Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
 
 

1 comment:

  1. സത്യം പറഞ്ഞൊ,ഇത് ഒരു ആണ്‍കുട്ടിയുടെ അനുഭവമല്ലേ..?!! എന്തായാലും ഇഷ്ടായി.

    ReplyDelete

Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
 
 

1 comment:

  1. സത്യം പറഞ്ഞൊ,ഇത് ഒരു ആണ്‍കുട്ടിയുടെ അനുഭവമല്ലേ..?!! എന്തായാലും ഇഷ്ടായി.

    ReplyDelete