Wednesday, July 27, 2011

" എ" ഫോര്‍ ആന്‍റ് ... "ബി" ഫോര്‍ ബോള്‍.

കല പില ശബ്ദം കേട്ട് കൊണ്ട് തന്നെയാണ് ഇന്നും ഉറക്കം ഉണര്‍ന്നത്.
മൂരി നിവര്‍ത്തി അവന്‍ ഒന്ന് ഞെളിഞ്ഞിരുന്നു. സൂര്യന്‍റെ മഞ്ഞ വെളിച്ചം അവന്‍റെ കണ്ണുകള്‍ക്ക്‌ പുളി മാങ്ങ കടിച്ചതു പോലെയുള്ള ഒരു പുളിപ്പ് സമ്മാനിച്ചു. പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കണ്ടത് കുറെപേര്‍ കൂടിനിന്ന്‌ സൊറ പറയുന്നു, മറ്റു ചിലര്‍ കൂട്ടം കൂടി ജോലിക്ക് പോകുന്നു.

വേലിക്കരുകിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങകളില്‍ പിടിവലി കൂടുന്ന കുട്ടികളെ നോക്കി അവന്‍ ചിരിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ ആരും പഠിക്കാന്‍ പോകുന്നില്ല എന്നുള്ളതായിരുന്നു അപ്പോഴത്തെ അവന്‍റെ ചിന്ത. വീട്ടുകാര്‍ക്ക് അതില്‍ മാത്രം ഒരു ശ്രധയുമില്ലാതതില്‍ അവനു നന്നേ വിഷമം തോന്നി.

കറുപ്പ് നിറമുള്ള ബാഗും അതില്‍ നിറയെ പലഹാരങ്ങളുമടങ്ങിയ ഒരു പെട്ടിയും, പുസ്തകങ്ങളും അവന്‍റെ സ്വപ്ങ്ങളായിരുന്നു. ഇടി മുഴക്കം പോലെ എവിടെ നിന്നോ അവന്‍ ഈണത്തില്‍ കേള്‍ക്കാറുണ്ട് " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍. ".

അപ്പോഴേയ്ക്കും മുതകത്ത് ആരോ തോണ്ടിയത് പോലെ തോന്നി .തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അടുത്ത് നില്‍ക്കുന്നു. ഒരു കവിള്‍ നിറയെ മധുരം നിറഞ്ഞ കഷായം കുടിപ്പിച്ചതിനു ശേഷം തലയില്‍ ഒന്ന് തടവിയിട്ട് അമ്മ നടന്നു പോയി . അമ്മയുടെ മുഖത്ത് എന്തോ ഒരു വിഷാദഭാവം.

മധുരമുള്ളത്കൊണ്ട് കഷായം കുടി അവനു സുഖമുള്ള ഒരു പരിപാടിയാണ്. മധുരമുള്ളത് എല്ലാം അവനു പ്രിയമാണ്. മധുരം കഴിക്കാന്‍ പറ്റാത്ത ജീവിതത്തെ കുറിച്ച് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു. അച്ഛന്‍ വന്നു കൈക്ക് പിടിച്ചു എഴുന്നേല്‍പ്പിച്ചു, വേഗം വാ ഒരിടം വരെ പോകണം. ഈ രാവിലെ തന്നെ എങ്ങോട്ട് എന്ന് അച്ഛനോട് മുട്ടിയുരുമ്മിക്കൊണ്ട് ചോദിച്ചു.
അതൊക്കെ ഉണ്ട് ഒരു കോളുണ്ട്‌ .

അച്ഛന്റെ കണ്ണുകളില്‍ സന്തോഷം. കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍, അവര്‍ക്കിടയില്‍ കൂടി അച്ഛന്‍ അവനെയും കൊണ്ട് നടന്നു പലരും അച്ഛന് മുത്തം കൊടുക്കുന്നു, അവനെയും മുത്തുന്നുണ്ട് ഓരോരോ ജീവിത രീതികള്‍ അവന്‍ മനസ്സില്‍ മന്ദഹസിച്ചു അച്ഛനെ കൂടെ മുന്നോട്ടു നടന്നു.

അവസരം കിട്ടിയപ്പോള്‍ അവന്‍ അച്ഛനോട് ചോദിച്ചു. എന്താണ് ഞങ്ങളെ പഠിക്കാന്‍ വിടാത്തത്‌ ??
നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു " ജീവിതം തന്നെയാണ് മകനേ ഏറ്റവും വലിയ പാഠശാല. നിന്‍റെ കണ്ണുകള്‍ തുറന്നു നീ കാണുക, അനുഭവങ്ങള്‍, വീഴ്ചകള്‍, നേട്ടങ്ങള്‍ എല്ലാം നീ ഓര്‍ത്തു വെയ്ക്കുക, ബുദ്ധിപരമായി ചിന്തിക്കുക എന്നാല്‍ നിന്‍റെ വിജയത്തിലേയ്ക്കുള്ള നിന്‍റെ വഴി വളര എളുപ്പമായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക നാം മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടത്തിന്‍റെ വില ഒരിക്കല്‍ നാം അനുഭവിച്ചേ തീരു.
അച്ഛന്റെ ഉപദേശങ്ങള്‍ അവന്‍ തല കുലുക്കി കേട്ടെങ്കിലും അവന്‍റെ മനസ്സില്‍ അപ്പോഴും " എ ഫോര്‍ ആന്‍റ് , ബി ഫോര്‍ ബോള്‍ " തന്നെ ആയിരുന്നു.

അച്ഛന്‍ പറഞ്ഞ വഴിയിലൂടെ കുറെ പേര്‍ പോയി തിരിച്ചു വന്നു. അവരുടെ കൈകളില്‍ മഴക്കാലത്തെയ്ക്കുള്ള ശേഖരങ്ങള്‍ ആയിരുന്നു. വിശാലമായ ആ മിനുസമുള്ള പ്രദേശത്ത് നിറയെ അവനു ഇഷ്ടമുള്ള മധുര പലഹാരം ആയിരുന്നു. പക്ഷെ അച്ഛന്‍ അവനെ തടഞ്ഞു. ഇന്ന് നിന്‍റെ പഠന ക്ലാസ് ആരംഭിക്കുന്നു . അവിടെ നില്‍ക്കുക എല്ലാം കണ്ടു പഠിക്കുക .അച്ഛന്റെ തീക്ഷ്ണമായ നോട്ടം ധിക്കരിക്കാന്‍ അവനാകുമായിരുന്നില്ല. അവന്‍ അവിടെ കറങ്ങിക്കറങ്ങി നിന്നു.

തലച്ചുമടായി കുറച്ചു പേര്‍ നീങ്ങുന്നു. അവരുടെ പാട്ട് കേള്‍ക്കാന്‍ നല്ല രസം. ഉന്തിയും തെളിയും മറിഞ്ഞു വീണും അവര്‍ മുന്നോട്ടു തന്നെ. അവന്‍ എല്ലാം കണ്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഒരു ഭൂമി കുലുക്കം. അവന്‍ പേടിച്ചു വിറച്ചു. വളരെ വേഗത്തില്‍ ഒരു ഭീമാകാരന്‍ മല അവരുടെ കൂട്ടത്തിന്‍റെ മുകളിലേക്ക് ആഞ്ഞ് പതിച്ചു. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു വാവിട്ടു കരഞ്ഞു അവന്‍റെ കണ്‍മുന്നില്‍ ഒരു കൂട്ടം ജീവനുകള്‍ ഇല്ലാതായിരിക്കുന്നു ." അച്ഛന്‍" അവന്‍ അലറിക്കരഞ്ഞു...

അവന്‍ കണ്ണുകള്‍ കഴിയുന്നത തുറന്നു മുകളിലേയ്ക്ക് നോക്കി . ഒരു മിന്നായം പോലെ അവന്‍ കണ്ടു , അപ്പോഴും അവന്‍റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല. അവന്‍റെ കാതുകളെയും
" എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍ " എന്ന ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങി . അതെ ഇതാണ് അവന്‍റെ സ്വപ്നങ്ങളുടെ, അവന്‍ കേള്‍ക്കുന്ന അശരീരിയുടെ ഉറവിടം.

അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു , കാതുകള്‍ പൊത്തി കുനിഞ്ഞിരുന്നു.
" അമ്മേ ഇവിടെ മൊത്തം ഉറുമ്പ് " ഇടി മുഴങ്ങുന്ന ഉച്ചത്തില്‍ ആ സ്വരം അവന്‍റെ കാതുകളില്‍ വന്നു പതിച്ചു... ;)

തങ്ങളെ വീട്ടു വാതിക്കല്‍ കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖമായിരുന്നു തളര്‍ന്നിരുന്ന അവന്‍റെ മനസ്സില്‍.
അപ്പോഴും കാതുകളില്‍ " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ആപ്പിള്‍ " എന്ന് മുഴങ്ങുന്നുണ്ടായിരുന്നു പക്ഷെ അതിന്റെ സ്വരം വെറുപ്പിന്‍റെ, പകയുടെ, വിദ്വേഷത്തിന്‍റെതായിരുന്നു... :(
 

No comments:

Post a Comment

Wednesday, July 27, 2011

" എ" ഫോര്‍ ആന്‍റ് ... "ബി" ഫോര്‍ ബോള്‍.

കല പില ശബ്ദം കേട്ട് കൊണ്ട് തന്നെയാണ് ഇന്നും ഉറക്കം ഉണര്‍ന്നത്.
മൂരി നിവര്‍ത്തി അവന്‍ ഒന്ന് ഞെളിഞ്ഞിരുന്നു. സൂര്യന്‍റെ മഞ്ഞ വെളിച്ചം അവന്‍റെ കണ്ണുകള്‍ക്ക്‌ പുളി മാങ്ങ കടിച്ചതു പോലെയുള്ള ഒരു പുളിപ്പ് സമ്മാനിച്ചു. പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കണ്ടത് കുറെപേര്‍ കൂടിനിന്ന്‌ സൊറ പറയുന്നു, മറ്റു ചിലര്‍ കൂട്ടം കൂടി ജോലിക്ക് പോകുന്നു.

വേലിക്കരുകിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങകളില്‍ പിടിവലി കൂടുന്ന കുട്ടികളെ നോക്കി അവന്‍ ചിരിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ ആരും പഠിക്കാന്‍ പോകുന്നില്ല എന്നുള്ളതായിരുന്നു അപ്പോഴത്തെ അവന്‍റെ ചിന്ത. വീട്ടുകാര്‍ക്ക് അതില്‍ മാത്രം ഒരു ശ്രധയുമില്ലാതതില്‍ അവനു നന്നേ വിഷമം തോന്നി.

കറുപ്പ് നിറമുള്ള ബാഗും അതില്‍ നിറയെ പലഹാരങ്ങളുമടങ്ങിയ ഒരു പെട്ടിയും, പുസ്തകങ്ങളും അവന്‍റെ സ്വപ്ങ്ങളായിരുന്നു. ഇടി മുഴക്കം പോലെ എവിടെ നിന്നോ അവന്‍ ഈണത്തില്‍ കേള്‍ക്കാറുണ്ട് " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍. ".

അപ്പോഴേയ്ക്കും മുതകത്ത് ആരോ തോണ്ടിയത് പോലെ തോന്നി .തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അടുത്ത് നില്‍ക്കുന്നു. ഒരു കവിള്‍ നിറയെ മധുരം നിറഞ്ഞ കഷായം കുടിപ്പിച്ചതിനു ശേഷം തലയില്‍ ഒന്ന് തടവിയിട്ട് അമ്മ നടന്നു പോയി . അമ്മയുടെ മുഖത്ത് എന്തോ ഒരു വിഷാദഭാവം.

മധുരമുള്ളത്കൊണ്ട് കഷായം കുടി അവനു സുഖമുള്ള ഒരു പരിപാടിയാണ്. മധുരമുള്ളത് എല്ലാം അവനു പ്രിയമാണ്. മധുരം കഴിക്കാന്‍ പറ്റാത്ത ജീവിതത്തെ കുറിച്ച് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു. അച്ഛന്‍ വന്നു കൈക്ക് പിടിച്ചു എഴുന്നേല്‍പ്പിച്ചു, വേഗം വാ ഒരിടം വരെ പോകണം. ഈ രാവിലെ തന്നെ എങ്ങോട്ട് എന്ന് അച്ഛനോട് മുട്ടിയുരുമ്മിക്കൊണ്ട് ചോദിച്ചു.
അതൊക്കെ ഉണ്ട് ഒരു കോളുണ്ട്‌ .

അച്ഛന്റെ കണ്ണുകളില്‍ സന്തോഷം. കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍, അവര്‍ക്കിടയില്‍ കൂടി അച്ഛന്‍ അവനെയും കൊണ്ട് നടന്നു പലരും അച്ഛന് മുത്തം കൊടുക്കുന്നു, അവനെയും മുത്തുന്നുണ്ട് ഓരോരോ ജീവിത രീതികള്‍ അവന്‍ മനസ്സില്‍ മന്ദഹസിച്ചു അച്ഛനെ കൂടെ മുന്നോട്ടു നടന്നു.

അവസരം കിട്ടിയപ്പോള്‍ അവന്‍ അച്ഛനോട് ചോദിച്ചു. എന്താണ് ഞങ്ങളെ പഠിക്കാന്‍ വിടാത്തത്‌ ??
നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു " ജീവിതം തന്നെയാണ് മകനേ ഏറ്റവും വലിയ പാഠശാല. നിന്‍റെ കണ്ണുകള്‍ തുറന്നു നീ കാണുക, അനുഭവങ്ങള്‍, വീഴ്ചകള്‍, നേട്ടങ്ങള്‍ എല്ലാം നീ ഓര്‍ത്തു വെയ്ക്കുക, ബുദ്ധിപരമായി ചിന്തിക്കുക എന്നാല്‍ നിന്‍റെ വിജയത്തിലേയ്ക്കുള്ള നിന്‍റെ വഴി വളര എളുപ്പമായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക നാം മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടത്തിന്‍റെ വില ഒരിക്കല്‍ നാം അനുഭവിച്ചേ തീരു.
അച്ഛന്റെ ഉപദേശങ്ങള്‍ അവന്‍ തല കുലുക്കി കേട്ടെങ്കിലും അവന്‍റെ മനസ്സില്‍ അപ്പോഴും " എ ഫോര്‍ ആന്‍റ് , ബി ഫോര്‍ ബോള്‍ " തന്നെ ആയിരുന്നു.

അച്ഛന്‍ പറഞ്ഞ വഴിയിലൂടെ കുറെ പേര്‍ പോയി തിരിച്ചു വന്നു. അവരുടെ കൈകളില്‍ മഴക്കാലത്തെയ്ക്കുള്ള ശേഖരങ്ങള്‍ ആയിരുന്നു. വിശാലമായ ആ മിനുസമുള്ള പ്രദേശത്ത് നിറയെ അവനു ഇഷ്ടമുള്ള മധുര പലഹാരം ആയിരുന്നു. പക്ഷെ അച്ഛന്‍ അവനെ തടഞ്ഞു. ഇന്ന് നിന്‍റെ പഠന ക്ലാസ് ആരംഭിക്കുന്നു . അവിടെ നില്‍ക്കുക എല്ലാം കണ്ടു പഠിക്കുക .അച്ഛന്റെ തീക്ഷ്ണമായ നോട്ടം ധിക്കരിക്കാന്‍ അവനാകുമായിരുന്നില്ല. അവന്‍ അവിടെ കറങ്ങിക്കറങ്ങി നിന്നു.

തലച്ചുമടായി കുറച്ചു പേര്‍ നീങ്ങുന്നു. അവരുടെ പാട്ട് കേള്‍ക്കാന്‍ നല്ല രസം. ഉന്തിയും തെളിയും മറിഞ്ഞു വീണും അവര്‍ മുന്നോട്ടു തന്നെ. അവന്‍ എല്ലാം കണ്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഒരു ഭൂമി കുലുക്കം. അവന്‍ പേടിച്ചു വിറച്ചു. വളരെ വേഗത്തില്‍ ഒരു ഭീമാകാരന്‍ മല അവരുടെ കൂട്ടത്തിന്‍റെ മുകളിലേക്ക് ആഞ്ഞ് പതിച്ചു. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു വാവിട്ടു കരഞ്ഞു അവന്‍റെ കണ്‍മുന്നില്‍ ഒരു കൂട്ടം ജീവനുകള്‍ ഇല്ലാതായിരിക്കുന്നു ." അച്ഛന്‍" അവന്‍ അലറിക്കരഞ്ഞു...

അവന്‍ കണ്ണുകള്‍ കഴിയുന്നത തുറന്നു മുകളിലേയ്ക്ക് നോക്കി . ഒരു മിന്നായം പോലെ അവന്‍ കണ്ടു , അപ്പോഴും അവന്‍റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല. അവന്‍റെ കാതുകളെയും
" എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍ " എന്ന ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങി . അതെ ഇതാണ് അവന്‍റെ സ്വപ്നങ്ങളുടെ, അവന്‍ കേള്‍ക്കുന്ന അശരീരിയുടെ ഉറവിടം.

അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു , കാതുകള്‍ പൊത്തി കുനിഞ്ഞിരുന്നു.
" അമ്മേ ഇവിടെ മൊത്തം ഉറുമ്പ് " ഇടി മുഴങ്ങുന്ന ഉച്ചത്തില്‍ ആ സ്വരം അവന്‍റെ കാതുകളില്‍ വന്നു പതിച്ചു... ;)

തങ്ങളെ വീട്ടു വാതിക്കല്‍ കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖമായിരുന്നു തളര്‍ന്നിരുന്ന അവന്‍റെ മനസ്സില്‍.
അപ്പോഴും കാതുകളില്‍ " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ആപ്പിള്‍ " എന്ന് മുഴങ്ങുന്നുണ്ടായിരുന്നു പക്ഷെ അതിന്റെ സ്വരം വെറുപ്പിന്‍റെ, പകയുടെ, വിദ്വേഷത്തിന്‍റെതായിരുന്നു... :(
 

No comments:

Post a Comment