴാ-
ണവ വെന്തു മരിച്ചത്.
ഭയമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ പതറിയത്.
ദൈര്യമാര്‍ജിച്ചപ്പോഴാ-
ണവര്‍ ജയ് വിളിച്ചത്.
ദൈവമെന്നില്‍ കനിഞ്ഞപ്പോഴാ-
നെന്നക്ഷരങ്ങള്‍ പിറന്നത്.
ദൈവത്തെ സ്തുതിച്ചപ്പോഴാ-
ണവയ്ക്ക് അര്‍ത്ഥമുണ്ടായത്.
അക്ഷരങ്ങളെന്നും കൂട്ടായിരിക്കട്ടെ... ആശംസകള്‍
ReplyDeleteദൈവമെന്നില്‍ കനിഞ്ഞപ്പോഴാ-
ReplyDeleteനെന്നക്ഷരങ്ങള്‍ പിറന്നത്.
ദൈവത്തെ സ്തുതിച്ചപ്പോഴാ-
ണവയ്ക്ക്അര്ത്ഥമുണ്ടായത്. “പടച്ച തമ്പുരാനേ, അർഥമുള്ള അക്ഷരങ്ങൾ എനിക്കും തന്ന് അനുഗ്രഹിക്കണേ....... ”
അതെ, ദൈവം കനിഞ്ഞാല്‍ മാത്രമേ അക്ഷരങ്ങള്‍ പിറക്കൂ...
ReplyDelete