Wednesday, June 27, 2012


പഞ്ചസാര ഒരു കിലോ. 
പിരിയന്‍ മുളക് അരക്കിലോ. 
ലിസ്റ്റില്‍ പിന്നെയുമുണ്ട് കുറെ സാധനങ്ങള്‍,
പൈസയും ലിസ്റ്റും പോക്കറ്റില്‍ തന്നെ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പു വരുത്തി. 
കൂലിയായി കടയില്‍ നിന്നും വാങ്ങാന്‍ അനുവദിച്ചിട്ടുള്ള  കപ്പലണ്ടി മിട്ടായിയുടെ മണം മനസില്‍ എവിടെ നിന്നോ മൂത്ത് പൊങ്ങുന്നുണ്ട്.

നേരം കുറച്ചായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു സൈക്കള് കാരനേയും കാണുന്നില്ലല്ലോ ദൈവമേ. 
നോക്കി നോക്കി കണ്ണ് കഴച്ചപ്പോള്‍ അതാ എവിടെയോ ഒരു സൈക്കിള്‍ മണി നാദം, 
കാളവണ്ടിയുടെ മണി കിലുക്കമല്ലെന്നു ചെവി  വട്ടം പിടിച്ച് ഉറപ്പു വരുത്തി, അല്ല ഇത് സൈക്കിള്‍ തന്നാ...

കാലുകള്‍ക്ക് ഒരു പുതു ജീവന്‍ വെച്ചത് പോലെ ഒരു ബലം.പതുക്കെ മുന്നോട്ടു നടന്നു തുടങ്ങി. കുറച്ചു കൂടെ നന്നാല്‍ മാത്രമേ ആ പുളി മരത്തിന്‍റെ അടുത്ത് എത്തുകയുള്ളൂ, അപ്പോഴേയ്ക്കും സൈക്കിളുകാരന്‍ അവിടെ എത്തും, പിന്നെ ഒന്നും നോക്കണ്ട സൈക്കളിന്‍റെ   കൂടെ മത്സരിക്കുന്നത് പോലെ ഒരു ഒറ്റ ഓട്ടം വെച്ച് കൊടുക്കണം,പുളി മരം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയാല്‍ സൈക്കിളുകാരനെ മത്സരത്തില്‍ ജയിക്കാന്‍ വിടണം. 

എന്നാലും എന്തിനാവും യക്ഷികള്‍ ഇങ്ങനെ പുളിമരത്തില്‍ താമസിയ്ക്കുന്നത് ?
യക്ഷികള്‍ പുളിയിറുത്ത് തിന്നാറുണ്ടാവുമോ??? അറിയില്ല, പക്ഷെ പിള്ളേരുടെ രക്തമാണത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. കടയില്‍ നിന്നും സാധനങ്ങള്‍ വാണി സഞ്ചിയിലാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചു, സഞ്ചിയുടെ കാത് കയ്യില്‍ മുറുക്കി ഒരു കുരുക്ക് പോലെ ഇട്ടു.

ഓട്ടത്തിനിടയില്‍ അതെന്തെങ്ങാനും താഴെ വീണാല്‍ തീര്‍ന്നു കഥ. തിരിച്ചു വരാന്‍ നേരം വന്നപ്പോള്‍ വേഗം സൈക്കിള്‍ കിട്ടി. എന്നാലും ഓട്ടത്തിന് അല്പം സ്പീഡ് കൂട്ടി കാരണം ഇരുട്ടിനു ഇപ്പോള്‍ വല്ലാത്ത ഒരു നിറമായിരിക്കുന്നു.

എന്ന് മുതല്‍ക്കാണോ ആ ഓട്ടം നിര്‍ത്തിയത് എന്നറിയില്ല. 
ഇന്നും ആ പുളിമരം തല ഉയര്‍ത്തി ആ റോഡരുകില്‍ നില്‍പ്പുണ്ട്. 
ചെങ്കല്ല്  റോഡ്‌  മാറി  താറിട്ട റോഡായി...ഓടു  മേഞ്ഞ  വീടുകള്‍  എല്ലാം എങ്ങോ  പോയി മറഞ്ഞിരിക്കുന്നു .
ഇന്നും യെക്ഷികള്‍ അവിടെ തന്നെ ആവുമോ  താമസം  അതോ  കാലം മാറിയപ്പോള്‍ അവരും  താമസം  മാറ്റിക്കാണുമോ  ?അറിയില്ല. 

പക്ഷേ ഇന്നും... ആ കപ്പലണ്ടി മിട്ടായിയുടെ മണം മനസ്സില്‍ എവിടെയോ മൂത്ത് പൊന്തി  വരുന്നുണ്ട് .  





No comments:

Post a Comment

Wednesday, June 27, 2012


പഞ്ചസാര ഒരു കിലോ. 
പിരിയന്‍ മുളക് അരക്കിലോ. 
ലിസ്റ്റില്‍ പിന്നെയുമുണ്ട് കുറെ സാധനങ്ങള്‍,
പൈസയും ലിസ്റ്റും പോക്കറ്റില്‍ തന്നെ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പു വരുത്തി. 
കൂലിയായി കടയില്‍ നിന്നും വാങ്ങാന്‍ അനുവദിച്ചിട്ടുള്ള  കപ്പലണ്ടി മിട്ടായിയുടെ മണം മനസില്‍ എവിടെ നിന്നോ മൂത്ത് പൊങ്ങുന്നുണ്ട്.

നേരം കുറച്ചായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു സൈക്കള് കാരനേയും കാണുന്നില്ലല്ലോ ദൈവമേ. 
നോക്കി നോക്കി കണ്ണ് കഴച്ചപ്പോള്‍ അതാ എവിടെയോ ഒരു സൈക്കിള്‍ മണി നാദം, 
കാളവണ്ടിയുടെ മണി കിലുക്കമല്ലെന്നു ചെവി  വട്ടം പിടിച്ച് ഉറപ്പു വരുത്തി, അല്ല ഇത് സൈക്കിള്‍ തന്നാ...

കാലുകള്‍ക്ക് ഒരു പുതു ജീവന്‍ വെച്ചത് പോലെ ഒരു ബലം.പതുക്കെ മുന്നോട്ടു നടന്നു തുടങ്ങി. കുറച്ചു കൂടെ നന്നാല്‍ മാത്രമേ ആ പുളി മരത്തിന്‍റെ അടുത്ത് എത്തുകയുള്ളൂ, അപ്പോഴേയ്ക്കും സൈക്കിളുകാരന്‍ അവിടെ എത്തും, പിന്നെ ഒന്നും നോക്കണ്ട സൈക്കളിന്‍റെ   കൂടെ മത്സരിക്കുന്നത് പോലെ ഒരു ഒറ്റ ഓട്ടം വെച്ച് കൊടുക്കണം,പുളി മരം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയാല്‍ സൈക്കിളുകാരനെ മത്സരത്തില്‍ ജയിക്കാന്‍ വിടണം. 

എന്നാലും എന്തിനാവും യക്ഷികള്‍ ഇങ്ങനെ പുളിമരത്തില്‍ താമസിയ്ക്കുന്നത് ?
യക്ഷികള്‍ പുളിയിറുത്ത് തിന്നാറുണ്ടാവുമോ??? അറിയില്ല, പക്ഷെ പിള്ളേരുടെ രക്തമാണത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. കടയില്‍ നിന്നും സാധനങ്ങള്‍ വാണി സഞ്ചിയിലാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചു, സഞ്ചിയുടെ കാത് കയ്യില്‍ മുറുക്കി ഒരു കുരുക്ക് പോലെ ഇട്ടു.

ഓട്ടത്തിനിടയില്‍ അതെന്തെങ്ങാനും താഴെ വീണാല്‍ തീര്‍ന്നു കഥ. തിരിച്ചു വരാന്‍ നേരം വന്നപ്പോള്‍ വേഗം സൈക്കിള്‍ കിട്ടി. എന്നാലും ഓട്ടത്തിന് അല്പം സ്പീഡ് കൂട്ടി കാരണം ഇരുട്ടിനു ഇപ്പോള്‍ വല്ലാത്ത ഒരു നിറമായിരിക്കുന്നു.

എന്ന് മുതല്‍ക്കാണോ ആ ഓട്ടം നിര്‍ത്തിയത് എന്നറിയില്ല. 
ഇന്നും ആ പുളിമരം തല ഉയര്‍ത്തി ആ റോഡരുകില്‍ നില്‍പ്പുണ്ട്. 
ചെങ്കല്ല്  റോഡ്‌  മാറി  താറിട്ട റോഡായി...ഓടു  മേഞ്ഞ  വീടുകള്‍  എല്ലാം എങ്ങോ  പോയി മറഞ്ഞിരിക്കുന്നു .
ഇന്നും യെക്ഷികള്‍ അവിടെ തന്നെ ആവുമോ  താമസം  അതോ  കാലം മാറിയപ്പോള്‍ അവരും  താമസം  മാറ്റിക്കാണുമോ  ?അറിയില്ല. 

പക്ഷേ ഇന്നും... ആ കപ്പലണ്ടി മിട്ടായിയുടെ മണം മനസ്സില്‍ എവിടെയോ മൂത്ത് പൊന്തി  വരുന്നുണ്ട് .  





No comments:

Post a Comment