Saturday, July 9, 2011

കറുത്ത നിറമുള്ള ചന്ദ്രന്‍

ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ആളെ കാണാന്‍ പോകുമ്പോള്‍ തന്നെ ഇങ്ങനെ വാരി വലിച്ചു കഴിക്കുന്നത് നല്ലതല്ല  എന്ന് മനസ്സില്‍ ഒരു ലജ്ജ തോന്നിയെങ്കിലും വിശപ്പിന്‍റെ  മുന്നില്‍ ആ ലജ്ജ തക്കാളി സോസ് പോലെ മാര്‍ദവമുള്ളതായി മാറി.

രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാലന്ജ് മണിക്കൂര്‍ യാത്രയാണ് ഒരേ ഇരിപ്പ് ഇരിക്കണം. മുന്നില്‍ നീണ്ടു കിടക്കുന്ന കറുത്ത റോഡിനു ഇരു വശവും തിളയ്ക്കുന്ന മരുഭൂമിയാണ്.  മരുഭൂമി കീറിമുറിച്ചു പോകുന്ന പാതയില്‍ അടുത്തടുത്ത്  കടകളോ മറ്റോ കാണില്ല.  ഇടയ്ക്ക് എങ്ങാനും പെട്രോള്‍ പമ്പ് ഉണ്ടെങ്കില്‍ നല്ലത്. കടയില്‍ നിന്നും ഒന്ന് രണ്ടു കുപ്പി വെള്ളവും വാങ്ങി കയ്യിലിരുന്ന സാന്ഡ് വിച്ചില്‍ ഒരു വട്ടം കൂടെ ആഞ്ഞു കടിച്ചു.

നീലിമയുള്ള  ആകാശം, കത്തുന്ന സൂര്യന്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വംശ നാശം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന  ഇടിഞ്ഞു പൊളിഞ്ഞ  ചെറു വീടുകള്‍,  നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന അങ്ങിങ്ങായില്‍ കാണുന്ന ഈന്തപ്പനകളും കുഞ്ഞു കുഞ്ഞു കുറ്റിച്ചെടികളും, നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വരെ ഞാന്‍ ഇവിടെയൊന്നും ഒരു കള്ളിമുള്‍ചെടിയും കണ്ടിട്ടില്ല. ചീറിപ്പായുന്ന കാറിന്‍റെ എ സിയിലെ തണുപ്പില്‍ ഇരുന്നു കൊണ്ട്  സൂര്യന്‍റെ  ഇക്കിളിപ്പെടുത്തുന്ന  ചൂട് കൊള്ളാന്‍ നല്ല സുഖം.



മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറിയപ്പോള്‍ സൌദിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കോടി സൌമ്യമായി പെരുമാറിയപ്പോള്‍ തന്നെ മനസിലായി സൌദിയല്ല എന്ന്. രോഗിയുടെ പേര് പറഞ്ഞപ്പോള്‍ റൂം നമ്പരും വഴിയും പറഞ്ഞു തന്ന അവള്‍ക്ക് ഒരു ശുക്രനും പറഞ്ഞു നടന്നപ്പോള്‍ നാട്ടിലെ ആശുപത്രികളിലെ മനം മയക്കുന്ന ടെട്ടോളിന്റെ മണം മനസ്സില്‍ നഷ്ടബോധത്തിനു തിരികൊളുത്തി.

ആഞ്ജിയോഗ്രാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ക്ഷീണിതനായി കിടക്കുന്ന സുഹൃത്തിന്‍റെ കണ്ണുകളില്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഞങ്ങളുടെ സാമീപ്യം അറിയിച്ചു. തൊട്ടടുത്ത  ബെഡ്ഡില്‍ കിടന്നു ടിവി കാണുന്ന മിസറിയും കൂട്ടുകാരനും ഉച്ചത്തില്‍ സംസാരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അവര്‍ നീക്കിയിട്ട്  തന്നു.

ഫുട്ബോള്‍ കളി കണ്ടു രസിച്ചു ബെഡില്‍ കിടക്കുന്ന കിടന്നു സംസാരിക്കുന്ന അയാളുടെ കാലിലെ മുഴുവന്‍ വിരലുകളും ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നഷ്ടമായിരിക്കുന്നതിന്‍റെ യാതൊരു വിധ നഷ്ടബോധവും അയാളില്‍ തെല്ലിട കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ദിവസവും വൈകുന്നേരം കൂട്ടുകാരരനുമായി അയാള്‍ ആശുപത്രി മുഴുവന്‍ കറങ്ങാന്‍ പോകാറുണ്ടത്രേ. വീല്‍ ചെയറില്‍ അയാളെ ഇരുത്തി അവിടെയല്ലാം കൊണ്ട് നടക്കുന്ന ആ താടിക്കാരന്‍ സുഹൃത്ത് അയാളുടെ ജീവിതത്തിലെ അമൂല്യമായ ഒരു സ്വത്താണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലായി.

ഡോക്ടറെക്കണ്ട്  കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു വന്നപ്പോള്‍ സന്തോഷവാനായിരുന്ന സുഹൃത്തിന്‍റെ കലങ്ങിയ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. കണ്ണില്‍ നേരത്തെ ഉണ്ടായ ആ തിളക്കം പൂര്‍ണ്ണമായും മങ്ങിയിരിക്കുന്നു. വേദന അന്ധകാരമാണെങ്കില്‍ ഒരു കറുത്തവാവിനെ ആണ് ആ കണ്ണുകളില്‍ എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. നെഞ്ജ് വേദന ഉള്ള ആളാണ്‌ അധികം വിഷമിക്കാന്‍ പാടുള്ളതല്ല. ഇത്ര ദിവസം ആയിട്ടും വീട്ടില്‍ ഭാര്യയോടോ വയ്യാതെ കിടക്കുന്ന ഉമ്മയോടെ അസുഖത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ല. ജിദ്ദയില്‍ ഉള്ള  ഒരു ബന്ധുക്കാരനോടും നാട്ടിലുള്ള  രണ്ടു ചേട്ടന്‍മാരോടുമാണ് മാത്രമാണ് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്,

എന്തുപറ്റിയെന്ന ചോദ്യത്തിന് വിഷമം അടക്കിപ്പിടിച്ചു അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ നിന്നും കറുത്ത നീരുറവ പൊട്ടി വീണിരുന്നു.

ഭാര്യവിളിച്ചിരുന്നു. അയല്‍പക്കത്തെ കുടുംബനാഥന് നെഞ്ച് വേദന.ആശുപത്രിയില്‍ അട്മിറ്റു ചെയ്തിരിക്കുകയാണ്. അവള്‍  ആശുപത്രിയില്‍ പോയിട്ട് വന്നിട്ട് വിളിച്ചതാണ്, അയാളുടെ മകള്‍ ആശുപത്രിയില്‍ അമ്മയുടെ കൂടെ ഇരിപ്പുണ്ടത്രെ വാടിത്തളര്‍ന്ന അവളെ കണ്ടപ്പോള്‍ അവള്‍ക്കു നല്ല സങ്കടം.അത് തീര്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്.  
എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ച് വേദന വരുന്നെന്നും  ഗ്യാസിന്‍റെ പ്രശ്നം ആണ് അല്ലാതെ ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്റ്റര്‍ പറഞ്ഞത് , പക്ഷേ  ഇന്ന് ആശുപത്രിയില്‍ പോയിട്ട് വന്നതിനു ശേഷം എന്തോ ഒരു പേടി പോലെ അത് കൊണ്ടാണ് നിങ്ങളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നിയത്.

ഒരു കുഞ്ഞു തേങ്ങല്‍ പോലും പുറത്തു വരാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. കൂടെ നല്ല പേടിയും. ഹൃദയമിടിപ്പ്‌ കൂടിയോ എന്നൊരു സംശയവും. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു നല്ല പോലെ മനസ്സില്‍ പ്രാര്‍ഥിച്ചു അവര്‍ പറഞ്ഞത് മുഴവും മൂളിക്കേട്ടു. എന്തെക്കയോ പറഞ്ഞു സമാധാനപ്പെടുത്തി.

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി, പ്രാര്‍ഥനകള്‍ ഭലം ചെയ്യും എന്നല്ലാതെ വേറെ എന്ത് പറയാന്‍. മനസിലെ ആവലാതികള്‍ മാറ്റി വെച്ച് കഴിയുന്നത്ര ആ കലങ്ങിയ മനസിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ഓരോ വിഷയങ്ങള്‍ സംസാരിച്ചു. നിങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ മനസിനു ഒരു പുതിയ ധൈര്യം കിട്ടിയെന്നും ഇപ്പോള്‍ കുഴ്പ്പമൊന്നുമില്ലെന്നും എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന അയാള്‍ക്ക്‌ കൂടെ ഉള്ള മിസറികളോട്  സംസാരിക്കാന്‍ അവരുടെ ഭാഷ അറിയില്ല എന്ന സങ്കടമേ ഇപ്പോള്‍ ഉള്ളു എന്നും പറഞ്ഞു.

ശുദ്ധ ഹൃദയനായ ആ സുഹൃത്ത് ഇപ്പോള്‍ നാട്ടിലാണ്, സുഖമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കട്ടെ.

നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാ?
(യാന്‍ബു  ഹോസ്പിറ്റലില്‍  നിന്നും മദീനയിലെയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക്ക് ഊരി മാറ്റി ആമ്പുലന്‍സിലെ  നഴ്സിനോട്  അദ്ദേഹം ചോദിച്ചത്, ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ് , നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാണ്?? !!! ) ... ;)

No comments:

Post a Comment

Saturday, July 9, 2011

കറുത്ത നിറമുള്ള ചന്ദ്രന്‍

ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ആളെ കാണാന്‍ പോകുമ്പോള്‍ തന്നെ ഇങ്ങനെ വാരി വലിച്ചു കഴിക്കുന്നത് നല്ലതല്ല  എന്ന് മനസ്സില്‍ ഒരു ലജ്ജ തോന്നിയെങ്കിലും വിശപ്പിന്‍റെ  മുന്നില്‍ ആ ലജ്ജ തക്കാളി സോസ് പോലെ മാര്‍ദവമുള്ളതായി മാറി.

രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാലന്ജ് മണിക്കൂര്‍ യാത്രയാണ് ഒരേ ഇരിപ്പ് ഇരിക്കണം. മുന്നില്‍ നീണ്ടു കിടക്കുന്ന കറുത്ത റോഡിനു ഇരു വശവും തിളയ്ക്കുന്ന മരുഭൂമിയാണ്.  മരുഭൂമി കീറിമുറിച്ചു പോകുന്ന പാതയില്‍ അടുത്തടുത്ത്  കടകളോ മറ്റോ കാണില്ല.  ഇടയ്ക്ക് എങ്ങാനും പെട്രോള്‍ പമ്പ് ഉണ്ടെങ്കില്‍ നല്ലത്. കടയില്‍ നിന്നും ഒന്ന് രണ്ടു കുപ്പി വെള്ളവും വാങ്ങി കയ്യിലിരുന്ന സാന്ഡ് വിച്ചില്‍ ഒരു വട്ടം കൂടെ ആഞ്ഞു കടിച്ചു.

നീലിമയുള്ള  ആകാശം, കത്തുന്ന സൂര്യന്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വംശ നാശം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന  ഇടിഞ്ഞു പൊളിഞ്ഞ  ചെറു വീടുകള്‍,  നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന അങ്ങിങ്ങായില്‍ കാണുന്ന ഈന്തപ്പനകളും കുഞ്ഞു കുഞ്ഞു കുറ്റിച്ചെടികളും, നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വരെ ഞാന്‍ ഇവിടെയൊന്നും ഒരു കള്ളിമുള്‍ചെടിയും കണ്ടിട്ടില്ല. ചീറിപ്പായുന്ന കാറിന്‍റെ എ സിയിലെ തണുപ്പില്‍ ഇരുന്നു കൊണ്ട്  സൂര്യന്‍റെ  ഇക്കിളിപ്പെടുത്തുന്ന  ചൂട് കൊള്ളാന്‍ നല്ല സുഖം.



മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറിയപ്പോള്‍ സൌദിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കോടി സൌമ്യമായി പെരുമാറിയപ്പോള്‍ തന്നെ മനസിലായി സൌദിയല്ല എന്ന്. രോഗിയുടെ പേര് പറഞ്ഞപ്പോള്‍ റൂം നമ്പരും വഴിയും പറഞ്ഞു തന്ന അവള്‍ക്ക് ഒരു ശുക്രനും പറഞ്ഞു നടന്നപ്പോള്‍ നാട്ടിലെ ആശുപത്രികളിലെ മനം മയക്കുന്ന ടെട്ടോളിന്റെ മണം മനസ്സില്‍ നഷ്ടബോധത്തിനു തിരികൊളുത്തി.

ആഞ്ജിയോഗ്രാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ക്ഷീണിതനായി കിടക്കുന്ന സുഹൃത്തിന്‍റെ കണ്ണുകളില്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഞങ്ങളുടെ സാമീപ്യം അറിയിച്ചു. തൊട്ടടുത്ത  ബെഡ്ഡില്‍ കിടന്നു ടിവി കാണുന്ന മിസറിയും കൂട്ടുകാരനും ഉച്ചത്തില്‍ സംസാരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അവര്‍ നീക്കിയിട്ട്  തന്നു.

ഫുട്ബോള്‍ കളി കണ്ടു രസിച്ചു ബെഡില്‍ കിടക്കുന്ന കിടന്നു സംസാരിക്കുന്ന അയാളുടെ കാലിലെ മുഴുവന്‍ വിരലുകളും ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നഷ്ടമായിരിക്കുന്നതിന്‍റെ യാതൊരു വിധ നഷ്ടബോധവും അയാളില്‍ തെല്ലിട കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ദിവസവും വൈകുന്നേരം കൂട്ടുകാരരനുമായി അയാള്‍ ആശുപത്രി മുഴുവന്‍ കറങ്ങാന്‍ പോകാറുണ്ടത്രേ. വീല്‍ ചെയറില്‍ അയാളെ ഇരുത്തി അവിടെയല്ലാം കൊണ്ട് നടക്കുന്ന ആ താടിക്കാരന്‍ സുഹൃത്ത് അയാളുടെ ജീവിതത്തിലെ അമൂല്യമായ ഒരു സ്വത്താണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലായി.

ഡോക്ടറെക്കണ്ട്  കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു വന്നപ്പോള്‍ സന്തോഷവാനായിരുന്ന സുഹൃത്തിന്‍റെ കലങ്ങിയ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. കണ്ണില്‍ നേരത്തെ ഉണ്ടായ ആ തിളക്കം പൂര്‍ണ്ണമായും മങ്ങിയിരിക്കുന്നു. വേദന അന്ധകാരമാണെങ്കില്‍ ഒരു കറുത്തവാവിനെ ആണ് ആ കണ്ണുകളില്‍ എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. നെഞ്ജ് വേദന ഉള്ള ആളാണ്‌ അധികം വിഷമിക്കാന്‍ പാടുള്ളതല്ല. ഇത്ര ദിവസം ആയിട്ടും വീട്ടില്‍ ഭാര്യയോടോ വയ്യാതെ കിടക്കുന്ന ഉമ്മയോടെ അസുഖത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ല. ജിദ്ദയില്‍ ഉള്ള  ഒരു ബന്ധുക്കാരനോടും നാട്ടിലുള്ള  രണ്ടു ചേട്ടന്‍മാരോടുമാണ് മാത്രമാണ് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്,

എന്തുപറ്റിയെന്ന ചോദ്യത്തിന് വിഷമം അടക്കിപ്പിടിച്ചു അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ നിന്നും കറുത്ത നീരുറവ പൊട്ടി വീണിരുന്നു.

ഭാര്യവിളിച്ചിരുന്നു. അയല്‍പക്കത്തെ കുടുംബനാഥന് നെഞ്ച് വേദന.ആശുപത്രിയില്‍ അട്മിറ്റു ചെയ്തിരിക്കുകയാണ്. അവള്‍  ആശുപത്രിയില്‍ പോയിട്ട് വന്നിട്ട് വിളിച്ചതാണ്, അയാളുടെ മകള്‍ ആശുപത്രിയില്‍ അമ്മയുടെ കൂടെ ഇരിപ്പുണ്ടത്രെ വാടിത്തളര്‍ന്ന അവളെ കണ്ടപ്പോള്‍ അവള്‍ക്കു നല്ല സങ്കടം.അത് തീര്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്.  
എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ച് വേദന വരുന്നെന്നും  ഗ്യാസിന്‍റെ പ്രശ്നം ആണ് അല്ലാതെ ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്റ്റര്‍ പറഞ്ഞത് , പക്ഷേ  ഇന്ന് ആശുപത്രിയില്‍ പോയിട്ട് വന്നതിനു ശേഷം എന്തോ ഒരു പേടി പോലെ അത് കൊണ്ടാണ് നിങ്ങളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നിയത്.

ഒരു കുഞ്ഞു തേങ്ങല്‍ പോലും പുറത്തു വരാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. കൂടെ നല്ല പേടിയും. ഹൃദയമിടിപ്പ്‌ കൂടിയോ എന്നൊരു സംശയവും. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു നല്ല പോലെ മനസ്സില്‍ പ്രാര്‍ഥിച്ചു അവര്‍ പറഞ്ഞത് മുഴവും മൂളിക്കേട്ടു. എന്തെക്കയോ പറഞ്ഞു സമാധാനപ്പെടുത്തി.

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി, പ്രാര്‍ഥനകള്‍ ഭലം ചെയ്യും എന്നല്ലാതെ വേറെ എന്ത് പറയാന്‍. മനസിലെ ആവലാതികള്‍ മാറ്റി വെച്ച് കഴിയുന്നത്ര ആ കലങ്ങിയ മനസിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ഓരോ വിഷയങ്ങള്‍ സംസാരിച്ചു. നിങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ മനസിനു ഒരു പുതിയ ധൈര്യം കിട്ടിയെന്നും ഇപ്പോള്‍ കുഴ്പ്പമൊന്നുമില്ലെന്നും എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന അയാള്‍ക്ക്‌ കൂടെ ഉള്ള മിസറികളോട്  സംസാരിക്കാന്‍ അവരുടെ ഭാഷ അറിയില്ല എന്ന സങ്കടമേ ഇപ്പോള്‍ ഉള്ളു എന്നും പറഞ്ഞു.

ശുദ്ധ ഹൃദയനായ ആ സുഹൃത്ത് ഇപ്പോള്‍ നാട്ടിലാണ്, സുഖമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കട്ടെ.

നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാ?
(യാന്‍ബു  ഹോസ്പിറ്റലില്‍  നിന്നും മദീനയിലെയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക്ക് ഊരി മാറ്റി ആമ്പുലന്‍സിലെ  നഴ്സിനോട്  അദ്ദേഹം ചോദിച്ചത്, ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ് , നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാണ്?? !!! ) ... ;)

No comments:

Post a Comment